Friday, 12 September 2025

സ്പന്ദനങ്ങള്‍ നോബല്‍ prize

 UMA NAMBOODIRI

June 23, 2017 at 4:04 PM · പഴയ പോസ്റ്റ്‌. ഇന്ന് memory യില്‍ വന്നപ്പോള്‍, ....

ഇന്നലെ കേട്ട മരണം, ബന്ധുക്കളില്‍ ചിലരുടെ ആന്തരീകാവയവങ്ങള്‍ക്ക് പ്രശ്നം, പഴയ സുഹൃത്തുക്കള്‍ ഹൃദ്രോഗികള്‍, ഈ യിടെ കേട്ട സദ്ഗുരു, ബഹു dr ഗംഗാധരന്‍ എന്നിവരുടെ പഴയ വീഡിയോ കണ്ടു, കേട്ടു......അപ്പോള്‍ വിചാരിച്ചു ഒരിക്കല്‍ക്കൂടെ പോസ്റ്റ്‌ ചെയ്യാമെന്ന്.
ഈ വര്ഷം മെഡിസിനുള്നുള നോബൽ പ്രൈസ് കിട്ടിയത് ജപ്പാൻ കാരനായ ഡോ. യോഷിനൊരി ഒഷുമി എന്ന ശാസ്ത്രജ്ഞനാണ്.....ഗവേഷണ വിഷയം, ഓട്ടോഫഗി (autophagy).... എന്നുവെച്ചാൽ, ( സ്വയം ഭക്ഷിയ്ക്കുക ) ശരീരത്തിന് ഒരു കഴിവുണ്ട്. അത് കേടുവന്ന 'സെല്ലു' കളെ സ്വയം ഭക്ഷിയ്ക്കും. കൂടാതെ ശരീരത്തിൽ അമിതമായുണ്ടാകുന്ന പ്രോടീനുകളെയും .ആരോഗ്യമുള്ള ശരീരത്തിന്റെ നിലനിൽപ്പിനു ഈ പ്രക്രിയ അത്യന്തം ആവശ്യമാണത്രെ.
ബാക്ടീരിയ, വൈറസ് ഇത്യാദികളാൽ കോശനാശം സംഭവിക്കുമ്പോൾ/ ശരീരത്തിൽ അവ പരക്കുമ്പോൾ അവയെ ചെറുത്ത് തോല്പിയ്ക്കും ചെയ്യും. പഴയവയെ / കേടുവന്ന കോശങ്ങളെ നശിപ്പിക്കുമാക മാത്രമല്ല, പുതിയ ആരോഗ്യമുള്ള കോശങ്ങളെ പുനർനിർമ്മിയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിൽ ഈ പ്രക്രിയ നടക്കാതിരുന്നാൽ, കേടുവന്ന കോശങ്ങളെ നശിപ്പിക്കാനുള്ള അവസരം ശരീരത്തിന് കിട്ടാതിരുന്നാൽ ശരീരത്തിൽ കാൻസർ സെല്ലുകൾ വർദ്ധിയ്ക്കും. ഈ പ്രക്രിയ ശരീരത്തിൽ സംഭവിയ്ക്കുന്നത് ഒരാൾ പട്ടിണി കിടക്കുമ്പോൾ മാത്രമാണ്. ശരീരത്തിൽ കുമിഞ്ഞു കൂടുന്ന പഴകിയ, രോഗമുള്ള / കേടുവന്ന സെല്ലുകൾ മഹാരോഗങ്ങൾക്കു കാരണമാകുന്നു. ശരീരത്തിലേക്ക് ഭക്ഷണം ചെല്ലാതിരിക്കുംപോള്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ എന്ന് പറഞ്ഞുവല്ലോ. വെറുതെ പട്ടിണി കിടക്കുകയല്ല. നമ്മള്‍ ബോധപൂര്‍വ്വം ഭക്ഷണം ഒഴിവാക്കുമ്പോളേ അത് സംഭവിക്കൂ.

അതുകൊണ്ടു നമ്മുടെ പൂർവികരുടെ പാത നമുക്കും പിന്തുടരാം. മാസത്തിൽ 2 പ്രാവശ്യമെങ്കിലും ഉപവാസമെടുക്കാം. അങ്ങിനെ ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളാം. നല്ല ശരീരം മാത്രമല്ല, നല്ല മനസ്സും ശരീരത്തിന്റെ നിലനിൽപ്പിനു ആവശ്യമാണ്.
ഉപവാസവും പട്ടിണിയും തമ്മിൽ നല്ല അന്തരമുണ്ട്. ബോധപൂർവം, പൂർണ്ണമനസ്സാലെ പട്ടിണി കിടക്കുക. അതാണ്‌ ഉപവാസം.
വിശ്വാസമുള്ളവർക്കു മനസ്സിന് ഏറ്റവും ബലം കൊടുക്കുന്ന ആദ്ധ്യാത്മിക കാര്യങ്ങളിൽ വ്യാപൃതരാവാം.
പ്രിയമുള്ളവരേ, സ്വന്തം ശരീരവും മനസ്സും അരോഗദൃഢമാക്കൻ ഇതാ നല്ലൊരു അവസരം....
ഗുരുകാരണവർമാർക്കു, ഭാരതീയ ഋഷ്യവര്യർക്ക് ദണ്ഡനമസ്‌ക്കാരം!!!....Nov 17, 2017 3:11pm
വീണ്ടും ഇന്ന് (6th Nov,2019) റീ റീ പോസ്റ്റ്‌ ചെയ്യുന്നു......തല്പര്യുള്ളവരുടെ ശ്രദ്ധയ്ക്ക്....
The Nobel Prize in Physiology or Medicine 2017
ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന പോസ്റ്റ്‌കള്‍-----അതിനാല്‍ re-പോസ്റ്റ്‌
കഴിഞ്ഞവര്‍ഷം മെഡിസിന്‍ വിഭാഗത്തിന് നോബല്‍ സമ്മാനം കിട്ടിയത് ശരീരത്തിലെ കോശങ്ങളുടെ 'സെല്‍ഫ് ഈറ്റ്' അഥവാ സ്വയം തിന്നുക എന്ന, AUTOPHAGY എന്ന പ്രതിഭാസം കണ്ടു പിടിച്ച ജപ്പാന്‍ കാരനായ യോഷിനോരിക്കാണ്.
ശരീരത്തിന്റെ ഈ പ്രവൃത്തി സ്വാഭാവികമായ ഒന്നുതന്നെ. കേടു വന്ന കോശങ്ങളെ, കൂടുതല്‍ പ്രോടീനുകള്‍ ഉള്ളവയെ തിന്നൊടുക്കാന്‍, കൊന്നൊടുക്കാന്‍ ശരീരത്തിലെ ചില കോശങ്ങള്‍ക്ക് കഴിയും.
ഈ ജൈവപ്രക്രിയ ശരീരത്തിന് ചെയ്യാന്‍ സാധിയ്ക്കാതാകുമ്പോള്‍ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ നമ്മെ കീഴടക്കുന്നു.
Autophagy ശരീരത്തില്‍ സംഭവിയ്ക്കുന്നത് മനുഷ്യന്‍ പട്ടിണി കിടക്കുംപോളാണ് .
വൈറസ്‌ കള്‍, അസുഖം പരത്തുന്ന ബാക്ടീരിയകള്‍ എന്നിവയെ നശിപ്പിക്കുകയും പുതിയവയെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ശരീരത്തിനെ സ്വയം പ്രതിരോധിയ്ക്കാന്‍ അനുവദിക്കുക. ആസ്പത്രികളില്‍ പോക്ക് ഒഴിവാക്കാം.
പണ്ടുകാലത്ത്, അല്ലെങ്കില്‍ നമ്മുടെ കാരണവര്‍മാര്‍ ചില ദിവസങ്ങളില്‍ 'പട്ടിണി' കിടന്നിരുന്നു. ആ പട്ടിണി മനപൂര്‍വ്വം ചെയ്തിരുന്നതായിരുന്നതിനാല്‍ അതിനെ 'ഉപവാസം' എന്ന പേരാണ് കൊടുത്തിരുന്നത്.
ഞങ്ങളുടെ കുട്ടിക്കാലത്ത് മുത്തശ്യമ്മമാര്‍ ധാരാളം ഉപവാസങ്ങള്‍ അനുഷ്ടിച്ചിരുന്നു. ഏകാദശി, മുപ്പട്ട് തിങ്കള്, മുപ്പട്ട് വ്യാഴം, മുപ്പട്ട് ശനി, ഏകാദശി, വാവ്, ശുദ്ധവാസം.. ......തുടങ്ങി...കുട്ടികളായ ഞങ്ങള്‍ക്ക് പകലൂണ്‍ പതിവുണ്ടായിരുന്നു. അസ്തമിയ്ക്കും മുന്പ് സ്ത്രീകളും കുട്ടികളും ഊണ് നിര്ബന്ധമായും ഊണ് കഴിച്ചിരിക്കണം. ----14 നു പകല് ഊണ് എന്നൊക്കെ പറഞ്ഞിരുന്നു. വാവിന്ടന്നു രാത്രി ചോറുണ്ണ്ന്ന പതിവില്ല. അറികൊണ്ടുള്ള സേവക, പിടി എന്നിവയായിരുന്നു രാത്രി ഭക്ഷണത്തിന്.
നോല്‍മ്പ്കളും, ഉപവാസങ്ങള് ‍/ ശുദ്ധവാസങ്ങള്‍ എല്ലാം കേട്ടുകേള്‍വി മാത്രമായി മാറുന്ന ഈ കാലത്ത് സായ്പ്പിന്റെ ഈ കണ്ടുപിടുത്തം ഗുണം ചെയ്തെങ്കില്‍ നന്നായി.(സായ്പ്‌ പറഞ്ഞാല്‍ കൂടുതല്‍ ആധികാരിത വരുമല്ലോ)
ഈ വര്ഷം (2017), മെഡിസിന് നോബല്‍ സമ്മാനം കിട്ടിയത് 3 അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. രണ്ടു വര്‍ഷത്തെയും സമ്മാനാര്‍ഹമായ വിഷയങ്ങള്‍ കൂട്ടി വായിക്കേണ്ടതുണ്ട്.
ശരീരത്തില്‍ ഒരു biological ക്ലോക്ക് ഉണ്ട്. പ്രകൃതില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ടു നമ്മളെ അതിനു സന്നദ്ധമാക്കാനുള്ള കഴിവുള്ള കഴിവ് കോശങ്ങള്‍ക്ക് അകത്തുള്ള നുക്ലീര്‍കള്‍ക്കുണ്ട് എന്ന് കണ്ടുപിടിച്ചിരിയ്ക്ക്ന്നു.
നമ്മുടെ ഉറക്കം, പെരുമാറ്റരീതി, ഭക്ഷണരീതി, രക്തസമ്മര്‍ദ്ദം, ശരീരത്തിന്റെ ഊഷ്മാവ് എന്നിവയെയൊക്കെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ഒരു സംവിധാനമാണ് -CIRCADIAN RHYTHM
സായ്പ്‌, യോഗ-ധ്യാനം, വിവിധ വ്രതങ്ങള്‍ എല്ലാം നമ്മളില്‍ നിന്നും എന്നോ സ്വായത്തമാക്കിക്കഴിഞ്ഞിരിയ്ക്കുന്നു!
പൂര്‍വികര്‍ക്കും, ഋഷിവര്യര്‍ക്കും പ്രണാമം !
ഉത്തിഷ്ഠത ! ജാഗ്രതാ !!
------------------------0000------------------൦൦൦൦൦൦--------
Congratulations to the Three Scientists who jointly won this year's Nobel Prize for Physiology/Medicine------
............for their discoveries of molecular mechanisms controlling the CIRCADIAN RHYTHM
Scientists had discovered that all living beings adopt to the environment they live in. Plants have their own biological clock which help them to bloom in the morning and close at the dusk.
There is a Biological clock inside the cells of animals and humans which help them to adopt or prepare physiologically for the fluctuations of the day.
Our sleep patterns
feeding behaviors,
hormone release,
blood pressure,
body temperature etc are regulated with the help of this Biological clock or
Circadian Rhythm.-----the Latin word Circa means around and Dies means day......Our mind or our thoughts and feelings or behaviors are adjusted with the external environment by this clock.
This Biological clock reminds last year's Nobel prize winner's discovery of "autophagy" or to self eat -----human body cells eat their own damaged cells and unused proteins.
The Nobel Prize for medicine in 2016 was awarded to a Japanese scientist, Dr Yoshinori Oshumi for his discoveries of mechanisms of AUTOPHAGY.
It is a fundamental process for degrading and recycling cellular components.It is a Natural Process. Failure of this process eventually causes deceases.
By autophagy intracellular bacteria or viruses are eliminated.
Moreover body repairs the deceased ones and regenerates new cells.Thus deceases like cancer can be prevented.
Autophagy takes place only when one is starved.
So, to have a good healthy body/mind, get ready to starve!
Our ancestors insisted us to FAST on certain days. Our Modern mind could not digest it and decided these old concepts are for the spiritual people to follow.
Those who did regular fasting knew well that it helps for a Holistic healing--healing of both mind and body.
Failure of Autophagy results in mutation of autophagy genes or accumulation of damaged or deceased cells and can cause genetic deseases.
To save your mind and body, take the medicine or tonic of autophagy and enjoy rest of your life.



