Monday, 1 November 2021

വായന---യതിചരിതം

 ഏപ്രിൽ 2016 ·

സ്പന്ദനങ്ങള്‍:_
൨൦൧൬, ഏപ്രില്‍ ൧൧
"50 ലക്ഷം അനുയായികളുള്ള നാരായണ ഗുരുവിന്റെ ശിഷ്യോത്തമാനായ നടരാജഗുരുവിന്റെ പ്രിയ ശിഷ്യന്‍, ഹിസ്‌ ഹോളിനസ് പ്രാതസ്മരണീയ വന്ദനീയ അര്ച്ചനീയ പരമഹംസ പരിവ്രാജകാചാര്യ ശ്രീ ലാ ശ്രീ ൧൦൮ (108) നിത്യ ചൈതന്യ മഹാരാജ് "
---ഇങ്ങിനെയാണ്‌ ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യാനുശിഷ്യന്‍, നിത്യ ചൈതന്യ യതി തന്നെ സ്വയം പരിചയപ്പെടുത്തുന്നത്-.(യാത്ര)
4 വര്ഷം മുന്‍പാണ് ഷൌക്കത്തിന്റെ നേതൃത്വത്തില്‍ സമാഹരിയ്ക്കപ്പെട്ട "യതിചരിതം" വായിക്കാനിട വന്നത്. ഈ പുസ്തകം  എത്ര മാത്രം ആകര്‍ഷിച്ചു എന്ന് പറയാനില്ല. അതുകൊണ്ടു ശ്രീ രമണ മഹര്‍ഷി, യോഗനന്ദ ജി, സ്വാമി രാമ, ശ്രി എം എന്നീ മഹാത്മാക്കളുടെ കൃതികള്‍ക്കൊപ്പമാണ് യതിചരിതത്തിന്റെ സ്ഥാനവും.
മനുഷ്യന്‍റെ ജീവിതത്തിലെ ഏതു മേഖലയാണ് അദ്ദേഹത്തിനു അന്യമായത് അന്ന് സംശയം തോന്നും ആത്മകഥ വായിച്ചു നോക്കിയാല്‍. അതിശയകരമായ ഒരു ജന്മമായിരുന്നു അദ്ദേഹത്തിന്റേത് എന്നറിയാം.
ഇന്ഗ്ലീഷിലും മലയാളത്തിലുമായി നൂറുകണക്കിന് രചനകളാണ് അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
അപ്രഗല്‍ഭനും, അമരത്വത്തിനു അര്‍ഹതയുള്ള ചിന്തകളോ പ്രവൃത്തികളോ ഇല്ലാത്ത താന്‍ ആത്മകഥ എഴുതുന്നതില്‍ ഒരു ന്യായീകരണവും കാണുന്നില്ലെന്ന് യതി പുസ്തകത്തിന്റെ ആമുഖത്തില്‍ സൂചിപ്പിയ്ക്കുന്നു.
ഒരു നിസ്സാരന്‍ എന്തിനു ആത്മകഥ എഴുതി എന്ന സ്വയം ചോദിക്കുന്ന ചോദ്യത്തിന് അദ്ദേഹം തന്നെ ഇങ്ങിനെ മറുപടി പറയുന്നു.
............ഒരുവന്‍ നറ്റൊരുവനെ ചൂണ്ടിക്കാണിച്ചു പരിഹാസം ഊറിനില്‍ക്കുന്ന ചിരിയോ ദൈന്യത ഉളവാക്കുന്ന അനുകമ്പയോ കാണിക്കുന്നതിലും നല്ലതാണ് തന്നെത്തന്നെ ഒരു നിമിത്തമാക്കിക്കൊന്ടു, മനുഷ്യ ജീവിതം എത്രയോ പ്രാവശ്യം ഇടറി ഇരുളില്‍ വീണുപോകും എന്ന് മറ്റുള്ളവര്‍ക്ക് ദൃഷ്ടാന്തമാക്കികൊടുക്കുവാന്‍ . ......
ഭൌതിക സഞ്ചാരങ്ങള്‍, ജീവിതാനുഭവങ്ങള്‍ മൌന ഭാഷയില്‍ക്കൂടി ഒരാളുടെ ആത്മാവിനെ എത്രമാത്രം തൊട്ടുണര്‍ത്തുന്നു എന്നത് ഈ പുസ്തകം വായിച്ചവര്‍ക്കറിയാം.
ഗുരുവിന്‍റെ മനസ്സ് തൊട്ടറിഞ്ഞ ഒരു ശിഷ്യനു മാത്രം സാധ്യമാകുന്ന ഒരു മഹാസംഭവം, അതാണ്‌ 'യതി ചരിതം'
(അവസാനിക്കുന്നില്ല)......
   August 20, 2016JUL 6TH, 6:36PM
സ്പന്ദനങ്ങള്‍ :_(തുടര്‍ച്ച.)
'യതിചരിത' ത്തിനെക്കുറിച്ചു എഴുതാന്‍ ഞാന്‍ ആളല്ല. കാരണങ്ങള്‍ പലതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഭാരതീയ സംസ്ക്കാരത്തില്‍ വിശ്വസിക്കുന്നവന് ഈ പുസ്തകവായനയില്‍ നിന്നും കിട്ടുക അവാച്യമായ അനുഭൂതിയാണ്. അത് പറഞ്ഞോ, എഴുതിയോ ഫലിപ്പിക്കുക അസാധ്യം.
'യാത്ര'എന്ന പുസ്തകം വളരെയധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. സരസനും,സഹൃദയനുമായ യതി, തത്വജ്ഞാനങ്ങളെ സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ പാകപ്പെടുത്തി വിളമ്പിത്തരുകയാണ് യാത്രയിലുടനീളം.
