Tuesday, 16 September 2025

പ്രതികരണം -- കൂടംകുളം

 Uma Namboodiri

April 9, 2016
 
''കൂടംകുളം' എന്ന് കേള്‍ക്കുമ്പോള്‍ ഉടനെ ഓര്‍മ്മ വരിക 'കാളകൂടം' എന്ന വാക്കാണ്‌.

ഈ അണുനിലയത്തിന്റെ സ്ഥിതിഗതികള്‍ വായിച്ചപ്പോള്‍ അന്തം വിട്ടിരുന്നു. 17,൦൦൦ കോടി രൂപ ചെലവഴിച്ചു (ധൂര്‍ത്തടിച്ചു) ഉണ്ടാക്കിയ ഈ നിലയം, പതിനായിരക്കണക്കിനു സമരക്കാരെ അതിജീവിച്ചു പണിത ദുരന്തനിലയമോ? 
2014 ഡിസംബര്‍ 30-നു റിയാക്ടര്‍, NPCക്ക് ഒരു വര്‍ഷ വാറന്റിയോടെ റഷ്യന്‍ കമ്പനി കൈമാറി. വാറന്റി അവസാനിക്കും മുന്‍പേ അറ്റകുറ്റപ്പണികള്‍ക്കായി അത് അടച്ചിടുകയും ചെയ്തു.
സിവിലിയന്‍ പദ്ധതിയായി ഉദ്ഘോഷിച്ച ഈ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളും, നടത്തിപ്പും സുതാര്യമാകും എന്ന വസ്തുത കാറ്റില്‍പ്പറത്തി.....
എപ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ കഴിയാന്‍ വിധിച്ച സാധാരണക്കാരന്‍റെ യോഗം...
ചെര്‍ണോബില്‍ -ഉം, ഫുക്കുഷമയും പഴയ കഥയായി...  
ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ പടിപടിയായി ആണവനിലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ തുടങ്ങിയിരിക്കുന്നു. പാരിസ്ഥിതി സൌഹാര്‍ദ്ദപരമായ, സുരക്ഷിതത്വം ഉറപ്പുള്ള, ചെലവു കുറഞ്ഞതുമായ വൈദ്യുതി .ഉല്‍പ്പാദനത്തിലേയ്ക്ക് ലോകം തിരിയുമ്പോള്‍ ആണവ പാര്‍ക്കുകളും മറ്റും നിര്‍മ്മിയ്ക്കാനുള്ള വ്യഗ്രതയിലാണ് നമ്മുടെ രാജ്യത്തുള്ളവര്‍. 
വൈദ്യതി എന്നാല്‍ വികസനമെന്ന കാഴ്ച്ചപ്പാടുള്ളവരാണ് ചിലര്‍. കോടിക്കണക്കിനു രൂപ ചെലവാക്കിയാലും ആണവ നിലയം തന്നെ വേണം ഊര്‍ജോത്പാദനത്തിനു എന്ന് ശഠി്യ്ക്കുന്നവര്‍ !
അടച്ചുപൂട്ടിയാലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ‍മാരകമായ വികിരണങ്ങള്‍ മനുഷ്യനും പ്രകൃതിയ്ക്കും കടുത്ത ഭീഷണിയായിത്തീരും എന്ന് മറക്കുന്ന മനുഷ്യര്‍.....
ലക്ഷക്കണക്കിന്‌ ലിറ്റര്‍ വിസര്‍ജ്ജനമാലിന്യങ്ങള്‍ ‍ദിനംതോറും കടലില്‍ തള്ളുമ്പോള്‍ നശിയ്ക്കുന്ന ജലസമ്പത്ത്-- ! 
എല്ലാം കണ്ടിരിയ്ക്കാം. എപ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ കഴിയാന്‍ വിധിച്ച സാധാരണക്കാരന്‍റെ യോഗം.......!

കേഴുക മമ നാടേ !!!