[10:15 AM, 2/3/2021] UMA Payyoor: 2019-10-07

The Nobel Assembly at Karolinska Institute has today decided to award The 2019 Nobel Prize in Physiology or Medicine jointly to William G. Kaelin Jr., Sir Peter J. Ratcliffe and Gregg L Semenza for their discoveries of how cells sense and adapt to oxygen availability.


 discovered how cells can sense and adapt to changing oxygen availability. During the 1990s they  identified a molecular machinery that regulates the activity of genes in response to varying levels of oxygen. The discoveries may lead to new treatments of anemia, cancer and many other diseases.

 ഹം സ .....  സൊ  ഹം  ___ ഇതെന്താ ? ഇതാണ്  "Breath in--Breath out"

അതിന് ഉള്ളിലേക്കെടുക്കാന്‍ പ്രാണവായു എവിടെ? 

ഏതൊരു ജീവജാലത്തിന്റെയും നിലനില്പിന് പ്രാണവായുവിന്റെ പ്രാധാന്യം എത്രയാണെന്ന് എല്ലാവര്ക്കും അറിയാം. 

മൂന്നുവര്‍ഷത്തിലാദ്യമായി രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍  അന്തരീക്ഷ മാലിന്യം  റെക്കോര്‍ഡ്‌ ലവലില്‍ ---എന്ന് പത്രം പറയുന്നു. പത്രം പറഞ്ഞത് സത്യമാണെന്ന് വീട്ടിനുള്ളില്‍, കൊള്ളക്കാരെ അനുസ്മരിയ്ക്കും  വിധം വായ് മൂടിക്കെട്ടിയിരിയ്ക്കുന്ന ബന്ധുക്കളുടെ ഫോട്ടോ കണ്ടപ്പോളാണ്. ഉറപ്പായത്.

 ഇതിനു കാരണം സൂര്യതാപം കുറവ്. കഠിനമായ മൂടല്‍മഞ്ഞ് എന്നതുകൊണ്ടാകാം  എന്ന് ചിലര്‍. 
(തലസ്ഥാനത്ത് നിന്ന്  ഇത്   തെക്കന്‍ സംസ്ഥാനങ്ങളിലേക്ക്  പടരാന്‍ സാദ്ധ്യത ഉണ്ടത്രേ!)

തലസ്ഥാനത്ത് മാത്രമല്ല, രാജ്യ മേമ്പാടും, പ്രത്യേകിച്ച് പട്ടണ പ്രദേശങ്ങളിലെല്ലാം ഈ ദുസ്ഥിതി തന്നെ.  അന്തരീക്ഷത്തില്‍ 1/5 ശതമാനം ഒക്സിജന്‍ ബാക്കി വിഷപ്പുകകളും, പൊടിപടലങ്ങളും.......വിഷാംശമുള്ള വെള്ളം, ഭക്ഷണം, വായു ---ഒക്കെ അകത്തു ചെന്ന് ആന്തരീകാവയവങ്ങളെ കാര്‍ന്നു തിന്നുകയാണ്. കൂടാതെ മനസ്സിനെയും കലുഷിതമാക്കുന്നു. 

ഈ പ്രാണവായു കൂടിയാലും കുറഞ്ഞാലും ജീവജാലങ്ങള്‍ക്ക് പ്രശ്നം തന്നെ. കുറഞ്ഞാല്‍, ഹാര്‍ട്ട്‌ അറ്റാക്ക്, അനിമിയ, പക്ഷപാതം തുടങ്ങിയ ഒന്നിനൊന്നു ബന്ധപ്പെട്ട അസുഖങ്ങള്‍  മനുഷ്യന് വന്ന്പെടുമത്രേ !. കൂടിയാല്‍ ശ്വസനത്തെയൊക്കെ ബാധിക്കുമെന്ന് നമുക്കറിയാം. 



ശരീരത്തിന്റെ പ്രതിരോധ ശക്തി നിലനിര്‍ത്തുന്നതിന്റെ പ്രധാന പങ്കു വഹിയ്ക്കുന്നത് ഓക്സിജന്‍ തന്നെ. കോശങ്ങള്‍ ഓക്സിജന്റെ ഏറ്റക്കുറച്ചിലുകള്‍ എങ്ങിനെ അറിയുന്നു,  ആ പ്രശ്നം എങ്ങിനെ നേരിടുന്നു  എന്നത് വളരെ പ്രധാനമായ വിഷയം  മനുഷ്യരാശിയ്ക്ക് ഉപയോഗപ്രദമായ ഇതേക്കുറിച്ചുള്ള ഗവേഷണത്തിനാണ്‌ ഈ വര്ഷം,  2019 ല് Nobel prize for Medicine, 3 ശാസ്ത്രജ്ഞന്മാര്‍  പങ്കിട്ടെടുത്തത്. for their discoveries of how cells sense and adapt to oxygen availability

പോയ രണ്ടുമൂന്നു വര്‍ഷങ്ങളില്‍ medicine ല്‍ നോബല്‍ സമ്മാനം കിട്ടിയതും ഈ വര്‍ഷത്തേതുമൊക്കെ കൂട്ടി വായിക്കേണ്ടതാണ്. 
.
 എല്ലാവര്ക്കും അറിയുന്ന കാര്യമാണ് ഇന്ന് ലോകത്ത് രോഗം വന്നു മരിക്കുന്നവരില്‍  നല്ലൊരു ശതമാനം കാന്‍സര്‍ ബാധിച്ചത്  കൊണ്ടാണ് എന്ന്.  
കോശങ്ങള്‍ക്ക് സ്വതവേയുള്ള പ്രതിരോധ ശക്തി ഉണര്‍ത്തി കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുക അല്ലെങ്കില്‍ ടുമര്‍ സെല്ലുകളെ നശിപ്പിക്കാനുള്ള പ്രതിരോധ ശക്തി കോശങ്ങളില്‍ ഉണ്ടാക്കുക എന്നീ വിഷയങ്ങളില്‍  ഗവേഷണം  ചെയ്തതിനാണ്  രണ്ടു ശാസ്ത്രജ്ഞന്‍മാര്‍ നോബല്‍ സമ്മാനാര്‍ഹാരായത്.  .  ( Cancer Immuno Therapy യെപ്പറ്റി കൂടുതല്‍ അറിയുക.

കഴിഞ്ഞില്ല. )  

Tuesday, 9 September 2025

സ്പന്ദനങ്ങള്‍ നോബല്‍ prize

UMA NAMBOODIRI


മാസങ്ങൾക്കു മുൻപ് ഇവിടെ ഇട്ടതാണ് .ഒന്നുകൂടെ പോസ്റ്റുന്നു.

