ഫെബ്രുവരി 28, 2016 ·
ഫെബ്,28-ആംന്തിയിലെ വാരാന്തപ്പതിപ്പ് വായന കുശാലായി. മനുമാസ്റ്റർ എന്ന കലാകാരനെയും,കോളിൻ തുബ്രോൺ എന്ന സഞ്ചാരസാഹിത്യകാരനെയുമൊക്കെ ആദരവോടെ കൈകൂപ്പിയ ശേഷം അടുത്ത വാർത്തയിലേക്ക് കടന്നു. വായിച്ചു കഴിഞ്ഞപ്പോൾ കുറച്ചുനേരമങ്ങിനത്തന്നെ ഇരുന്നു പോയി
വൈവിദ്ധ്യത നിറഞ്ഞ ഭാരത ഭൂമിയിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ജനകോടികൾ!
തെലുങ്കാനയെ കാക്കുന്ന 2 അമ്മദൈവങ്ങളെ ദർശിക്കാൻ പോയ സി.കെ.റിംജുവിന്റെ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ തോന്നി, നമ്മൾ പ്രബുദ്ധ ഭാരതവാസികൾ തന്നെയോ?
വാറങ്കൽ ജില്ലയിലെ കാട്ടുഗ്രാമമായ മെഡാരത്തിൽ 2 വര്ഷം കൂടുമ്പോൾ നടത്തുന്ന 'ജാത്ര' എന്ന 4 ദിവസത്തെ ഉത്സവത്തിനായി ജനലക്ഷങ്ങൾ ഒത്തു ചേരുകയാണ്. 'സമ്മക്ക', മകൾ 'സാരലമ്മ' എന്നീ മലദേവതമാരേയും കുടുംബാംഗങ്ങളേയും പ്രതിഷ്ടിച്ചിരിയ്ക്കുന്ന ക്ഷേത്രമാണിവിടെ. അവർ ഒന്നിച്ചു ചേരുന്ന വേളയിൽ ഭക്തജനങ്ങളും അവരുടെ കൂടെ ഈ 4 ദിവസവും കുടുംബത്തോടെ കഴിയാൻ ആഗ്രഹിയ്ക്കുന്നു.
തീറ്റയും, കുടിയുമാണത്രെ പ്രധാന ആരാധന.
അവരെ പ്രീതിപ്പെടുത്താൻ ആടിനെ അറുത്തും കോഴിയെക്കൊന്നും രക്തപ്പുഴയൊഴുക്കുന്നൂ. ഈ 4 ദിവസവും. കുടിയ്ക്കാൻ വിദേശ നിര്മ്മിതമായ മദ്യവും സുലഭം. അതിന്നായി 60,000 കടകൾ അവിടെ ഉണ്ടെന്നു ലേഖകൻ പറയുന്നു. ഈ വർഷം ഫെബ്,17 മുതൽ 20 വരെയായിരുന്നു ഉത്സവം. ലേഖകനും അവിടെ ഒരുനാൾ കഴിയുന്നു. രക്തക്കറ പുരണ്ട, രക്തത്തിൽ കുതിർന്ന മണ്ണിൽ ഒട്ടിപ്പിടിയ്ക്കുന്ന ചെരുപ്പകൾ വലിച്ചെടുത്തു നടന്നു, നമുക്കായി അവിടത്തെ ദൃശ്യങ്ങൾ കാട്ടിത്തരുവാൻ..
.
ഒഡിഷ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നൊക്കെ ഭക്തപ്രവാഹമുണ്ട്. കിലോമീ്റ്ററുകളോളം സ്ഥലത്താണ് തമ്പുകൾ കെട്ടി ഒരുക്കിയിട്ടുള്ളത്. കൂടാതെ കാളവണ്ടികളിലും കാറുകളിലും ട്രാക്ടറുകളിലും കഴിയുന്നവരുമുണ്ട്. ഒരു കോടിയോളം വരുന്ന ഭക്തജനങ്ങൾ !
പതിനായിരക്കണക്കിനു പോലീസുകാർ സദാ ജാഗരൂകരായിരിട്ടുണ്ട്. കോടിക്കണക്കിനു രൂപയാണ് സർക്കാർ ഇതിന്നായി ചെലവഴിയ്ക്കുന്നത്.
പരിപൂർണ്ണ ക്രമസമാധാനമാണ് ഇവിടെയുള്ളത്. സമാധാനപരമായ, ആരോഗ്യ പ്രശ്നങ്ങളില്ലാത്ത, മരണമോ മറ്റു അപരാാധങ്ങളൊ ഒന്നുമില്ലാതെ മംഗളമായി കഴിയുന്ന നാളുകൾ. ലഹരിയിൽ മുഴുകുംമ്പോളും അവർ വിശ്വാസങ്ങളെ മുറുകെപ്പിടിയ്ക്കുന്നു.
പ്രൈമറി വിദ്യാഭ്യാസം പോലും ഇല്ലാത്ത നല്ലൊരു പക്ഷം ജനങ്ങളുടെ വിശ്വാസങ്ങൾ!!
ഈ വൈരുദ്ധ്യതയാണോ നമ്മളെ സംരക്ഷിയ്ക്കുന്നത്?
No comments:
Post a Comment