Thursday, 4 November 2021

വ്യക്തികൾ --അരുൺ shourie

 oct,30...


ഒരു വര്ഷം മുന്നേ എഴുതിയ പോസ്റ്റ്‌..
.ഇന്ന്---15 th ഫെബ്, 2021 

ഇന്നും ഷൌരിയെ വീണ്ടും ഓര്‍മ്മിയ്ക്കുകയാണ് മാതൃഭൂമി. കോട്ടയ്ക്കല്‍ ശ്രീകാന്ത് മരണം കാത്തിരിക്കുന്ന ശൌര്യമെല്ലാം അണഞ്ഞ ഒരു വീരപരാക്രമിയെയാണ് നമുക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നത് എന്ന് തോന്നും. വിധിയ്ക്കു മുന്നില്‍ ശിരസ്സ്‌ കുനിയ്ക്കുകയാണ് ഉചിതം എന്ന് അദ്ദേഹത്തിനും തോന്നിയിരിയ്ക്കാം.  അന്യായത്തിനെതിരെ പോരാടാന്‍   ഉപയോഗിച്ചിരുന്ന വാക് ശരങ്ങള്‍ ആവനാഴിയില്‍ ഒതുക്കിവെച്ച്  മരണത്തെ സ്വാഗതം ചെയാന്‍ ഒരുങ്ങിയിരിയ്ക്കുകയാണ്. ഹൃദയത്തിന്റെ ഭാഷ പെന്നില്‍ക്കൂടെ  ഒഴുകിയെത്തുന്നത് തത്വജ്ഞാനിയുടെതാണ്. 'Preparing for Death'.ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിനോട് പറയാതെ പറയുന്നു----ധീരതയോടെ മരണത്തെ നേരിടൂ,....
.'........വരണം വരന്‍ മാത്രം ആസന്നമായിപ്പോയീ- 
മ(വ)രണം  സനാതന നിയമം ലംഘിയ്ക്കാമോ?'

മരണം കടന്നു വരികയല്ല, നമ്മുടെ സന്തത സഹചാരിയാണ്. ജനിച്ചപ്പോള്‍ മുതല്‍ കൂടെയുണ്ട്. നമ്മുടെ ധൃതികള്‍ കാരണം ശ്രദ്ധിയ്ക്കാന്‍ സൌകര്യപ്പെട്ടില്ല എന്ന് മാത്രം. 


അരുണ്‍ ഷൂരി ---പ്രസിദ്ധനായ എഴുത്തുകാരന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ , പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, ലോകബാങ്കിന്‍റെ
 ഉപദേഷ്ടാവ്, ഇന്ത്യന്‍ എക്സ്പ്രസ്സ്‌, ടൈംസ്‌ ഓഫ് ഇന്ത്യ എന്ന്നിവയുടെ പത്രാധിപര്‍, ടെലി കമ്മ്യൂണിക്കെഷന്‍&ടെക്നോളജി മന്ത്രി, 1982-ലെ മഗസെസേ അവാര്‍ഡ് ജേതാവ്, 1990-ലെ പദ്മശ്രീ അലംക്രുതന്‍---
അദ്ദേഹത്തെ സെപ്ടംബെര്‍ മാസത്തിലെ മാതൃഭൂമി വാരികയില്‍ ശ്രീകാന്ത് കോട്ടയ്ക്കല്‍ വളരെ നന്നായി വായനക്കാര്‍ക്ക്    പരിചയപ്പെടുത്തിരിയ്ക്കുന്നു.
76 വര്‍ഷത്തെ ജീവിതത്തെപ്പറ്റി, പിന്നിട്ട കാലത്തെക്കുറിച്ചു അന്വേഷിയ്ക്കുംപോള്‍ അദ്ദേഹത്തിന്‍റെ മറുപടിയില്‍ വ്യക്തിപരമായ ജീവിതത്തിലെ കോട്ടങ്ങളുടെ ചെറിയൊരു നിഴല്‍ വീഴ്ചയുണ്ടോ എന്ന് സംശയിക്കാം.

'അത് കടന്നു പോയില്ലേ, വളരെപ്പെട്ടെന്ന്!
 ഇനി എന്താണ് ബാക്കിയുള്ളത്?'

ഏറെ നാളായി മാദ്ധ്യമങ്ങളിലൊന്നും കാണുകയോ കേള്‍ക്കുകയോ ഇല്ലാതിരുന്ന വ്യക്തി---ഒരു കാലത്ത്  മാദ്ധ്യമ രംഗത്തും, രാ ഷ്ട്രീയത്തിലും നിറഞ്ഞു നിന്നിരുന്ന ശ്രദ്ധേയനായിരുന്ന അരുണ്‍ ഷൂരി--- ഇപ്പോള്‍ അദ്ദേഹത്തന്റെ എഴരപതിറ്റാണ്ടത്തെ പൊതുജീവിതാനുഭവങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നു വെയ്ക്കുന്നു. കൂട്ടത്തില്‍ കയ്പ് നിറഞ്ഞ കുടുംബജീവിതവും.
ഒറ്റയിരുപ്പിലിരുന്ന വായനയില്‍ അറിയേണ്ടതെല്ലാം അറിഞ്ഞു എന്ന സുഖം. സംതൃപ്തി., നേരിയ ദുഖവും.!
അടുപ്പം തോന്നുന്ന ചിന്തകള്‍- വികാരവിചാരങ്ങള്‍.

ഇന്ന് വീണ്ടും അദ്ദേഹത്തെ ദിനപ്പത്രം ഓര്‍ക്കുകയാണ്. നിര്‍ഭയനായ എഡിറ്റര്‍. 'അധികാരം ആഘോഷിയ്ക്കുന്നവരുടെ ഭരണകൂടമാണിത്' എന്നും തുഗ്ലക്ക് പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിയ്ക്കുമെന്നും ഉറക്കെ പറയാന്‍ മടിയ്ക്കാത്ത രാഷ്ട്രീയ നിരീക്ഷകനെ..
---ഉയര്‍ന്ന വേതനവും, ഭാരണാധികാരികളുമായുള്ള അടുപ്പവും, പരസ്യവരുമാനവും എല്ലിന്‍ കഷ്ണത്തിന്റെ രൂപത്തില്‍ വായ്‌ നിറഞ്ഞിരിക്കുമ്പോള്‍ ശാന്തനായിരിയ്ക്കുന്ന ശ്വാനനെപ്പോലെ മാധ്യമപ്രവര്‍ത്തകരുടെ വായും മൂടപ്പെട്ടിരിയ്ക്കുന്നു ---എന്നാണു അദ്ദേഹം തുറന്നടിയ്ക്കുന്നത്.
മാര്‍ക്സ് പറഞ്ഞ ഒരു വാചകം അദ്ദേഹം അനുസ്മരിയ്ക്കുന്നു. 'നമ്മുടെ മുന്നില്‍ നില്‍ക്കുന്നത് ഭീമാകാര്‍ന്മാരാണെന്ന് നമുക്ക് തോന്നിപ്പോകും. കാരണം നമ്മള്‍ മുട്ടുകുത്തിയാണ് നില്‍ക്കുന്നത്.' 

മേരാ ദേശ് മഹാന്‍!

No comments:

Post a Comment