ഇന്നലെ കേട്ട മരണം, ബന്ധുക്കളില്‍ ചിലരുടെ ആന്തരീകാവയവങ്ങള്‍ക്ക് പ്രശ്നം, പഴയ സുഹൃത്തുക്കള്‍ ഹൃദ്രോഗികള്‍, ഈ യിടെ കേട്ട സദ്ഗുരു, ബഹു dr ഗംഗാധരന്‍ എന്നിവരുടെ പഴയ വീഡിയോ കണ്ടു, കേട്ടു......അപ്പോള്‍ വിചാരിച്ചു ഒരിക്കല്‍ക്കൂടെ പോസ്റ്റ്‌ ചെയ്യാമെന്ന്.
ഈ വര്ഷം medicine -നു നോബൽ പ്രൈസ് കിട്ടിയത് ജപ്പാൻ കാരനായ dr yoshinori ഒഷുമി എന്ന ശാസ്ത്രജ്ഞനാണ്..... ഗവേഷണ വിഷയം, autophagy..... .....എന്നുവെച്ചാൽ, (സ്വയം ഭക്ഷിയ്ക്കുക )
ശരീരത്തിന് ഒരു കഴിവുണ്ട്. അത് കേടുവന്ന 'സെല്ലു' കളെ സ്വയം ഭക്ഷിയ്ക്കും. കൂടാതെ ശരീരത്തിൽ അമിതമായുണ്ടാകുന്ന പ്രോടീനുകളെയും ...
ആരോഗ്യമുള്ള ശരീരത്തിന്റെ നിലനിൽപ്പിനു ഈ പ്രക്രിയ അത്യന്തം ആവശ്യമാണത്രെ.
ബാക്ടീരിയ, വൈറസ് ഇത്യാദികളാൽ കോശനാശം സംഭവിക്കുമ്പോൾ/ ശരീരത്തിൽ അവ പരക്കുമ്പോൾ അവയെ ചെറുത്ത് തോല്പിയ്ക്കും.
പഴയവയെ / കേടുവന്ന കോശങ്ങളെ നശിപ്പിക്കുമാകമാത്രമല്ല, പുതിയ ആരോഗ്യമുള്ള കോശങ്ങളെ പുനർനിർമ്മിയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിൽ ഈ പ്രക്രിയ നടക്കാതിരുന്നാൽ, കേടുവന്ന കോശങ്ങളെ നശിപ്പിക്കാനുള്ള അവസരം ശരീരത്തിന് കിട്ടാതിരുന്നാൽ ശരീരത്തിൽ കാൻസർ സെല്ലുകൾ വർദ്ധിയ്ക്കും.
ഈ പ്രക്രിയ ശരീരത്തിൽ സംഭവിയ്ക്കുന്നത് ഒരാൾ പട്ടിണി കിടക്കുമ്പോൾ മാത്രമാണ്.
ശരീരത്തിൽ കുമിഞ്ഞു കൂടുന്ന പഴകിയ, രോഗമുള്ള / കേടുവന്ന
സെല്ലുകൾ മഹാരോഗങ്ങൾക്കു കാരണമാകുന്നു.
ശരീരത്തിലേക്ക് ഭക്ഷണം ചെല്ലാതിരിക്കുംപോള്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ എന്ന് പറഞ്ഞുവല്ലോ. വെറുതെ പട്ടിണി കിടക്കുകയല്ല. നമ്മള്‍ ബോധപൂര്‍വ്വം ഭക്ഷണം ഒഴിവാക്കുമ്പോളേ അത് സംഭവിക്കൂ.
അതുകൊണ്ടു നമ്മുടെ പൂർവികരുടെ പാത നമുക്കും പിന്തുടരാം. മാസത്തിൽ 2 പ്രാവശ്യം ഉപവാസമെടുക്കാം.
ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളാം. നല്ല ശരീരം മാത്രമല്ല, നല്ല മനസ്സും അതിന്റെ നിലനിൽപ്പിനു ആവശ്യമാണ്.
ഉപവാസവും പട്ടിണിയും തമ്മിൽ നല്ല അന്തരമുണ്ട്. ബോധപൂർവം, പൂർണ്ണമനസ്സാലെ പട്ടിണി കിടക്കുക. അതാണ്‌ ഉപവാസം.
വിശ്വാസമുള്ളവർക്കു മനസ്സിന് ഏറ്റവും ബലം കൊടുക്കുന്ന ആദ്ധ്യാത്മിക കാര്യങ്ങളിൽ വ്യാപൃതരാവാം.
പ്രിയമുള്ളവരേ, സ്വന്തം ശരീരവും മനസ്സും അരോഗദൃഢമാക്കൻ ഇതാ നല്ലൊരു അവസരം....
ഗുരുകാരണവർമാർക്കു, ഭാരതീയ ഋഷ്യവര്യർക്ക് ദണ്ഡനമസ്‌ക്കാരം!!!....Nov 17, 2017 3:11pm
വീണ്ടും ഇന്ന് (6th Nov,2019) റീ റീ പോസ്റ്റ്‌ ചെയ്യുന്നു......തല്പര്യുള്ളവരുടെ ശ്രദ്ധയ്ക്ക്....
The Nobel Prize in Physiology or Medicine 2017
ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന പോസ്റ്റ്‌കള്‍-----അതിനാല്‍ re-പോസ്റ്റ്‌
കഴിഞ്ഞവര്‍ഷം മെഡിസിന്‍ വിഭാഗത്തിന് നോബല്‍ സമ്മാനം കിട്ടിയത് ശരീരത്തിലെ കോശങ്ങളുടെ 'സെല്‍ഫ് ഈറ്റ്' അഥവാ സ്വയം തിന്നുക എന്ന, AUTOPHAGY എന്ന പ്രതിഭാസം കണ്ടു പിടിച്ച ജപ്പാന്‍ കാരനായ യോഷിനോരിക്കാണ്.
ശരീരത്തിന്റെ ഈ പ്രവൃത്തി സ്വാഭാവികമായ ഒന്നുതന്നെ. കേടു വന്ന കോശങ്ങളെ, കൂടുതല്‍ പ്രോടീനുകള്‍ ഉള്ളവയെ തിന്നൊടുക്കാന്‍, കൊന്നൊടുക്കാന്‍ ശരീരത്തിലെ ചില കോശങ്ങള്‍ക്ക് കഴിയും.വൈറസ്‌ കള്‍, അസുഖം പരത്തുന്ന ബാക്ടീരിയകള്‍ എന്നിവയെ നശിപ്പിക്കുകയും പുതിയവയെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.
ഈ ജൈവപ്രക്രിയ ശരീരത്തിന് ചെയ്യാന്‍ സാധിയ്ക്കാതാകുമ്പോള്‍ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ നമ്മെ കീഴടക്കുന്നു.
Autophagy ശരീരത്തില്‍ സംഭവിയ്ക്കുന്നത് മനുഷ്യന്‍ ബോധപൂര്‍വം പട്ടിണി കിടക്കുമ്പോളാണ്. അതാണ്‌ ഉപവാസം..
അതുകൊണ്ട് ശരീരത്തിനെ സ്വയം പ്രതിരോധിയ്ക്കാന്‍ അനുവദിക്കുക. ആസ്പത്രികളില്‍ പോക്ക് ഒഴിവാക്കാം.
പണ്ടുകാലത്ത്, അല്ലെങ്കില്‍ നമ്മുടെ കാരണവര്‍മാര്‍ ചില ദിവസങ്ങളില്‍ 'പട്ടിണി' കിടന്നിരുന്നു. ആ പട്ടിണി മനപൂര്‍വ്വം ചെയ്തിരുന്നതായിരുന്നതിനാല്‍ അതിനെ 'ഉപവാസം' എന്ന പേരാണ് കൊടുത്തിരുന്നത്.
എന്റെ കുട്ടിക്കാലത്ത് മുത്തശ്യമ്മമാര്‍ ധാരാളം ഉപവാസങ്ങള്‍ അനുഷ്ടിച്ചിരുന്നു. ഏകാദശി, മുപ്പട്ട് തിങ്കള്, മുപ്പട്ട് ശനി, ശുദ്ധവാസം വാവ്,......തുടങ്ങി...കുട്ടികളായ ഞങ്ങള്‍ക്ക് പകലൂണ്‍ പതിവുണ്ടായിരുന്നു. അസ്തമിയ്ക്കും മുന്പ് സ്ത്രീകളും കുട്ടികളും ഊണ് നിര്ബന്ധമായും ഊണ് കഴിച്ചിരിയ്ക്കും. ----14 നു പകല് ഊണ് എന്നൊക്കെ പറഞ്ഞിരുന്നു. വാവിന്ടന്നു രാത്രി ചോറുണ്ണ്ന്ന പതിവില്ല. അറികൊണ്ടുള്ള സേവക, പിടി എന്നിവയായിരുന്നു രാത്രി ഊണിന് പകരം.
നോല്‍മ്പ്കളും, ഉപവാസങ്ങള്‍ / ശുദ്ധവാസങ്ങള്‍ എല്ലാം കേട്ടുകേള്‍വി മാത്രമായി മാറുന്ന ഈ കാലത്ത് സായ്പ്പിന്റെ ഈ കണ്ടുപിടുത്തം ഗുണം ചെയ്തെങ്കില്‍ നന്നായി.(സായ്പ്‌ പറഞ്ഞാല്‍ കൂടുതല്‍ ആധികാരിത വരുമല്ലോ)
ഈ വര്ഷം (2017), മെഡിസിന് നോബല്‍ സമ്മാനം കിട്ടിയത് 3 അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. രണ്ടു വര്‍ഷത്തെയും സമ്മാനാര്‍ഹമായ വിഷയങ്ങള്‍ കൂട്ടി വായിക്കേണ്ടതുണ്ട്.
ശരീരത്തില്‍ ഒരു biological ക്ലോക്ക് ഉണ്ട്. പ്രകൃതില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ടു നമ്മളെ അതിനു സന്നദ്ധമാക്കാനുള്ള കഴിവുള്ള കഴിവ് കോശങ്ങള്‍ക്ക് അകത്തുള്ള നുക്ലീര്‍കള്‍ക്കുണ്ട് എന്ന് കണ്ടുപിടിച്ചിരിയ്ക്ക്ന്നു.
നമ്മുടെ ഉറക്കം, പെരുമാറ്റരീതി, ഭക്ഷണരീതി, രക്തസമ്മര്‍ദ്ദം, ശരീരത്തിന്റെ ഊഷ്മാവ് എന്നിവയെയൊക്കെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ഒരു സംവിധാനം---CIRCADIAN RHYTHM
സായ്പ്‌, യോഗ-ധ്യാനം, വിവിധ വ്രതങ്ങള്‍ എല്ലാം നമ്മളില്‍ നിന്നും എന്നോ സ്വായത്തമാക്കിക്കഴിഞ്ഞിരിയ്ക്കുന്നു!
പൂര്‍വികര്‍ക്കും, ഋഷിവര്യര്‍ക്കും പ്രണാമം !
ഉത്തിഷ്ഠത ! ജാഗ്രതാ !!
------------------------0000------------------൦൦൦൦൦൦--------
Congratulations to the Three Scientists who jointly won this year's Nobel Prize for Physiology/Medicine------
............for their discoveries of molecular mechanisms controlling the CIRCADIAN RHYTHM
Scientists had discovered that all living beings adopt to the environment they live in. Plants have their own biological clock which help them to bloom in the morning and close at the dusk.
There is a Biological clock inside the cells of animals and humans which help them to adopt or prepare physiologically for the fluctuations of the day.
Our sleep patterns
feeding behaviors,
hormone release,
blood pressure,
body temperature etc are regulated with the help of this Biological clock or
Circadian Rhythm.-----the Latin word Circa means around and Dies means day......Our mind or our thoughts and feelings or behaviors are adjusted with the external environment by this clock.
This Biological clock reminds last year's Nobel prize winner's discovery of "autophagy" or to self eat -----human body cells eat their own damaged cells and unused proteins.
The Nobel Prize for medicine in 2016 was awarded to a Japanese scientist, Dr Yoshinori Oshumi for his discoveries of mechanisms of AUTOPHAGY.
It is a fundamental process for degrading and recycling cellular components.It is a Natural Process. Failure of this process eventually causes deceases.
By autophagy intracellular bacteria or viruses are eliminated.
Moreover body repairs the deceased ones and regenerates new cells. Thus deceases like cancer can be prevented.
Autophagy takes place only when one is starved.
So, to have a good healthy body/mind, get ready to starve!
Our ancestors insisted us to FAST on certain days. Our Modern mind could not digest it and decided these old concepts are for the spiritual people to follow.
Those who did regular fasting knew well that it helps for a Holistic healing--healing of both mind and body.
Failure of Autophagy results in mutation of autophagy genes or accumulation of damaged or deceased cells and can cause genetic deceases.
To save your mind and body, take the medicine or tonic of autophagy and enjoy rest of your life.....
UMA NAMBOODIRI
June 23, 2017 at 4:04 PM · പഴയ പോസ്റ്റ്‌. ഇന്ന് memory യില്‍ വന്നപ്പോള്‍, ....

ഇന്നലെ കേട്ട മരണം, ബന്ധുക്കളില്‍ ചിലരുടെ ആന്തരീകാവയവങ്ങള്‍ക്ക് പ്രശ്നം, പഴയ സുഹൃത്തുക്കള്‍ ഹൃദ്രോഗികള്‍, ഈ യിടെ കേട്ട സദ്ഗുരു, ബഹു dr ഗംഗാധരന്‍ എന്നിവരുടെ പഴയ വീഡിയോ കണ്ടു, കേട്ടു......അപ്പോള്‍ വിചാരിച്ചു ഒരിക്കല്‍ക്കൂടെ പോസ്റ്റ്‌ ചെയ്യാമെന്ന്.
ഈ വര്ഷം മെഡിസിനുള്നുള നോബൽ പ്രൈസ് കിട്ടിയത് ജപ്പാൻ കാരനായ ഡോ. യോഷിനൊരി ഒഷുമി എന്ന ശാസ്ത്രജ്ഞനാണ്.....ഗവേഷണ വിഷയം, ഓട്ടോഫഗി (autophagy).... എന്നുവെച്ചാൽ, ( സ്വയം ഭക്ഷിയ്ക്കുക ) ശരീരത്തിന് ഒരു കഴിവുണ്ട്. അത് കേടുവന്ന 'സെല്ലു' കളെ സ്വയം ഭക്ഷിയ്ക്കും. കൂടാതെ ശരീരത്തിൽ അമിതമായുണ്ടാകുന്ന പ്രോടീനുകളെയും .ആരോഗ്യമുള്ള ശരീരത്തിന്റെ നിലനിൽപ്പിനു ഈ പ്രക്രിയ അത്യന്തം ആവശ്യമാണത്രെ.
ബാക്ടീരിയ, വൈറസ് ഇത്യാദികളാൽ കോശനാശം സംഭവിക്കുമ്പോൾ/ ശരീരത്തിൽ അവ പരക്കുമ്പോൾ അവയെ ചെറുത്ത് തോല്പിയ്ക്കും ചെയ്യും. പഴയവയെ / കേടുവന്ന കോശങ്ങളെ നശിപ്പിക്കുമാക മാത്രമല്ല, പുതിയ ആരോഗ്യമുള്ള കോശങ്ങളെ പുനർനിർമ്മിയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിൽ ഈ പ്രക്രിയ നടക്കാതിരുന്നാൽ, കേടുവന്ന കോശങ്ങളെ നശിപ്പിക്കാനുള്ള അവസരം ശരീരത്തിന് കിട്ടാതിരുന്നാൽ ശരീരത്തിൽ കാൻസർ സെല്ലുകൾ വർദ്ധിയ്ക്കും. ഈ പ്രക്രിയ ശരീരത്തിൽ സംഭവിയ്ക്കുന്നത് ഒരാൾ പട്ടിണി കിടക്കുമ്പോൾ മാത്രമാണ്. ശരീരത്തിൽ കുമിഞ്ഞു കൂടുന്ന പഴകിയ, രോഗമുള്ള / കേടുവന്ന സെല്ലുകൾ മഹാരോഗങ്ങൾക്കു കാരണമാകുന്നു. ശരീരത്തിലേക്ക് ഭക്ഷണം ചെല്ലാതിരിക്കുംപോള്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ എന്ന് പറഞ്ഞുവല്ലോ. വെറുതെ പട്ടിണി കിടക്കുകയല്ല. നമ്മള്‍ ബോധപൂര്‍വ്വം ഭക്ഷണം ഒഴിവാക്കുമ്പോളേ അത് സംഭവിക്കൂ.

