Monday, 1 November 2021

വായന---കവിത (ഗിരിജ ചെമ്മങ്ങാട് )

 February 7, 2017

സ്പന്ദനങ്ങൾ :_ വായന
ഈയിടെയാണ് ഗിരിജ, കവിതാ സമാഹാരം സമ്മാനിച്ചത്. കിട്ടിയ ഉടനെ എല്ലാം വായിച്ചു .
ഗിരിജ ചെമ്മങ്ങാടിന്റെ "അമ്മയാകുന്നു വീണ്ടും "എന്ന പുസ്തകത്തിലെ കവിതകൾ മുഖപുസ്തകത്താളുകളിൽ പലപ്പോഴായി വന്നിട്ടുള്ളവയാണ്. 

ആദ്യ കവിതതന്നെ ഒരു ആത്മരോദനമാണ്. 'കാവൽക്കാരൻ.'
വളരെ സങ്കടത്തോടെ, അതിലേറെ ക്രുദ്ധനായി നിൽക്കുന്ന ഗജേന്ദ്രൻ കല്പിക്കുകയാണ്,
--..ആരുമിങ്ങടുക്കൊല്ല, ഞാനേറെക്കോപാവിഷ്ടൻ ........
ഉത്സവം കഴിഞ്ഞു മടങ്ങുന്ന ഒരു സന്ധ്യയ്ക്കു ചീറിപ്പാഞ്ഞു വന്ന ഒരു ലോറി പിതൃതുല്യം സ്നേഹിയ്ക്കുന്ന പ്രിയപ്പെട്ട പാപ്പാനെ തട്ടിത്തെറിപ്പിച്ചു.
പാതയോരത്ത് രക്തം വാർന്നു ചേതനയറ്റു കിടക്കുയാണ് തന്നെ പൊന്നുമോനെപ്പോലെ പോറ്റി   വളർത്തിയ പ്രിയങ്കരനായ തന്റെ ചട്ടക്കാരൻ.
കുടുംബം പോറ്റാനായി സ്വജീവിതം ബലിയർപ്പിച്ച, മക്കളെ സ്‌നേഹിച്ചിരുന്ന, മദ്യത്തെ വെറുത്തിരുന്ന, സ്വന്തം മക്കളിലൊരുത്തനായി തന്നെയും കണ്ടിരുന്ന, കസൃതികൾ കാട്ടുമ്പോൾ ഒന്ന് മൃദുവായിപ്പോലും വടി പ്രയോഗം ചെയ്യാൻ മടിച്ചിരുന്ന തന്റെ പ്രിയപ്പെട്ടവൻ.....
പാതയോരത്തു മൃതശരീരത്തിനു കാവലാളായി നിൽക്കുമ്പോൾ തനിയ്ക്ക് സംഭവിച്ച മഹാനഷ്ടവും, അതെ സമയം വരാൻ പോകുന്ന ഭീകര നിമിഷങ്ങളെയും കുറിച്ച് ഉൽക്കണ്ഠയും മാറിമാറി വരികയാണ്.
കവിഭാവനയായിരിയ്ക്കാം, തന്റെ സംഭ്രാന്തിയിലുയർന്ന ചിഹ്നം വിളി കേട്ട് യമദൂതർ മിന്നൽ പോലെ ഓടി മറഞ്ഞോ, ആളുകൾ ഓടിക്കൂടിയോ എന്നൊന്നും ഓർമ്മിയ്ക്കുന്നില്ലെന്നു ആ കാവൽക്കാരൻ പറയുകയാണ്.
ഈ ആഘാതത്തിൽ നിൽക്കുമ്പോൾ എപ്പോൾ വേണമെങ്കിലും 'കൈവിട്ടു'പോയവനെ മയക്കാൻ , തളയ്ക്കാൻ, വരുതിയിലാക്കാൻ മനുഷ്യൻ ചാടിവീഴും..വടങ്ങൾ കൊണ്ട് കൈകാലുകൾ ബന്ധിയ്ച്ചു, കുന്തവും,ചെറുകോലും തോട്ടിയുമൊക്കെയായി പുതിയ ചട്ടക്കാരന്റെ വരുതിയിലാക്കാനൊരു 'കെട്ടിയഴിക്കൽ'.
മനുഷ്യന്റെ ക്രൂരവിനോദങ്ങൾ മനക്കണ്ണുകൊണ്ടു കണ്ടു നിൽക്കുമ്പോഴും സ്നേഹധനനായ ആ കാവൽക്കാരൻ സ്വബോധം വിടാതെ പറയുന്നു-

'ആരുമേയടുക്കൊല്ല, സ്വാന്ത്യം വരിച്ചീടൊല്ല' 
....
തുടരും......

No comments:

Post a Comment