Monday, 1 November 2021

വ്യക്തികൾ -- ശ്രീ വ കുര്യൻ , M. യൂനസ്

 July 14, 2017

പ്രിയപ്പെട്ട അമ്മിണീ,

നല്ലപുസ്തകങ്ങൾ വായിക്കുമ്പോൾ നിന്നോട് പറയാതെങ്ങിനെ?

'ആരാമവാസ' ത്തിനിടെ കിട്ടിയ അതിമനോഹരമായ രണ്ടു ആത്മകഥാ രചനകൾ. രണ്ടും ഒന്നിനൊന്നു കേമം.
ഒന്നുകഴിഞ്ഞയുടനെ മറ്റേതു വായിച്ചതുകൊണ്ടോ എന്തോ, രണ്ടുപേരുടെയും ജീവിതാനുഭവങ്ങൾക്ക് വളരെയേറെ 
സാമ്യം  ഉള്ളതായിത്തോന്നി.
രണ്ടുപേരും മഹത്തായ ജീവിതം നയിച്ച് പോയ വഴിയിൽ പാദമുദ്ര പതിപ്പിച്ചു. സ്വന്തം യശസ്സു മാത്രമല്ല, തങ്ങളുടെ രാജ്യത്തിന്റെ യശസ്സ് ലോകമെങ്ങും ഇവർ പ്രസരിപ്പിച്ചു..
അല്ലെങ്കിൽ സ്ന്തം ജീവിതം, രാജ്യത്തിന്റെ ചരിത്രമായി ഇവർ മാറ്റിയെടുത്തു..

ദൂരദർശികളായ, ജനസമ്മതി നേടിയ അപൂർവ പ്രതിഭകൾ!!
ഈ രണ്ടു മഹാപ്രതിഭകൾക്കു നമസ്ക്കാരം പറഞ്ഞുകൊണ്ട് തുടരട്ടെ!

നമുക്കേവർക്കും സുപരിചിതനായ ശ്രീ വര്ഗീസ് കുര്യന്റെ "I too had a dream" എന്ന പുസ്തകം ഒരു വലിയ ഗുണപാഠം തന്നെയാണ്.
ഒരു രാജ്യത്തിന്റെ വികസനമെന്നാൽ ഗ്രാമീണരുടെ ഉന്നമനമാണെന്നു മനസ്സിലാക്കി തന്റെ ജീവിതം മുഴുവൻ അതിന്നായി സമർപ്പിച്ച ശ്രീ കുര്യൻ, 50 വർഷത്തിലധികം കാലം നിസ്വാർത്ഥനായി ഗുജറാത്തിലെ ഗ്രാമീണരുടെ, കൃഷിക്കാരുടെ പുരോഗതിയ്ക്കുവേണ്ടി പ്രവർത്തിച്ചു.

ഗുജറാത്തിലെ ആനന്ദിൽ, മൂംബൈ -ഡൽഹി ഹൈവയിൽക്കൂടെ കടന്നുപോകുമ്പോൾ വെള്ളയുടെ പശ്ചാത്തലത്തിൽ നീല അക്ഷരങ്ങൾ കണ്ണുകളിൽ നിന്നും ഹൃദയഭാഗത്തേയ്ക്കു നിമിഷം കൊണ്ട് കടന്നുപോകുന്ന , 'AMUL'... എന്ന ബോർഡ്-- കണ്ടും കെട്ടും വളർന്ന ഈ വാക്കിന്റെ വ്യാപ്തി പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല.
GCMME, IRMA, NDDB, എന്നീ ബോർഡുകളും നമ്മളെ സ്വാഗതം ചെയ്യുന്നു.
ഒരു കാലഘട്ടത്തിന്റെ ചരിത്രം മാറ്റിമറിച്ചവരുടെ കൂട്ടത്തില്‍ ഓര്‍മ്മിയ്ക്കപ്പെടെണ്ട ഒരു പേര്---ശ്രീ വര്‍ഗ്ഗീസ് കുര്യന്‍ അഥവാ, The Amul Man അല്ലെങ്കില്‍ The Milkman of India.
സ്വന്തം ജീവിതം രാജ്യത്തിന്റെ ചരിത്രമാക്കി മാറ്റിയ മഹാ മനുഷ്യന്‍.

ഇന്നദ്ദേഹത്തിന്റെ 96-ആം ജന്മവാര്‍ഷികം .
ഏകദേശം 160 ലക്ഷത്തോളം കര്‍ഷകകുടുംബങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കാന്‍ സാധിച്ച അസാധാരണ പ്രതിഭ. സഹകരണപ്രസ്ഥാനത്തിലൂടെ, സ്ത്രീ-പുരുഷ ലിംഗഭേദമില്ലാതെ, ജാതി-മത-രാഷ്ട്രീയങ്ങള്‍ക്കതീതമായി ലക്ഷക്കണക്കിന് കര്‍ഷകരെ ഒറ്റക്കെട്ടാക്കി നിര്‍ത്തി, പ്രസ്ഥാനത്തെ വളര്‍ത്തി, ലോകത്തെ ഏറ്റവും വലിയ പാലുല്‍പ്പാദക രാജ്യമാക്കി ഭാരതത്തെ   മാറ്റാന്‍ കഴിഞ്ഞ യുഗപുരുഷന്‍.