അതുകൊണ്ടു നമ്മുടെ പൂർവികരുടെ പാത നമുക്കും പിന്തുടരാം. മാസത്തിൽ 2 പ്രാവശ്യമെങ്കിലും ഉപവാസമെടുക്കാം. അങ്ങിനെ ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളാം. നല്ല ശരീരം മാത്രമല്ല, നല്ല മനസ്സും ശരീരത്തിന്റെ നിലനിൽപ്പിനു ആവശ്യമാണ്.
ഉപവാസവും പട്ടിണിയും തമ്മിൽ നല്ല അന്തരമുണ്ട്. ബോധപൂർവം, പൂർണ്ണമനസ്സാലെ പട്ടിണി കിടക്കുക .
വിശ്വാസമുള്ളവർക്കു മനസ്സിന് ഏറ്റവും ബലം കൊടുക്കുന്ന ആദ്ധ്യാത്മിക കാര്യങ്ങളിൽ വ്യാപൃതരാവാം.
പ്രിയമുള്ളവരേ, സ്വന്തം ശരീരവും മനസ്സും അരോഗദൃഢമാക്കൻ ഇതാ നല്ലൊരു അവസരം....
ഗുരുകാരണവർമാർക്കു, ഭാരതീയ ഋഷ്യവര്യർക്കു ദണ്ഡനമസ്‌ക്കാരം!!!....Nov 17, 2017 3:11pm
വീണ്ടും ഇന്ന് (6th Nov,2019) റീ റീ പോസ്റ്റ്‌ ചെയ്യുന്നു......തല്പര്യുള്ളവരുടെ ശ്രദ്ധയ്ക്ക്....
The Nobel Prize in Physiology or Medicine 2017
ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന പോസ്റ്റ്‌കള്‍-----അതിനാല്‍ re-പോസ്റ്റ്‌
കഴിഞ്ഞവര്‍ഷം മെഡിസിന്‍ വിഭാഗത്തിന് നോബല്‍ സമ്മാനം കിട്ടിയത് ശരീരത്തിലെ കോശങ്ങളുടെ 'സെല്‍ഫ് ഈറ്റ്' അഥവാ സ്വയം തിന്നുക എന്ന, AUTOPHAGY എന്ന പ്രതിഭാസം കണ്ടു പിടിച്ച ജപ്പാന്‍ കാരനായ യോഷിനോരിക്കാണ്.
ശരീരത്തിന്റെ ഈ പ്രവൃത്തി സ്വാഭാവികമായ ഒന്നുതന്നെ. കേടു വന്ന കോശങ്ങളെ, കൂടുതല്‍ പ്രോടീനുകള്‍ ഉള്ളവയെ തിന്നൊടുക്കാന്‍, കൊന്നൊടുക്കാന്‍ ശരീരത്തിലെ ചില കോശങ്ങള്‍ക്ക് കഴിയും.
ഈ ജൈവപ്രക്രിയ ശരീരത്തിന് ചെയ്യാന്‍ സാധിയ്ക്കാതാകുമ്പോള്‍ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ നമ്മെ കീഴടക്കുന്നു.
Autophagy ശരീരത്തില്‍ സംഭവിയ്ക്കുന്നത് മനുഷ്യന്‍ പട്ടിണി കിടക്കുംപോളാണ് .
വൈറസ്‌ കള്‍, അസുഖം പരത്തുന്ന ബാക്ടീരിയകള്‍ എന്നിവയെ നശിപ്പിക്കുകയും പുതിയവയെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ശരീരത്തിനെ സ്വയം പ്രതിരോധിയ്ക്കാന്‍ അനുവദിക്കുക. ആസ്പത്രികളില്‍ പോക്ക് ഒഴിവാക്കാം.
പണ്ടുകാലത്ത്, അല്ലെങ്കില്‍ നമ്മുടെ കാരണവര്‍മാര്‍ ചില ദിവസങ്ങളില്‍ 'പട്ടിണി' കിടന്നിരുന്നു. ആ പട്ടിണി മനപൂര്‍വ്വം ചെയ്തിരുന്നതായിരുന്നതിനാല്‍ അതിനെ 'ഉപവാസം' എന്ന പേരാണ് കൊടുത്തിരുന്നത്.
ഞങ്ങളുടെ കുട്ടിക്കാലത്ത് മുത്തശ്യമ്മമാര്‍ ധാരാളം ഉപവാസങ്ങള്‍ അനുഷ്ടിച്ചിരുന്നു. ഏകാദശി, മുപ്പട്ട് തിങ്കള്, മുപ്പട്ട് വ്യാഴം, മുപ്പട്ട് ശനി, ഏകാദശി, വാവ്, ശുദ്ധവാസം.. ......തുടങ്ങി...കുട്ടികളായ ഞങ്ങള്‍ക്ക് പകലൂണ്‍ പതിവുണ്ടായിരുന്നു. അസ്തമിയ്ക്കും മുന്പ് സ്ത്രീകളും കുട്ടികളും ഊണ് നിര്ബന്ധമായും ഊണ് കഴിച്ചിരിക്കണം. ----14 നു പകല് ഊണ് എന്നൊക്കെ പറഞ്ഞിരുന്നു. വാവിന്ടന്നു രാത്രി ചോറുണ്ണ്ന്ന പതിവില്ല. അറികൊണ്ടുള്ള സേവക, പിടി എന്നിവയായിരുന്നു രാത്രി ഭക്ഷണത്തിന്.
നോല്‍മ്പ്കളും, ഉപവാസങ്ങള് ‍/ ശുദ്ധവാസങ്ങള്‍ എല്ലാം കേട്ടുകേള്‍വി മാത്രമായി മാറുന്ന ഈ കാലത്ത് സായ്പ്പിന്റെ ഈ കണ്ടുപിടുത്തം ഗുണം ചെയ്തെങ്കില്‍ നന്നായി.(സായ്പ്‌ പറഞ്ഞാല്‍ കൂടുതല്‍ ആധികാരിത വരുമല്ലോ)
ഈ വര്ഷം (2017), മെഡിസിന് നോബല്‍ സമ്മാനം കിട്ടിയത് 3 അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. രണ്ടു വര്‍ഷത്തെയും സമ്മാനാര്‍ഹമായ വിഷയങ്ങള്‍ കൂട്ടി വായിക്കേണ്ടതുണ്ട്.
ശരീരത്തില്‍ ഒരു biological ക്ലോക്ക് ഉണ്ട്. പ്രകൃതില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ടു നമ്മളെ അതിനു സന്നദ്ധമാക്കാനുള്ള കഴിവുള്ള കഴിവ് കോശങ്ങള്‍ക്ക് അകത്തുള്ള നുക്ലീര്‍കള്‍ക്കുണ്ട് എന്ന് കണ്ടുപിടിച്ചിരിയ്ക്ക്ന്നു.
നമ്മുടെ ഉറക്കം, പെരുമാറ്റരീതി, ഭക്ഷണരീതി, രക്തസമ്മര്‍ദ്ദം, ശരീരത്തിന്റെ ഊഷ്മാവ് എന്നിവയെയൊക്കെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ഒരു സംവിധാനമാണ് -CIRCADIAN RHYTHM
സായ്പ്‌, യോഗ-ധ്യാനം, വിവിധ വ്രതങ്ങള്‍ എല്ലാം നമ്മളില്‍ നിന്നും എന്നോ സ്വായത്തമാക്കിക്കഴിഞ്ഞിരിയ്ക്കുന്നു!
പൂര്‍വികര്‍ക്കും, ഋഷിവര്യര്‍ക്കും പ്രണാമം !
ഉത്തിഷ്ഠത ! ജാഗ്രതാ !!
------------------------0000------------------൦൦൦൦൦൦--------
Congratulations to the Three Scientists who jointly won this year's Nobel Prize for Physiology/Medicine------
............for their discoveries of molecular mechanisms controlling the CIRCADIAN RHYTHM
Scientists had discovered that all living beings adopt to the environment they live in. Plants have their own biological clock which help them to bloom in the morning and close at the dusk.
There is a Biological clock inside the cells of animals and humans which help them to adopt or prepare physiologically for the fluctuations of the day.
Our sleep patterns
feeding behaviors,
hormone release,
blood pressure,
body temperature etc are regulated with the help of this Biological clock or
Circadian Rhythm.-----the Latin word Circa means around and Dies means day......Our mind or our thoughts and feelings or behaviors are adjusted with the external environment by this clock.
This Biological clock reminds last year's Nobel prize winner's discovery of "autophagy" or to self eat -----human body cells eat their own damaged cells and unused proteins.
The Nobel Prize for medicine in 2016 was awarded to a Japanese scientist, Dr Yoshinori Oshumi for his discoveries of mechanisms of AUTOPHAGY.
It is a fundamental process for degrading and recycling cellular components.It is a Natural Process. Failure of this process eventually causes deceases.
By autophagy intracellular bacteria or viruses are eliminated.
Moreover body repairs the deceased ones and regenerates new cells.Thus deceases like cancer can be prevented.
Autophagy takes place only when one is starved.
So, to have a good healthy body/mind, get ready to starve!
Our ancestors insisted us to FAST on certain days. Our Modern mind could not digest it and decided these old concepts are for the spiritual people to follow.
Those who did regular fasting knew well that it helps for a Holistic healing--healing of both mind and body.
Failure of Autophagy results in mutation of autophagy genes or accumulation of damaged or deceased cells and can cause genetic deseases.
To save your mind and body, take the medicine or tonic of autophagy and enjoy rest of your life

Saturday, 6 September 2025

പ്രതികരണങ്ങള്‍ ---വനദിവസം (രോദനം)

 "വനരോദനം " 

മാര്‍ച്ച് 21, 2017 - 5.29 pm

വനദിവസം!

കത്തിക്കരിഞ്ഞ വനങ്ങൾ,

വെന്തുപോയ സസ്യജാലങ്ങളും, പറവകളും, മൃഗങ്ങളും എണ്ണിയാലൊടുങ്ങാത്ത മറ്റു സൂക്ഷ്മ ജീവജാലങ്ങളും!! 

ഉറവകളില്ലാ, അരുവികളില്ല, പൂഞ്ചോലകളില്ലാ.....അനവരതം കുളിരും കൊണ്ട് കുണുങ്ങി ഒഴുകിയിരുന്ന ആറുകളുമില്ല......
മരുഭൂമിയായിത്തീർന്നുകൊണ്ടിരിയ്ക്കുന്ന പുണ്യ ഭൂമി !!
ഒരു നാടിന്റെ സംസ്ക്കാരം പേറിക്കൊണ്ട് മന്ദമന്ദം ഒഴുകി വന്നിരുന്ന കാടിന്റെ മകളെത്തേടി കടലമ്മയിതാ നാട്ടിലേക്ക് തിരിച്ചിരിയ്ക്കുന്നു......(അപ്പോൾ സംഭവിക്കാൻ പോകുന്നത്.........വിഭാവനം ചെയ്യുക)

പ്രകൃതിയുടെ വരദാനമാണ്. അനുഭവിച്ചോളൂ, പക്ഷെ, തൊട്ടു കളിയ്ക്കരുത്.
അവൾ അതിലോലയാണ്.....നിങ്ങളുടെ ശരീരവും മനസ്സും ശുദ്ധീകരിയ്ക്കാൻ കഴിവുള്ളവളാണ്......അവളെ അറിഞ്ഞു ഉപയോഗിക്കുക.....ഉപദ്രവിക്കരുത്.....എല്ലാം   നമുക്കറിയാവുന്ന കാര്യങ്ങൾ......നമ്മൾ അങ്ങേയറ്റത്തെ ബുദ്ധിശാലികൾ! സാക്ഷരർ!!പിന്നെ????  പിന്നെ എന്തിലും ഏതിലും സർ വജ്ഞർ!!

 ഈ  
പ്രകൃതിയെ
 തന്റെ 
കാൽക്കീഴിൽ 
കൊണ്ടുവന്നെന്ന് അഹങ്കരിക്കുന്നവർ, ......ഇനിയും പ്രകൃതിയെ, അമ്മയെ ബലാൽസംഗം ചെയ്തു തൃപ്തിയാകാത്തവർ.......

നാളെ വീണ്ടും കള്ളക്കണ്ണീരൊഴുക്കി പ്രസംഗിക്കാം, നാടുനീളെ നടന്ന് .......പ്രിയപ്പെട്ട നാട്ടുകാരേ, നാല്പത്തിനാല് നദികളുള്ള നമ്മുടെ നാട്ടിൽ അതിരൂക്ഷമായ ജലദൗർലഭ്യം നേരിടുമ്പോൾ................ശേഷം ചിന്ത്യം......

നാളെ "ലോക നദിദിനം ".
ചത്തു മലച്ച നദിയുടെ വിരിമാറിൽ സമ്മേളങ്ങൾ കൂടണം . കവിതകൾ ചൊല്ലണം.......
പിഞ്ചു കുഞ്ഞുങ്ങൾ പട്ടം പറത്തണം.

അവരുടെ പാദസ്പര്ശത്താൽ,
പ്രകൃതിയെ നെഞ്ചോട് ചേർത്ത് ആദരിക്കുന്നവരുടെ ആത്മാർത്ഥമായ രോദനം കേട്ടാൽ,
ഒരു പക്ഷെ ഭൂമിയുടെ ഉള്ളം കനിയുമോ, സ്നേഹത്തിന്റെ നീരുറവകൾ കിനിയുമോ????

ഒരു നല്ല നാളെക്കായി, വരും തലമുറകളുടെ സൗഖ്യത്തിനായി, ഇനിയും പുഴയൊഴുകുമെന്നു ആശിക്കാം......
നമുക്ക് കാതോർക്കാം....കാത്തിരിയ്ക്കാം.............

പ്രിയപ്പെട്ട എഫ്‌ബി,
എന്റെ Mind-ൽ ഉള്ളതിങ്ങനെ പറയിപ്പിക്കാൻ ശ്രമിയ്ക്കല്ലേ....
ഒന്നും എഴുതാൻ തോന്നുന്നില്ല...

പ്രത്യേകിച്ച് ഒന്ന് വീടുവിട്ടു പുറത്തു പോയി വന്നാൽ ആകെ വരണ്ട മനസ്സാകും. (അല്ലെങ്കിലേ, വിണ്ടുകീറാൻ തുടങ്ങിയത് ,...)

വടക്കോട്ടായാലും, തെക്കോട്ടായാലും ചെമ്പിക്കലെത്തിയാൽ ഭാരതപ്പുഴയുടെ കൂടെയല്ലാതെ സഞ്ചരിക്കാതൊക്കുമോ???

ഇനി എത്രയെത്ര ഇടവപ്പാതികളും തുലാവര്ഷവും വേണം നിളയുടെ മടിത്തട്ടൊന്നു കുളിർപ്പിയ്ക്കാൻ!!

കഠിനമായ ചൂടിനോടും, ജലക്ഷാമത്തിനോടും പൊരുത്തപ്പെട്ടുപോയ നാട്ടുകാർ-----എത്രവേഗത്തിലാണ് ഓരോന്നിനോടും മനസ്സ് താദാത്മ്യം പ്രാപിയ്ക്കുന്നതു?

ഇനിയെങ്കിലും ജനങ്ങൾ തെറ്റ് തിരുത്താൻ മുന്നിട്ടിറങ്ങിയില്ലെങ്കിൽ, മുന്നിട്ടിറങ്ങിയവരെ പിന്തുണച്ചില്ലെങ്കിൽ പ്രകൃതി ഒരിക്കലും മാപ്പുതരുകയുണ്ടാകില്ല..