അദ്ദേഹത്തിന്‍റെ യാത്ര തിരുവനന്തപുരത്തു നിന്നും തുടങ്ങുന്നു. കൊലാലമ്പൂര്‍, പെര്‍ത്, മെല്‍ബോണ്‍, സിഡ്നി,അസ്ട്രേലിയ, സെന്ഫ്രാന്സിസ്കോ, ഷിക്കാഗോ, ഇംഗ്ളണ്ട്, ഇറ്റലി, ഗ്രീസ്, ബോംബെ.....അങ്ങിനെ പോകുന്നു.
ജീവിതം തന്നെ യാത്രയായിട്ടുള്ളവന് വിദേശയാത്രയ്ക്ക് പോകാന്‍ എന്തിനാണ് പ്രത്യേക തയ്യാറെടുപ്പുകള്‍?
ആദ്യന്തം രസകരമായ അനുഭവങ്ങളുടെ കഥ തന്നെ. നമ്മളറിയാതെ 'നമ്മളിലെ നമ്മളെ' തട്ടിയുണര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ധാരാളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ച്വ്യ്യുന്ന വിവരണങ്ങള്‍.
കൊലാലമ്പൂര്‍ യാത്രയില്‍ ഒരു സുഹൃത്തിന്റെ മകള്‍ കൂടെ ഉണ്ടായിരുന്നു. ഈ ഉത്തരവാദിത്വം കൂടാതെ കോലാലംപൂരിലെ ആതിഥേയന്റെ ഭാര്യയ്ക്ക് കൊടുക്കാനുള്ള ഒരു വീണയും കയ്യിലുണ്ട്. സ്വാമി-വീണ-കുമാരി. അതിന്റെ പരസ്പര ബന്ധമില്ലായ്മ, അല്ലെങ്കില്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ---
സന്യാസിയില്‍ 'താമസം' കടന്നാക്രമിക്കുകയോ? താത്വികമായി സ്വയം വിശകലനം നടത്താന്‍ തുടങ്ങി.
അട്ടിമറിയും,കൊള്ളവെയ്പ്പും, കര്ഫുവും ഒക്കെ ഉള്ള നാട്ടിലേക്ക് വീണയുമേന്തി ഒരുസ്വാമി ഒരു പെങ്കൊച്ചുമായി കടന്നു വരിക !
മദ്രാസില്‍ ഇറങ്ങിയാല്‍, വീണയും തൂക്കിപ്പിടിച്ച് ഒരു കൊച്ചു പെണ്ണിനേയും കൊണ്ടു പോകുന്ന സ്വാമിയാരുടെ ചിത്രം വിഭാവനം ചെയ്തു. ആദ്യമായി പത്തായത്തില്‍ വീണ ചുണ്ടെലിയുടെ നാട്യമുള്ള കുട്ടിയെ മുന്നില്‍ നടത്തി പോകുമ്പോള്‍, 'അട, പാര്, പാട്ട് വാദ്ധ്യാര്‍'- എന്ന കമന്റ് കേള്‍ക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കള്ളസന്യാസി എന്ന് വിചാരിച്ചു ഇനി പോലീസുകാര് വരുമോ??
സ്വാമിയുടെ വിഭാവനകള്‍ അങ്ങിനെ കാടു കയറുകയാണ്. ഒരു പരകായപ്രവേശം നടത്തിയതാണോ?
ഭക്ഷണം നിരസിക്കുന്ന കുട്ടി, പരിഭ്രമിച്ച കുട്ടി....എങ്ങിനെ കുട്ടി പേടിക്കാതിരിയ്ക്കും ? താടിയും മുടിയും വളര്‍ത്തിയ ഒരു അപരിചിതന്‍. വ്യക്തി നല്ല ആളായിരിക്കാം, പക്ഷേ, lപൊതുജനങ്ങള്‍ ??
സ്വാമി ചിന്തിച്ചു കൊണ്ടേ ഇരിക്കുകയാണ്..ഭയം കയറിയാല്‍,അഡ്രിനാലിന്‍ രക്തത്തില്‍ കയറും, അത് പക്വാശയത്തെ ബാധിയ്ക്കും.........
കുളിമുറിയില്‍ കയറിയപ്പോള്‍ സ്വാമിക്ക് വീണ്ടും സംശയം. അവിടെ ഒരു്ക്കി വെച്ച 'ടവല്‍' സ്വാമിയായ താന്‍ എങ്ങിനെ ഉപയോഗിക്കും? 'ഹിസ്‌ ഹോളിനസ്' ആയ ആള്‍ മറ്റുള്ളവര്‍ ഉപയോഗിച്ച ടവല്‍.......?
ഉടനെ, ഗീതാവചനം ഓര്‍മ്മയില്‍ വന്നു. പണ്ഡിതന്‍,ബ്രാഹ്മണന്‍, പശു, നായ, നായയെ തിന്നുന്നവന്‍-എല്ലാവരെയും സമചിത്തതയോടെ കാണണം..... 
സ്വാമിയ്ക്ക് എല്ലാത്തിനും നല്ല ന്യായങ്ങള്‍ കൂട്ടിനുണ്ട്. അതുകൊണ്ടാണ് അടുത്ത ദിവസം പ്രഭാത ഭക്ഷണത്തിനു 1 ഇഡ്ഡലി, 1 വട, 1 കാപ്പി എന്നിവ കൃത്യമായി 'ഓര്ഡര്‍' ചെയ്തത് . താന്‍ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് പ്രസംഗിച്ചു നടക്കുന്നവനല്ലേ ?

No comments:

Post a Comment