Tuesday, 16 September 2025

പ്രതികരണം -പത്രം-mt.

(16 ഫെബ്, 2016) 1191,കുംഭം ൩

കൈരളി നമസ്തേ, കൈരളീ........
...
ഇന്നത്തെ പത്രം, 4-ആം പേജ് 
സുഖമായ പത്രവായന...
ശ്രീ എം.ടി.യുടെ കൂടെയുള്ള തുറന്ന സംഭാഷണം എം.എൻ കാരശ്ശേരി എഴുതുന്നു ...

.'......ഭാരതിയാരുടെ 4 വരികളെങ്കിലും അറിയാത്ത ഒരുകുട്ടിയും തമിഴ്നാട്ടിൽ ഉണ്ടാകില്ല. ടാഗോറിന്റെ 4 വരിയെങ്കിലും അറിയാത്ത കുട്ടി ബംഗാളിൽ ഉണ്ടാകില്ല.ആശാന്റെ 4 വരി അറിയാത്ത ലക്ഷക്കണക്കിന്‌ മലയാളി യുവാക്കളെ ഞാൻ കാണിച്ചു തരാം.. ഇതൊരു ദുരന്തമാണ്......'

മണലിൽ ആദ്യക്ഷരം കുറിയ്ക്കൽ നിന്നതോടെ ഒരു കാലഘട്ടത്തിന്റെ സംസ്ക്കാരം അപ്രത്യക്ഷമായിരിയ്ക്കയാണ്.
എഴുതിപ്പഠിയ്ക്കുകയും, ചൊല്ലിപ്പഠിയ്ക്കുകയും അപരിഷ്കൃതമായിത്തീർന്നിട്ടു കാലങ്ങളായി.
ഭാഷയുടെ സൌന്ദര്യം, സാഹിത്യത്തിനോടുള്ള അഭിരുചി അല്ലെങ്കിൽ ആസ്വാദനം ...ഇതൊക്കെ കേട്ടുകേൾവി മാത്രമായിരിയ്ക്കുന്നു. 

'മാതൃഭാഷയെ അറിയുക,ആസ്വദിയ്ക്കുക, ആദരിയ്ക്കുക' എന്നൊക്കെ ആരോടാണ് പറയുക? സ്വന്തം അമ്മയെ സ്നേഹിക്കാനും ആദരിക്കാനും കഴിയാത്തത്ര വളര്ന്നു പോയീ മലയാളികൾ........

No comments:

Post a Comment