ഭൂമിയിലെ ഓരോ നീരുറവകൾ വറ്റുമ്പോഴും സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, ദയയുടെ, വിശ്വാസത്തിന്റെ ..
അഥവാ,
നന്മകളുടെ നീരുറവ മനുഷ്യലും ഇല്ലാതായിത്തീരുന്നു....

നമ്മള്‍ സസുഖം വാഴുന്ന ഈ ഭൂമിയിൽ
ഏവർക്കും സൗഖ്യം ഉണ്ടാകാൻ ഈ പ്രപഞ്ചശക്തിയോട് വിനീതമായി പ്രാർത്ഥിയ്ക്കാം...

ലോകാ സമസ്താ .....

Friday, 5 September 2025

സ്പന്ദനങ്ങള്‍ ---ബന്ധുപര്‍വം കാശി...

 

Uma Namboodiri 1978 നവമ്പറില്‍ ഒരുനാള്‍ അമ്മാത്തെ മുത്തശ്യമ്മ, കുഞ്ചു അമ്മാമന്‍-അമ്മാമി, അര്യംപിള്ളി പേരശ്യമ്മ, അവണാവിലെ പേരശ്യമ്മ-നമ്പൂതിരി, അവ്ണാവിലെ മഹള്‍ മുക്കിരിക്കാട്ടിലെ പേരശ്യമ്മ, അനിയമ്മാമന്‍, ലീലേടത്തി, ചെറിയമ്മ (കോടീരി), അനിയത്തി അനിത എന്നിവര്‍ വാരാണസി സ്റ്റേഷന്‍-ല്‍ വണ്ടിയിറങ്ങി. പിന്നെ ഒരാഴ്ചക്കാലം ഞങ്ങള്‍ ഒപ്പം ചെലവഴിയ്ച്ചു. അതെന്‍റെ ഭാഗ്യമായി ഇപ്പോഴും കരുതുന്നതിനാല്‍ 38 നീണ്ട വര്‍ഷങ്ങള്‍ കടന്നു പോയിട്ടും ഇന്നലെ കഴിഞ്ഞപോലെ എല്ലാം ഓര്‍ക്കുന്നു. (ഈ ഓര്‍മ്മ പങ്കിടാന്‍ ലീലേടത്തി മാത്രമേ എനിയ്ക്കിപ്പോള്‍ കൂട്ടിനുള്ളൂ.(അനിതയും)....). ആ കാരണവര്‍മാര്‍ക്കായി ഈ ഓര്‍മ്മ സമര്‍പ്പിയ്ക്കുന്നു.......
2 ദിവസങ്ങളിലായി ഗംഗസ്നാനം, വിശ്വനാഥ ദര്‍ശനം ഇവ കഴിഞ്ഞു, ഗംഗയുടെ തീരത്തെ പ്രധാനകടവുകള്‍, അതിനോട് ചേര്‍ന്ന ക്ഷേത്രങ്ങള്‍ (കാശിയില്‍ ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ ഉണ്ടത്രേ.) (അസ്സിഘാട്ടിന്നടുത്ത്, ഹരിശ്ചന്ദ്ര ഘാട്ടിനു സമീപമുള്ള മലയാളി പ്രധാനമായ അയ്യപ്പ ക്ഷേത്രം, തില്‍ഭാണ്‍ഡേശ്വര ക്ഷേത്രം ) കാശിയിലെ പുരാതന തെരുവുകള്‍, വിശാലമായ ബനാറസ്‌ ഹിന്ദു യുനിവേര്‍സിറ്റി ക്യാമ്പസ്‌-ല്‍ ഉള്ള ബിര്‍ലയുടെ മാര്‍ബിളില്‍ തീര്‍ത്ത വിശ്വനാഥ ക്ഷേത്രത്തിലേയ്ക്ക് പോകും വഴിയില്‍ ദുര്‍ഗാ ക്ഷേത്രം, തുളസി മാനസ് മന്ദിര്‍, സംകട്മോചന്‍ ഹനുമാന്‍ എന്നിവിടങ്ങളിലും  ദര്‍ശനം നടത്തി. പിറ്റേന്ന് 13കി മി ദൂരെയുള്ള സാരനാഥ്-ലും. (ബുദ്ധനു ബോധോദയം ഉണ്ടായ ശേഷം ആദ്യം പ്രഭാഷണം നടത്തിയ സ്ഥലം, അടുത്തുള്ള മ്യുസിയം, മാനുകളുടെ പാര്‍ക്ക് എന്നീ ചരിത്ര പ്രധാന സ്ഥലങ്ങളിലും പോയി. (അശോക സ്തംഭത്തില്‍ നിന്ന് പൊട്ടിവീണ 4 സിംഹങ്ങളുടെ തലഭാഗം, മ്യുസിയത്തില്‍ സൂക്ഷിച്ചു വെച്ചിരിയ്ക്കുന്നു.)
പിന്നെ, അടുത്ത ദിവസം 125 കി.മീ ദൂരത്തുള്ള അല്ലഹാബാദിലെ ത്രിവേണി സ്നാനത്തിനു യാത്ര തിരിച്ചു. സംഗമസ്നാനത്തിനായി ഒരു തോണിയില്‍, കുറച്ചു ദൂരെ മുളകൊന്ടു കെട്ടി നിര്‍ത്തിയിരിയ്ക്കുന്ന പ്ലാറ്റ്ഫോം-ന്‍റെ അടുത്തേയ്ക്ക് പോകേണ്ടി വന്നു. ഗംഗ-യമുനാ-സരസ്വതിയുടെ ഒഴുക്കനുസരിച്ച് സംഗമ സ്ഥാനവും ഇടയ്ക്കിടെ മാറും. സംഗമത്തില്‍ കെട്ടിയുണ്ടാക്കുന്ന പ്ലാറ്റ്ഫോമില്‍ നിന്നും നദിയിലേയ്ക്ക് ഇറങ്ങുക എന്നാല്‍ ചാടുകതന്നെ വേണം. എന്നാല്‍, നിഷ്പ്രയാസം വെള്ളത്തിലേയ്ക്ക് ചാടി മുത്തശ്യമ്മയും, പേരശ്യമ്മമാരും മുങ്ങി നിവരുന്നത്‌, മറ്റു തോണികളിലുള്ള അന്യ നാട്ടുകാര്‍ കൌതുകത്തോടും, തെല്ലു അമ്പരപ്പോടെയുമാണ് നോക്കി നിന്ന് രസിച്ചത്.(എന്‍റെ ഒന്നര വയസ്സുകാരന്‍ മകനും,4 വയസ്സ്കഴിഞ്ഞ മകളും, അനുജത്തി അനിതയും കൂടെ ഉണ്ടായിരുന്നു)........
ഗയയിലെയ്ക്കുള്ള യാത്രയും രസകരമായിരുന്നു. ഈ യാത്രയ്ക്കും ഓഫീസിലെ 'ലാന്‍ഡ്റോവര്‍' ജീപ്പ് വിട്ടു കിട്ടിയത് വളരെ ഭാഗ്യമായി. അതിരാവിലെ 3 മണിയ്ക്ക് മുന്‍പേ കുളികഴിഞ്ഞു ഞങ്ങള്‍ ഗയയ്ക്കു യാത്ര പുറപ്പെട്ടു. ബീഹാറുകാരനായ ഡ്രൈവര്‍ യാത്രയില്‍ അയാളുടെ ഭാര്യയെ, കൂടെകൂട്ടിയിരുന്നു. കാരണം, അവര്‍ താമസിച്ചിരുന്നത് കാശിയിലെ കലാപബാധിത തെരുവില്‍ ആയിരുന്നു. ചെറിയതോതില്‍ അവിടവിടെ അസ്വാസ്ഥ്യങ്ങള്‍ ഉള്ളതു കാരണം അയാള്‍ ഭാര്യയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് തീരുമാനീച്ചു. ഭാര്യയുടെ ഗ്രാമം പോകുന്ന വഴിയില്‍ ആണെന്നാണ് പറഞ്ഞത്.
ആ വര്‍ഷം ദുര്‍ഗാ പൂജയ്ക്ക് വലിയ തോതില്‍ ഹിന്ദു-മുസ്ലിം സംഘര്‍ഷം ഉണ്ടായിരുന്നു. (വിശ്വനാഥക്ഷേത്രത്തിലും പരിസരങ്ങളിലും കനത്ത കാവല്‍ ഏര്‍പ്പെടുത്തി. പ്രധാന പ്രവേശന കവാടം അടച്ചിട്ടിരിയ്ക്കുകയാണ്. ആ ഭാഗത്തു ക്ഷേത്രമതിലിന്റെ അപ്പുറത്ത്  പള്ളിയാണ്, അഥവാ, പള്ളിയേയും,അമ്പലത്തിനെയും വേര്‍തിരിയ്ക്കുന്നത് ഒരു മതിലാണ്.) ദശാശ്വമേഥിലെ 'വിശ്വനാഥ്‌ ഗലി'യില്‍ക്കൂടെ യാണ്‌ ക്ഷേത്രത്തിലേക്ക് പ്രവേശനം. 
  