April 9, 2016
 
''കൂടംകുളം' എന്ന് കേള്‍ക്കുമ്പോള്‍ ഉടനെ ഓര്‍മ്മ വരിക 'കാളകൂടം' എന്ന വാക്കാണ്‌.

ഈ അണുനിലയത്തിന്റെ സ്ഥിതിഗതികള്‍ വായിച്ചപ്പോള്‍ അന്തം വിട്ടിരുന്നു. 17,൦൦൦ കോടി രൂപ ചെലവഴിച്ചു (ധൂര്‍ത്തടിച്ചു) ഉണ്ടാക്കിയ ഈ നിലയം, പതിനായിരക്കണക്കിനു സമരക്കാരെ അതിജീവിച്ചു പണിത ദുരന്തനിലയമോ? 
2014 ഡിസംബര്‍ 30-നു റിയാക്ടര്‍, NPCക്ക് ഒരു വര്‍ഷ വാറന്റിയോടെ റഷ്യന്‍ കമ്പനി കൈമാറി. വാറന്റി അവസാനിക്കും മുന്‍പേ അറ്റകുറ്റപ്പണികള്‍ക്കായി അത് അടച്ചിടുകയും ചെയ്തു.
സിവിലിയന്‍ പദ്ധതിയായി ഉദ്ഘോഷിച്ച ഈ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളും, നടത്തിപ്പും സുതാര്യമാകും എന്ന വസ്തുത കാറ്റില്‍പ്പറത്തി.....
എപ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ കഴിയാന്‍ വിധിച്ച സാധാരണക്കാരന്‍റെ യോഗം...
ചെര്‍ണോബില്‍ -ഉം, ഫുക്കുഷമയും പഴയ കഥയായി...  
ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ പടിപടിയായി ആണവനിലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ തുടങ്ങിയിരിക്കുന്നു. പാരിസ്ഥിതി സൌഹാര്‍ദ്ദപരമായ, സുരക്ഷിതത്വം ഉറപ്പുള്ള, ചെലവു കുറഞ്ഞതുമായ വൈദ്യുതി .ഉല്‍പ്പാദനത്തിലേയ്ക്ക് ലോകം തിരിയുമ്പോള്‍ ആണവ പാര്‍ക്കുകളും മറ്റും നിര്‍മ്മിയ്ക്കാനുള്ള വ്യഗ്രതയിലാണ് നമ്മുടെ രാജ്യത്തുള്ളവര്‍. 
വൈദ്യതി എന്നാല്‍ വികസനമെന്ന കാഴ്ച്ചപ്പാടുള്ളവരാണ് ചിലര്‍. കോടിക്കണക്കിനു രൂപ ചെലവാക്കിയാലും ആണവ നിലയം തന്നെ വേണം ഊര്‍ജോത്പാദനത്തിനു എന്ന് ശഠി്യ്ക്കുന്നവര്‍ !
അടച്ചുപൂട്ടിയാലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ‍മാരകമായ വികിരണങ്ങള്‍ മനുഷ്യനും പ്രകൃതിയ്ക്കും കടുത്ത ഭീഷണിയായിത്തീരും എന്ന് മറക്കുന്ന മനുഷ്യര്‍.....
ലക്ഷക്കണക്കിന്‌ ലിറ്റര്‍ വിസര്‍ജ്ജനമാലിന്യങ്ങള്‍ ‍ദിനംതോറും കടലില്‍ തള്ളുമ്പോള്‍ നശിയ്ക്കുന്ന ജലസമ്പത്ത്-- ! 
എല്ലാം കണ്ടിരിയ്ക്കാം. എപ്പോഴും ആശങ്കയുടെ മുള്‍മുനയില്‍ കഴിയാന്‍ വിധിച്ച സാധാരണക്കാരന്‍റെ യോഗം.......!

കേഴുക മമ നാടേ !!!

No comments:

Post a Comment