ഗ്രാമീണതലത്തില്‍ ഏറ്റവുമധികം ജോലിസാദ്ധ്യത സൃഷ്ടിച്ച്, ജനപങ്കാളിത്തത്തോടെ, ജാതിമതരാഷ്ട്രീയ വേര്‍തിരിവില്ലാതെ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിച്ചു രാജ്യത്തെ ഏറ്റവും വലിയ FoodBrand ആയി മാറ്റാന്‍ സാധിച്ച അപൂര്‍വ വ്യക്തിത്വത്തിന് മുന്നില്‍ എത്ര പ്രാവശ്യം പ്രണമിച്ചാലാണ് മതിവരുക?
സര്‍ക്കാര്‍ ജോലിക്കാരനായല്ല, കര്‍ഷകരുടെ ജോലിക്കാരനായി, അവരില്‍ ഒരാളായാണ് അദ്ദേഹം ജീവിച്ചത്. 
പണ്ഡിറ്റ്‌ നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായ് എന്നീ രാഷ്ട്ര നേതാക്കളുടെ ആദരവ് പിടിച്ചെടുക്കാന്‍ കഴിഞ്ഞ കര്‍ഷക നേതാവ്.

അദ്ദേഹത്തിന്‍റെ ആത്മകഥ, അല്ലെങ്കില്‍ AMUL, NDDB, IRMA,GCMME-----യുടെ ജന്മകഥ, ' I Too Had a Dream' എന്ന പുസ്തകത്തില്‍ മനോഹരമായി വിവരിച്ചിരിയ്ക്കുന്നു. 
ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട പുസ്തകം..ഈ പുസ്തകം വായിച്ചാല്‍ ഒരാള്‍ക്ക്‌ ഒറ്റയ്ക്ക് എങ്ങിനെ ഒരു രാജ്യത്തിന് ഉന്നമനം ഉണ്ടാക്കാം എന്നത് ബോദ്ധ്യമാകും
അസ്സല്‍ അവതാരിക- എഴുതിയത് രത്തന്‍ ടാറ്റ.

-------'Look around, there are needy people around you. Help them.......
First be honest to yourself then it is easy to be honest with others.'------------

ശ്രീ കുര്യന്‍, തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ തന്റെ പേരക്കുട്ടി, സിദ്ധാര്‍ത്ഥിനോട് പറയുന്ന വാക്കുകളാണിത്. 

നവംബര്‍ 26--നമ്മുടെ രാജ്യം Natioanal Milk Day ആയി കൊണ്ടാടുമ്പോള്‍ നമുക്കും സ്നേഹബഹുമാനങ്ങളോടെ ആ മഹാവ്യക്തിത്വത്തെ അനുസ്മരിയ്ക്കാം.
പ്രാര്ത്ഥിയ്ക്കാം, ആയിരമായിരം കുര്യന്മാര്‍ നമ്മുടെ നാട്ടില്‍ ഇനിയും ജന്മമെടുക്കട്ടെ എന്ന്!!

ജയ് ജവാന്‍, ജയ് കിസാന്‍ !!

നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ്സാണ് മറ്റേ പ്രതിഭ. BANKER TO THE POOR അഥവാ, THE STORY OF GRAMEEN BANK--ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥ.-
2006 ൽ നോബൽ പ്രൈസിനർഹനായ ശ്രീ യൂനസ്, ബാങ്കുകൾ പണക്കാർക്ക് വേണ്ടിയുള്ളതല്ല, പാവങ്ങൾക്കുവേണ്ടിയുള്ളതാണെന്നു പ്രവർത്തികളിൽക്കൂടെ ചെയ്തു കാണിച്ചു.
കോടിക്കണക്കിനുള്ള ബംഗ്ളാദേശിലെ പട്ടിണിപ്പാവങ്ങൾ മാത്രമല്ല, അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്കും ഗ്രാമീണ ബാങ്കിന്റെ പ്രവർത്തനം വ്യാപിപ്പിയ്ക്കാൻ സാധിച്ചു.
ദാരിദ്ര്യത്തിൽ മുങ്ങിക്കകിടന്നിരുന്ന ഗ്രാമീണരുടെ നിത്യജീവിതം പൂത്തുതളിർക്കുന്നതു ലോകം സാക്ഷിയായി.
ഈ രണ്ടു മഹദ് വ്യക്തികളും, ലിംഗഭേദമില്ലാതെയും, ജാതിമതരാഷ്ട്രീയത്തിന്നതീതമായ കാഴ്ചപ്പാടിലേക്കു ഗ്രാമീണരെ നയിച്ചത് അവരുടെ ജീവിതത്തിന്റെ എടുത്തുപറയേണ്ട നേട്ടം തന്നെ..

.ഏതാനും പ്രധാന കാര്യങ്ങൾ കൂടി ഇവരെപ്പറ്റി പറയാം ട്ടോ......

No comments:

Post a Comment