ഏകദേശം, കാണാറായപ്പോള്‍ ഞങ്ങള്‍ സസറാം ഗ്രാമത്തില്‍ എത്തി. (ഇത് മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന ജഗജീവന്‍ റാമിന്‍റെ നാടാണ്.) വഴിയില്‍ കണ്ട ഒരു പൊട്ടിപ്പൊളിഞ്ഞ പഴയ പടിപ്പുരയുടെ മുന്നില്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ഭാര്യയെ വേഗം ഗ്രാമത്തില്‍ വിട്ടു വരാമെന്ന് പറഞ്ഞു അയാള്‍ ഞങ്ങളെ അവിടെ ഇറക്കി. പടിപ്പുരയോടു ചേര്‍ന്ന് ഒരു സിമന്റ് തിണ്ടുണ്ട്. നല്ല മൂടല്‍മഞ്ഞ് ആണ് ചുറ്റും. ഞങ്ങള്‍ പ്രവേശന കവാടത്തിന്റെ പുറം തിണ്ണയിലിരുന്നു. സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ. ചുറ്റും കണ്ണോടിച്ചു അടുത്തൊന്നും വീടുകളോ ആളനക്കമോ ഇല്ല. കവാടത്തിന്റെ ചുവരില്‍ എഴുതിയത് നേരിയ വെളിച്ചത്തില്‍ വായിച്ചു .....'ഷേര്‍ഷ സുരിയുടെ ശവകുടീരം' !!!!  എന്തായാലും ചുറ്റും നടന്നു നോക്കാം എന്ന് കരുതി ലീലേടത്തിയും ഞാനും വാതിലില്ലാത്ത പ്രവേശന ദ്വാരത്തില്‍ക്കൂടെ അകത്തേയ്ക്ക് കടന്നു. അങ്ങ് ദൂരെ കണ്ട പഴയ പൊട്ടിപ്പൊളിഞ്ഞ കോട്ടയെ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. മൂടല്‍മഞ്ഞിലൂടെയുള്ള യാത്ര നല്ല രസമായിരുന്നു.
2 ഫര്‍ലോന്ഗ് ദൂരെ ഒരു പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടു. അപ്പോഴേയ്ക്കും അമ്മാമന്മാരും, മറ്റും ഞങ്ങളെ പിന്തുടര്‍ന്നു വരാന്‍ തുടങ്ങി.കോട്ടയ്ക്കു ചുറ്റും ഒരു കിടങ്ങുണ്ട്. അത് നശിച്ചു തുടങ്ങിയിരിയ്ക്കുന്നു. പാലം കടന്നു ഞങ്ങള്‍ മുന്നോട്ടു വീണ്ടും നടന്നു. മുന്നില്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കോട്ട. കോട്ടയുടെ ചുറ്റും നടന്നു. അവസാനം ഇടിഞ്ഞു പൊളിഞ്ഞു തുടങ്ങിയ വീതി കുറഞ്ഞ ഒരു കോണിപ്പടി കണ്ടു. എന്തായാലും വേണ്ടില്ല, മുകളില്‍ കയറി നോക്കുക തന്നെ എന്ന് തീരുമാനിച്ചു ഞങ്ങള്‍ പടവുകള്‍ കയറി. അപ്പോഴേയ്ക്കും മറ്റുള്ളവരും കോട്ട കാണാന്‍ എത്തി. പേരശ്യമ്മമാരും,മുത്തശ്യമ്മയും, എന്തിന്, കാഴ്ച പ്രശ്നമുള്ള അമ്മാമികൂടി  മുകളിലേക്ക്കയറി വന്നു.
ഞങ്ങള്‍ പടവുകള്‍ കയറിച്ചെന്നത്‌ വിശാലമായ  ഒരു ഹാളിലേക്കാണ്. അവിടെ കണ്ട കാഴ്ച  എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒരു ശവകുടീരത്തിനു മുന്നിലാണ് ഞങ്ങള്‍ എത്തിപ്പെട്ടതെന്നു മനസ്സിലായി. ആശ്ചര്യവും, ജിജ്ഞാസയും വല്ലതെയുണ്ടായി. വിശാലമായ ഹാളില്‍ നൂറുകണക്കിന് കരിങ്കല്‍ ബിംബങ്ങള്‍ ! ഒരു ഭാഗത്ത്, അനാഥമായി, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന സാമാന്യം വലുപ്പമുള്ള ഒരു മുസ്ലിം ശൈലിയിലുള്ള തറ. അതിന്നടുത്ത്, 'ഷേര്‍ഷസുരിയുടെ ശവകുടീരം' എന്ന് എഴുതിവെച്ചിരിയ്ക്കുന്നു!  ഒരു കരിങ്കല്‍ വിഗ്രഹമായി അനാഥമായി കിടക്കുന്ന കണ്ടപ്പോള്‍ കഷ്ടം തോന്നി. ഞങ്ങളെല്ലാം ഏതാനും നിമിഷങ്ങള്‍ പഴയകാലത്തെയ്ക്ക് അറിയാതെ കടന്നുപോയി. ചരിത്രസ്മരണയ്ക്കിടെ രസകരമായ ചര്‍ച്ച. സമയം പോയതറിഞ്ഞില്ല. (പ്രത്യേകിച്ച് അനിയമ്മാമന്‍ കൂടെ ഉള്ളത് കൊണ്ട്). ഷേര്‍ഷ ഒരുകാലത്ത് ശൂരവീരപരാക്രമിയായിരുന്നു. ഭാരതത്തിലെ ചക്രവര്‍ത്തിയായിരുന്നു. മുഗളരെ തോല്പിച്ചു (ഹുമയുണിനെ) സ്വന്തം സാമ്രാജ്യമായ 'സുരിവംശം' സ്ഥാപിച്ച ഭരണാധികാരി. ഷേര്‍ഷ സുരിയുടെ ഭരണ പരിഷ്ക്കാരങ്ങള്‍ സാമൂഹ്യപാഠത്തില്‍ പഠിച്ചത് ഓര്‍ത്തുപോയി. നല്ലൊരു ഭരണകര്‍ത്താവായിരുന്നു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത്, പെഷവാര്‍ (കാബൂള്‍) മുതല്‍ കൊല്‍ക്കത്തവരെ റോഡ്‌ ഉണ്ടാക്കി. (അതാണ് ജി .ടി.റോഡ്‌. എന്നറിയപ്പെടുന്ന ഗ്രാന്‍ഡ്‌ ട്രങ്ക് റോഡ്‌) 
അദ്ദേഹത്തിന്‍റെ മകന്‍ 1740-45കാലത്താണ് red sand stone-ല്‍ 122' ഉയരത്തിലുള്ള കോട്ട പണിതു പിതാവിന്റെ ഓര്‍മ്മയ്ക്കായി ഈ കുടീരം പണി കഴിപ്പിച്ചതത്രെ. (ഇന്ന്, കോട്ടയുടെ ചുറ്റും തടാകം പോലെ വെള്ളം കെട്ടി നിര്‍ത്തി, കോട്ടയുടെ അറ്റകുറ്റ പണികള്‍ ചെയ്തു സന്ദര്‍ശകരെ ആകര്ഷിയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു കേട്ടു.) ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. ഡ്രൈവര്‍ എത്തുകയും ചെയ്തു.. ..
.തുടരും......Uma Namboodiri
November 30, 2015
part-2
ഫല്ഗുനദിയുടെ തീരത്ത്, 3 ഭാഗങ്ങളും മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഗയ ഹിന്ദുക്കള്‍ക്കും, ബുദ്ധമാതക്കാര്‍ക്കും ഒരുപോലെ പുണ്യസ്ഥാനമാണ്. ഫല്ഗു നദിയെ 'സീതയുടെ ശാപം' എന്നാണു ചില പുരാണങ്ങള്‍ വിശേഷിപ്പിയ്ക്കുന്നത്. കാരണം, വനവാസകാലത്ത്
ഒരിയ്ക്കല്‍ സീത, ദശരഥന്റെ  ശ്രാദ്ധമൂട്ടാന്‍ വേണ്ടതൊക്കെ   നദീതീരത്ത്‌ ഒരുക്കി വച്ചു. പക്ഷെ,  രാമനും, ലക്ഷ്മണനും കുളിച്ചു  വന്നപ്പോഴെയ്ക്കും അത് നദിയെടുത്തുപോയി. സീത, അന്ന് ഫല്‍ഗു നദിയെ ശപിച്ചുവത്രേ. അതിനുശേഷം ഇന്നേവരെ ഈ നദിയില്‍ ഏതു കാലത്തും മുട്ടിനു മുകളില്‍ വെള്ളം വന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ആശ്വിന മാസത്തില്‍ പിത്രുപക്ഷത്തില്‍ ധാരാളം പേര്‍ ഇവിടെ വന്നു പിണ്ഡദാനങ്ങള്‍ ചെയ്തുപോകുന്നു.  .

ഞങ്ങളുടെ വാഹനം ക്ഷേത്രത്തിനു മുന്നില്‍ വന്നു നിന്നതും, ഒരു ഇരകിട്ടിയ ആര്‍ത്തിയോടെ പണ്‍ഡകള്‍ വന്നു പൊതിഞ്ഞു. പക്ഷെ മദ്രാസികളാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിരിഞ്ഞുപോയി.

 മദ്രാസികള്‍ടെ കര്‍മ്മംചെയ്യുന്ന അയ്യരെ അധികം താമസിയ്ക്കാതെ കണ്ടുപിടിച്ചു.. കുറച്ചൊക്കെ   മലയാളം അദ്ദേഹത്തിനു മനസ്സിലാകും. റേറ്റ് പറഞ്ഞു ഉറപ്പിച്ചു. കൂടാതെ, പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം കൂടെ ഒരുക്കിത്തരാമെന്നു ഏറ്റത് വളരെ ആശ്വാസകരമായി.

 അധികം താമസിയാതെ അയ്യര്‍ ആളുവീതം ഓരൊരുത്തര്ക്കുമായി
ഓരോ ചെറു മണ്‍ചട്ടിയും അതില്‍ കുറേശെ ഉണക്കലരിയുമായി വന്നെത്തി. തീ കത്തിയ്ക്കാന്‍ ചാണകവരടിയും കരുതിയിരുന്നു.
അതൊക്കെ കണ്ടപ്പോള്‍ അത്യധികം  എത്ര സന്തോഷമായി.  കാരണം,  ഇതിനു മുന്‍പ് പലപ്പോഴും  ഇവിടെ  വന്നപ്പോള്‍ (ഇല്ലത്തെയും, തറവാട്ടിലെയും അച്ഛനമ്മമാരെയും, മറ്റു ചിലരെയും  കൊണ്ട്) ഗോതമ്പുണ്ടയായിരുന്നു, പിണ്‍ഡമുരുട്ടിവെയ്ക്കാന്‍ കിട്ടിയിരുന്നത്.

ശ്രാദ്ധമൂട്ടുന്നവരോട് നദിയുടെ അടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരിയെടുത്ത് കുളിച്ചുവരാന്‍ പറഞ്ഞു. സാധാരണ നദിയില്‍ കഷ്ടിച്ചു  ഞെരിയാണി മൂടാന്‍ മാത്രമേ   വെള്ളമുണ്ടാകാറുള്ളൂ. പക്ഷേ, നമ്മുടെ കൂട്ടര്‍ക്ക് ഭാഗ്യമുണ്ടായിരുന്നു. അന്ന് നദിയില്‍ കുറച്ചുദൂരം നടന്നു ചെന്നപ്പോള്‍ മുട്ടിനു വെള്ളം.

സാധാരണ ബലിയിടാന്‍ വരുന്നവര്‍ പുഴയില്‍ ഇറങ്ങാറില്ല. അടുത്തുള്ള കിണറ്റില്‍ നിന്നും ഒരു ബക്കറ്റ് വെള്ളം കോരി തലയിലും ദേഹത്തും ഒഴിക്കുകയാണ് പതിവ്. മാപ്ലയുടെ ശവകുടീരത്തില്‍ കയറിയതല്ലേ, ആ ഈഷല് മാറാന്‍ എല്ലാവരും വെള്ളത്തില്‍ 'കിടന്നു' കുളിച്ചു. ഈറന്‍ ചുറ്റി, കിണറ്റില്‍ നിന്നും വെള്ളം കോരി. അടുപ്പു കത്തിച്ചു, കവിയം തയാറാക്കി. പടികള്‍ കയറി മുകളില്‍ നിര്‍ദ്ദേശിച്ച സ്ഥലത്തിരുന്നു അയ്യര്‍ പറഞ്ഞ പ്രകാരം മന്ത്രങ്ങള്‍ ഏറ്റുപറഞ്ഞു പിണ്ഡം വെച്ചു.

 പിണ്ഡ സമര്‍പ്പണം  ക്ഷേത്രത്തിനടുത്തുള്ള പാറയില്‍ പതിഞ്ഞു കാണുന്ന വിഷ്ണുപാദത്തിലാണ്. ( പണ്ട്, മോക്ഷത്തിനായി തപസ്സ് ചെയ്ത  ഗയാസുരനെ മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോള്‍ പതിഞ്ഞ കാല്‍പ്പാദമാണ് ഇതെന്നും വിശ്വാസമുണ്ട്. അനുഗ്രഹമായി വിഷ്ണു, എന്നും ആരെങ്കിലും നിനക്ക് ഭക്ഷണം നല്‍കും എന്ന വരവും കൊടുത്തുവത്രെ. 

ക്ഷേത്ര ദര്‍ശനം കഴിഞ്ഞു അരയാലിനു പ്രദക്ഷിണം വെയ്ക്കുകയും, ഇഷ്ടപ്പെട്ട 2 ഭക്ഷണ സാധനങ്ങള്‍, പച്ചക്കറികള്‍, ഉപേക്ഷിച്ചതായി മനസ്സുകൊണ്ട് തീരുമാനിയ്ക്കുകയും ചെയ്യണം.  ഈ  ആലിനു പിണ്ഡദാനം ചെയ്യുക പതിവാണ്. 

അതിനു ശേഷം അയ്യരുടെ മഠത്തില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ചു. 
പ്ലാശിന്റെ ഇലകള്‍ കൂട്ടിത്തുന്നി മനോഹരമായ പ്ലേറ്റ് ഉണ്ടാക്കി ഭക്ഷണം അതിലാണ് വിളമ്പുന്നത്. അയ്യരോടും കുടുംബത്തിനോടും നന്ദി പറഞ്ഞു ദക്ഷിണയും മറ്റും കൊടുത്ത് നന്ദിപൂര്‍വ്വം യാത്രപറഞ്ഞു. 

ഞങ്ങള്‍ പോയത്  അടുത്തുള്ള ബോധഗയ സന്ദര്‍ശിക്കാന്‍. ഏതോ ലോകത്ത് എത്തിച്ചേര്‍ന്ന അനുഭവം .

ഭഗവാന്‍ ബുദ്ധനു ബോധോദയം ഉണ്ടായ ബോധി വൃക്ഷത്തെ വന്ദിച്ചു. (പഴയ ആല്‍ മരത്തിന്‍റെ 6-ആം തലമുറയാണ്  ഇപ്പോളുള്ളത്.) ബുദ്ധക്ഷേത്രത്തിലും ദര്‍ശനം നടത്തി.

പൂര്‍വികസ്മരണകളോടെ, ബുദ്ധസ്മരണകളോടെ ആ പുണ്യഭൂമിയെ ഒന്നുകൂടി വന്ദിച്ച് മടക്കയാത്ര!

ഇവിടെ നിന്നും 250 കി.മി.ദൂരം കാശിയിലെയ്ക്കുണ്ട്.. നളന്ദ, രാജ്ഗിര്‍, പട്ന തുടങ്ങിയ   ബുദ്ധ സ്മരണകള്‍ ഉണര്‍ത്തുന്ന ചരിത്ര  വഴികളിലൂടെ  മടക്കം..\

മനോഹരമായ ഭൂപ്രകൃതി, പരന്ന ഭൂമിയില്‍  ധാരാളം മരങ്ങള്‍. 
ഭൂമിയോട് ചേര്‍ന്ന് അധികം ഉയരമില്ലാതെ ചാഞ്ഞു നില്‍ക്കുന്നു. വാഹനത്തില്‍ നിന്നും  ഇറങ്ങി മരങ്ങളില്‍ കയറാനും അവിടെയൊക്കെ ഓടിനടക്കാനും തോന്നും.

അപ്പോളാണ് മുക്കിരിക്കാട്ടിലെ പേരശ്യമ്മ പറയുന്നത്. ഈശ്വരാ, എത്ര സ്ഥലം, എത്ര അസ്സല് സ്ഥലം !! 
 എത്ര അസ്സല് മരങ്ങളാ, മരംചുറ്റി പ്രേമിച്ചു നടക്കാന്‍ !!!

ആരെങ്കിലും ആ ഷീലേം, പ്രേംനസീറിനേം ഒന്ന് ഇങ്ങോട്ട് കൊണ്ടന്നേര്‍ന്നെങ്കില്‍!! !!

Monday, 1 September 2025

വായന --ജയന്ത‍ന്‍ ടി കെ

 june 11, 2019 


'കാവ്യം വായിച്ചു മിഴിനീര് വീണു എന്ന് പറഞ്ഞാൽ അത് രണ്ടാംതരം ആണെന്ന് ചിലർ പറഞ്ഞേക്കും. എങ്കിലും എനിയ്ക്കു പരാതിയില്ല.'
---ശ്രീ എം കൃഷ്ണൻ നായർ 'കലാകൗമുദി' യിൽ (1989) 'സാഹിത്യവാരഫല' ത്തിൽ ഇങ്ങനെ കുറിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. ടീ കെ ജയന്തന്റെ 'ഉൽക്കരച്ചിൽ' എന്ന കവിത വായിച്ചതിന്റെ പ്രതികരണമായിരുന്നു അത്. 

ഒരു സമകാലീക ദുരന്തത്തെ സഹതാപത്തോടെ ആവിഷ്ക്കരിച്ചു. ഇതാണ് കാവ്യത്തിന്റെ സവിശേഷത. ഇതിനാകെ ഒരു 'മോറൽ അർജൻസി' യുണ്ട്. ശ്രീ കൃഷ്ണൻ നായർ കൂട്ടിച്ചേർത്തു. അത് നമ്മെ ചിന്തിപ്പിയ്ക്കുന്നു, വികാരങ്ങളിലേയ്ക്ക് എറിയുന്നു.

ആദ്യമായാണ് ശ്രീ .ടീ .കെ ജയന്തന്റെ കവിതകൾ എന്റെ ശ്രദ്ധയിൽ പെടുന്നത്. ശ്രീ കൃഷ്ണൻ നായരുടെ കണ്ണുകൾ ഈറനണിയിച്ച കവിതതന്നെ എടുത്തു വായിച്ചു.
'ഉൾക്കരച്ചിൽ'--
ബാങ്ക് ആഫീസറുടെ മുന്നിലേയ്ക്ക് അല്പം ഭയാശങ്കകളോടെ കടന്നുവരുന്ന ഗ്രാമീണ വൃദ്ധൻ, പിന്നിൽ മറഞ്ഞു പതുങ്ങി നടക്കുന്ന യുവതി. 
. ശുഭ്രവേഷധാരി. മുല്ലപ്പൂ തോൽക്കുന്ന വിശുദ്ധിയുള്ള തലമുടി.  മേശയുടെ മുന്നിലെത്തി 5000 രൂപയുടെ കെട്ട് മുന്നിൽ വെച്ച് മകളുടെ പേരിലിടാൻ അപേക്ഷിയ്ക്കുന്നു. മാസാമാസം പലിശ കൂടെയുള്ള മകൾക്കു ലഭ്യമാകണം .

ഫോറം പൂരിപ്പിയ്ക്കുന്നതിനിടയിൽ അവരോട് പറഞ്ഞു, ഭർത്താവിന്റെ പേര് ചേർക്കുകയാണെങ്കിൽ പലിശക്കാശു അയാൾക്കും ഒപ്പിട്ടു വാങ്ങാം.

പെട്ടെന്ന് ഓഫീസർ എഴുത്തു നിർത്തി--

"............................
പട്ടാളക്കാരൻ, സമാധാന സേനയിൽ
കിട്ടി അശനിപോൽ കമ്പിവാർത്ത
അടിയന്തരാശ്വാസത്തുകയി.........
..................................................................
മുഴുവൻ പറഞ്ഞോ പിതാവ് വൃദ്ധൻ?

കേട്ടുഞാനെന്നാലും കേട്ടില്ലറിയാതെ
നോക്കി..............."

ഇടറിയ ശബ്ദത്തിൽ വൃദ്ധൻ പറഞ്ഞത് അർദ്ധബോധാവസ്ഥയിലാണ് കേട്ടത്. ഒരു നിമിഷം  ---- ഒഴിഞ്ഞ നെറ്റി, വാടിയ കഴുത്ത്, വരണ്ട കണ്ണുകൾ.......രണ്ടാമതൊന്ന്  നോക്കാനായില്ല.

നിശ്ശബ്ദമായി തേങ്ങിയ മനസ്സ്. അനുജത്തീ, മാപ്പ് !

" മൂന്നു സന്ധ്യക്കും ഞാൻ റേഡിയോ വാർത്തകേ--
ട്ടാകെ രസിയ്ക്കും കളിവിനോദം
ഇപ്പോളറിയുന്നു യുദ്ധമെന്തെന്നയേ
കേൾക്കുന്നിഴപൊട്ടുമുൾക്കരച്ചിൽ."

യുദ്ധത്തിന്റെ തീവ്രത അപ്പോളാണ് അനുഭവപ്പെട്ടത്. അതുള്ളിലുണ്ടാക്കിയ കിടിലം--പൊട്ടിക്കരയുന്ന ഉൾമനസ്സ് !

അദ്ദേഹത്തിന്റെ കവിതാ സമാഹാരമാണ് 'കുടമാറ്റം'. ശ്രീ ഓ എൻ വി യാണ് അവതാരിക 
എഴുതിയിരിയ്ക്കുന്നത്. നചികേതസ്സു് , ഇല്ലത്തമ്മ തുടങ്ങി സമകാലീന വാരികകകളിൽ വന്ന മറ്റു കവിതകളും മനോഹരങ്ങളാണ്.

ഇംഗ്ളീഷിൽ കവിതകളെഴുതുന്ന ഇന്ത്യൻ കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന് സ്ഥാനം നേടാനായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
1990 ---ൽ അദ്ദേഹത്തിന്റെ കവിത തിരഞ്ഞെടുക്കപ്പെട്ടു.
'Best poems by 300 eminent poets from 60 countries ' -ല്‍ ഉള്‍പ്പെടാന്‍ സാധിച്ചു.

വീണ്ടും, 1991 ല്‍, 70 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും നല്ല 342 കവിതകളിലും അദ്ദേഹത്തിന്റെ കവിത സ്ഥാനം പിടിച്ചു. സ്വന്തം മലയാള കവിതകളിൽ ചിലത് ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

better to be late
than never .....എന്ന് പറഞ്ഞപോലെ ഇപ്പോഴെങ്കിലും ഈ പ്രിതിഭാധനന്റെ കൃതികൾ വായിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം. 

ഈയിടെ ശതാഭിഷേകനായ ശ്രീ ടി.കെ. ജയന്തന്
(ജയന്തേട്ടന്) ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. ഇനിയും അദ്ദേഹത്തിന്റെ കൃതികൾ മലയാളത്തെയും, ആംഗലേയത്തെയും പുഷ്ടിപ്പെടുത്തട്ടെ എന്നാശംസിയ്ക്കുന്നു. 

സ്നേഹബഹുമാനങ്ങളോടെ..........

(അദ്ദേഹത്തിന്റെ അനുജത്തിയാണ് മുഖപുസ്തകത്തിലുള്ള പലർക്കും പരിചയമുള്ള കവയിത്രി, ഗിരിജ ചെമ്മങ്ങാട്)


june 11, 2019 

വായന--കാക്കപുരാണം

  കാക്കപുരാണം 

നമ്മുടെ കാക്കകള്‍   

 ഡിസംബർ, 29, 2015 

നല്ലൊരു മദ്ധ്യാഹ്നം. 
കാരണം ഏറെക്കാലത്തിനു ശേഷമാണ് വടുക്കോര്‍ത്ത് ഒരു വിശിഷ്ടാതിഥി എത്തിച്ചേരുന്നത്.. 
സ്വയം വിളിച്ചറിയിക്കുകയും ചെയ്തു, കാ, കാ, ക്രാ ക്രാ...ഞാൻ എത്തിയിട്ടുണ്ടേ എന്ന്. ....
കുറച്ചു ചോറ്  വിളമ്പിക്കൊടുത്തു. 
നാളുകള്‍ക്കു ശേഷം കാക്കത്തമ്പുരാട്ടി  ഭക്ഷണം ചോദിച്ചു വരികയല്ലേ .. 
ചാഞ്ഞും ചെരിഞ്ഞും നോക്കി പ്രത്യേക രീതിയില്‍ കുറുകി നന്ദി പറയാന്‍ തുടങ്ങി. 'ക കാര'  വർഷം തന്നെ. 'വിരുന്നുകാരുണ്ടാകും, ഭക്ഷണം കരുതിക്കോളിന്‍' എന്നു മുന്നറിയിപ്പും.... 

ഒരുകാലത്ത് മനുഷ്യന്റെ നിത്യജീവിതവുമായി ഇത്രയധികം ഇണങ്ങിക്കഴിഞ്ഞിരുന്ന മറ്റൊരു ജീവി ഉണ്ടായിരുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. കാക്കകളുമായി  മനുഷ്യന്റെ ബന്ധം അത്ര പ്രബലമാണ്. നിത്യസന്ദർശകരായ ഇവർ കണ്ണില്‍ക്കണ്ടതൊക്കെ കൊത്തിത്തിന്നുന്നവരാണ്. എന്നാലും ഇവര്‍ക്ക് നമ്മുടെ കോലായില്‍ നല്ലസ്ഥാനം തന്നെയാണ് നല്‍കിയിരുന്നത്. 
"ചീത്തകൾ കൊത്തിവലിക്കുകിലും 
ഏറ്റവും വൃത്തിവെടുപ്പെഴുന്നോൾ" ആയതുകൊണ്ട്  തന്നെ . 

മിറ്റത്ത്‌ ഉണക്കാന്‍ വെയ്ക്കുന്ന ധാന്യങ്ങളും, കൊണ്ടാട്ടനും, കൊപ്രയുമെല്ലാം കൊത്തിയെടുക്കാന്‍ ഓട്ടക്കണ്ണിട്ട്, കഴുത്തു വെട്ടിച്ചു, ചാഞ്ഞും, ചെരിഞ്ഞും തഞ്ചം നോക്കിയിരുന്ന അവനെ (അവളെ) തോല്‍പ്പിയ്ക്കാന്‍ പഴയ ശീലക്കുട വെയ്ക്കും. ചിലപ്പോള്‍  കണ്ണാടിയും.  കൂസലില്ലാതെ കാക്ക കൊത്താന്‍ വരുമ്പോള്‍  നന്നായി ശകാരിയ്ക്കുകയുംചെയ്യും. അപ്പോള്‍, കൌശലക്കാരായ ഇക്കൂട്ടര്‍ വേറെ എന്തെങ്കിലും കൊത്തിക്കൊണ്ടു പോകാന്‍ മടിയ്ക്കില്ല. എന്നാല്‍ അതുകൊണ്ട് നമുക്കാകട്ടെ ദേഷ്യമൊട്ടില്ലതാനും. മണ്ടയിലൊന്നു ഞോണ്ടിപ്പോയാലും, കയ്യിലെ നെയ്യപ്പം സൂത്രത്തില്‍ കൊത്തിപ്പോയാലും ചെറിയ പരിഭവം മാത്രം.

 അല്ലെങ്കിലും, ധര്‍മ്മ ശാസ്ത്രത്തില്‍ ഇടം നേടിയ കാകന്മാരെ (പഞ്ചതന്ത്രം കഥകള്‍) ബഹുമാനിയ്ക്കാതെ പറ്റുമോ?

 
ഓരോ ശ്രാദ്ധവും പര്യവസാനിയ്ക്കുന്ന 'കൈ കൊട്ടല്‍ ' എത്ര ഉദാത്തമായതാണെന്ന് ഒരു വിശ്വാസിക്കേ മനസ്സിലാകൂ. ആ കൈ കൊട്ടലിന്‍റെ ശബ്ദ തരംഗങ്ങള്‍ എത്ര ദൂരത്താണെങ്കിലും    അതിന്‍റെ സിഗ്നല്‍  കാക്കകള്‍ക്ക് കിട്ടാതിരിക്കില്ല. പക്ഷേ, ഇക്കാലത്ത് വളരെ അപൂര്‍വമായേ അത് സംഭവിക്കുന്നുള്ളൂ. അന്തരീക്ഷം മാലിന്യം കൊണ്ട് നിരഞ്ഞതുകൊണ്ട് ആകുമോ?    സ്ഥിരമായി കൃത്യ സമയത്ത് ഭക്ഷണം കഴിക്കാന്‍ വരുന്ന കാക്കകളും ഇപ്പോള്‍ അപൂര്വ്വമായിരിക്കുന്നു. അണ്ണാനും ചവിറ്റിലക്കിളികളും വെലിച്ചോറിനായി അടിപിടി  കൂടുന്നതിന്നിടക്ക് കാക്കച്ചി വന്നാല്‍ അവര്‍ പതുക്കെ പിന്‍ വാങ്ങുന്ന കാഴ്ചയും കാണാം.    പിത്രുക്കള്‍ക്കുള്ള ബലി / വെലിച്ചോറ്, കാക്ക കൊത്തിയില്ലെങ്കില്‍ എത്ര മനോവ്യഥയാണ് പലരും അനുഭവിയ്ക്കുന്നത് ! 

ഇവരുമായി ഒരു ജന്മജന്മാന്തര ബന്ധമാണ് നമുക്കുള്ളതെന്നു വിശ്വസിക്കാനാണ് നമുക്കിഷ്ടം. അതുകൊണ്ടാണല്ലോ, മുടങ്ങാതെ കാരണവര്‍മാര്‍ പണ്ട് 'മൃഗബലിയജ്ഞം' നടത്തിയിരുന്നത്. 
(വൈശ്യത്തട്ടില്‍ നേദിച്ചു വെച്ച 'നേദ്യച്ചോറ്' കഴിക്കരുതെന്ന് അന്നു ശാസനയായി പറയുമ്പോള്‍ അര്‍ത്ഥം മനസ്സിലായിരുന്നില്ല.)
                  
കാലം കടന്നുപോകുമ്പോള്‍  കാക്കകള്‍ അപൂര്‍വജീവികളായിത്തുടങ്ങിയോ? കാക്കകളുടെ കരച്ചില്‍ (കരയലല്ലാ, അതിന്‍റെ സ്വാഭാവിക ശബ്ദം) കേള്‍ക്കുന്നത് അപൂര്‍വമായ സംഭവമായിക്കൊണ്ടിരിക്കുകയാണല്ലോ, അല്ലേ?  (ഇവയ്ക്കു വംശനാശം സംഭവിയ്ക്കുന്നുണ്ടോ എന്ന്‌  സംശയം തോന്നാറുണ്ട്.).

നേരം വെളുക്കാനും കാക്കകള്‍ വേണമെന്നില്ലാതായല്ലോ, അല്ലെ?

കാക്കപുരാണം അത്രപെട്ടെന്ന് പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ല. തല്‍ക്കാലം ഒരനുബന്ധം പറഞ്ഞു നിര്‍ത്താം.....

2018 ഏപ്രില്‍ 

അടുത്ത ഈയിടെ വായിച്ച ഒരു വാര്‍ത്ത വീണ്ടും കാക്കയെ പറ്റി എഴുതാന്‍ പ്രേരിപ്പിക്കുകയാണ്. 

സൗദി അറേബ്യയുടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ തീ​ര​ന​ഗ​ര​മാ​യ ജിസാ​​നി​ലും ഫ​റ​സാ​ൻ ദ്വീ​പി​ലും വി​രു​ന്നെ​ത്തി​യ ഇ​ന്ത്യ​ൻ കാ​ക്ക​ക​ൾ മ​ട​ങ്ങു​ന്നി​ല്ലത്രേ ! മാത്രമല്ല, അവയുടെ വംശം വര്‍ദ്ധിക്കുകയും അന്നാട്ടിലെ ജീവജാലങ്ങളുടെ  നിലനില്‍പ്പിനെത്തന്നെ അത് ബാധിച്ചു തുടങ്ങുകയും ചെയ്തുന്നുവത്രേ! ചെ​റു​പ്രാ​ണി​ക​ളെ മു​ഴു​വ​ൻ ഇന്ത്യന്‍ കാക്കകള്‍ ​അക​ത്താ​ക്കു​ന്ന​താ​യും ഇത്ത​ര​ത്തി​ലുള്ള മറ്റു പ​ല ജീ​വി​ക​ളും അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​താ​യും പ​രി​സ്ഥി​തി വ​കു​പ്പ് ക​ണ്ടെ​ത്തി​.​ സംഗതി നിയന്ത്രണാതീതമായപ്പോള്‍ അ​ധി​കൃ​ത​ർ വേണ്ട നടപടികള്‍ എടുക്കാന്‍ തുടങ്ങി. 

ആദ്യമാദ്യം മലയാളികള്‍ മാത്രമല്ല, മറ്റു തദ്ദേശവാസികളും കടല്‍ കടന്ന് വന്ന ആ വിരുന്നുകാരുടെ സാന്നിദ്ധ്യം ആസ്വദിച്ചിരുന്നു. എന്തായാലും കാക്കകള്‍ ആ നാട്ടില്‍ കൂടുകൂട്ടി സ്ഥിരതാമാസക്കാന്‍ ഭരണകൂടം അനുവദിക്കുമെന്ന കാര്യം സംശയകരമാണ്. പരിസ്ഥിതി, വനം വകുപ്പ് ജാഗ്രതയിലാണ്. എന്തായാലും പരദേശികളുടെ അംഗസംഖ്യ കൂടാന്‍ അവര്‍ അനുവദിക്കുകയില്ല. കടല്‍ കടന്ന് വന്നത് തങ്ങളുടെ  നാട്ടുകാര്‍ ആണെങ്കിലും രാജ്യദ്രോഹം ചെയ്യുന്നത്, തങ്ങളുടെ അന്നദാതാക്കളെ കഷ്ടത്തിലാക്കുന്നത് മലയാളികളും പൊറുക്കാന്‍ സാദ്ധ്യതയില്ല.  

ഈ സന്ദര്‍ഭത്തില്‍ മാസങ്ങള്‍ക്ക് മുന്പ് ആഴ്ചപ്പതിപ്പില്‍ വന്ന 'ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്' ന്‍റെ ഒരു കഥ ഓര്‍മ്മ വന്നു. 

(താല്പര്യമുള്ളവര്‍ക്ക് ----മുന്പ് വായിക്കാത്തവര്‍ക്കായി ആ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യട്ടേ....) 

2017... മാർച്ച്‌ 7 

ബഹ്‌റൈന്‍ ലെ കാക്കകള്‍ 

ഏറെ  മാസങ്ങള്‍ക്ക് മുന്നെയാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ബഹ്റൈനിലെ കാക്കകളേക്കുറിച്ചുള്ള ചെറുകഥ ആഴ്ചപ്പതിപ്പിൽ വായിച്ചത്.

ചില കഥകൾ വായിച്ചാൽ വല്ലാതെ ഇഷ്ടപ്പെടും അപ്പോൾ ആരെഴുതി ആ കഥയിലെ ആകർഷണം എന്തായിരുന്നു എന്ന് കുറിച്ച് വെക്കും. ഈയിടെ തുടങ്ങിയ ശീലമാണ്. മകളുടെ കുട്ടിയ്ക്കുള്ള കുറിപ്പുകളാണ് അവ. നോട്ടുപുസ്തകങ്ങൾ നിറയുകയാണ്, പ്രതികരണങ്ങൾ, ആസ്വാദനങ്ങൾ..... അങ്ങിനെ......(സ്വാർത്ഥതയാണ് ഇതിനു പിന്നിൽ....സ്വന്തം മനസ്സുഖം. ക്ഷമിക്കുക )

 സ്വന്തം മുറ്റത്തു വരുന്ന കാക്കകളെപ്പറ്റി, കേദാറിലെ കാക്കകളെപ്പറ്റി, ഇപ്പോളിതാ, ബഹ്റൈനിലെ കാക്കകളെ അനുസ്മരിയ്ക്കുന്നു, ഷിഹാബുദ്ദീന്റെ കൂടെ ....

അല്ലെങ്കിലും കാക്കത്തമ്പുരാട്ടികള്‍ നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു കഥാപാത്രമായിരുന്നല്ലോ! കാക്കകളോട് എന്തോ പ്രത്യേകമായ 'ഒരിതു'  നമുക്ക് ഇപ്പോഴും തോന്നുന്നു, ഇല്ലേ? പൂർവ്വജന്മവുമായി ഇണക്കിയ ഭാരതീയ വിശ്വാസങ്ങളാകാം കാരണം. (ബലിച്ചോറു കൊത്താൻ വേറെ ആർക്കാണ് അർഹത!) അതുമല്ല----- രാവിലെ വിളിച്ചുണര്‍ത്താന്‍, വിരുന്നുകാര്‍ ഉണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിക്കാന്‍.....എത്രയെത്ര കാര്യങ്ങള്‍ക്കാണ് നമ്മ്ളിവരെ ആശ്രയിക്കുന്നത്! 

സാഹിത്യസമ്മേളനത്തായി കഥാകൃത്ത് ബഹ്റൈനിൽ എത്തുന്നു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അവധി ദിവസം. 25 കി.മീ. കടൽപ്പാലം കടന്നു ഹെറിറ്റേജ് വില്ലജ് സന്ദർശിച്ചു മടങ്ങി. പിന്നെ  തുറമുഖക്കാഴ്ച്ചകൾ കണ്ടുകണ്ടങ്ങിനെ നിൽക്കുകയായിരുന്നു. ആധുനികരീതിയിലുള്ള തുറമുഖം. നങ്കൂരമിട്ടു കിടക്കുന്ന കൂറ്റൻ കപ്പലിലെ ഗോഡൗണിന് ഒരു ടൌൺ ഹാളിന്റെ ആകൃതി.   

കടലിൽ നാട്ടിയ നീണ്ട കുറ്റികൾക്ക് മുകളിൽ ശീതക്കാറ്റ് സഹിക്കാനാകാതെ ചുരുണ്ട ചൂളിപ്പിടിച്ചിരിയ്ക്കുന്ന കറുത്ത പക്ഷികൾ. പാവം തോന്നി. അപ്പോള്‍ കൂടെയുള്ള ആരോ പറഞ്ഞു. ആ കറുത്ത പക്ഷികൾ നമ്മുടെ നാട്ടിലെ കാക്കകളാ.......

അമ്പരന്നുപോയി. 

നാട്ടിലെ കാക്കകളോ?

ഗുജറാത്തിൽ നിന്നും ഗോതമ്പുമായി വന്ന കപ്പൽ കൊച്ചിയിലെത്തി. കുറച്ചു ഗോതമ്പ് അവിടെയിറക്കി. നാട്ടിൽ നിന്നും അരിയും മറ്റു സാധനങ്ങളും കയറ്റി. ഗോഡൗണിൽ കൊഴിഞ്ഞു വീഴുന്ന അരിയും ഗോതമ്പ് മണികളും കൊത്തിത്തിന്നാൻ നിരവധി കാക്കകൾ എത്തിച്ചേർന്നു. കപ്പൽ തുറമുഖം വിടാറായി. എത്ര ആട്ടിവിട്ടിട്ടും പറന്നുപോകാൻ കൂട്ടാക്കാതെ കാക്കകൾ.

ഒടുവിൽ ക്ഷമ നശിച്ച, ദേഷ്യം വന്ന ബംഗാളി പയ്യൻ ഷട്ടർ ഇട്ടു. 

അങ്ങിനെ ആർത്തിമൂത്ത് കപ്പലിൽ കുടുങ്ങി വന്ന കാക്കകളാണ് ഗതികേടിലായി തുറമുഖത്തെ കടൽക്കുറ്റികളിൽ കൂനിക്കൂടിയിരിയ്ക്കുന്നത്. .

സഹിക്കാൻ വയ്യാത്ത കാലാവസ്ഥ. കഴിക്കാനും ഒന്നും ഇല്ല. പാവം കാക്കകൾ!

അങ്ങിനെ  വിശപ്പ് സഹിയ്ക്കാന്‍ വയ്യാതെ അന്നാട്ടിലെ ദേശീയ പക്ഷികളായ ബുൾബുളുകളെ ആഹരിക്കാൻ തുടങ്ങി. കേറിക്കിടക്കാൻ ഇടമില്ലാത്ത കാക്കകൾ  തുറമുഖത്തെ  കുറ്റിത്തലക്കല്‍  കുത്തിയിരുപ്പായി. വേറെവിടെ പ്പോകാന്‍ ? 

ഇതിനിടെ സർക്കാർ ദേശീയ പക്ഷികളെ കൊന്നതിന്നുന്ന ശത്രുക്കളെ വെടിവെയ്ക്കാൻ ഓർഡർ ഇറക്കി. 

സ്വന്തം നാട്ടുകാരുടെ ദയനീയ സ്ഥിതി ഓർത്തു ദുഖിതനായ കഥാകാരന്‍റെ (ആത്മഗതം) ---കാക്കയാണെങ്കിലും മനിശനല്ലേ? 

കാക്കകൾക്ക് മനസ്സിലാകുന്നുണ്ടോ ആവോ നാട്ടുകാരനായ സ്നേഹഹൃദയമുള്ള കഥാകാരന്റെ ഉപദേശം !--'കപ്പലിന്റെ ഗോഡൗൺ തുറന്നാൽ മക്കളെ, വേഗം അതിൽപ്പോയ ഇരുന്നോളിൻ. ന്നാ, മ്മടെ കൊച്ചീത്തന്നെ തിരിച്ചെത്താം.' കഥാകൃത്ത് ആത്മഗതം--"എല്ലാ കാക്കമാരുടെയും അവസ്ഥ ഇത് തന്നെ. വെടികൊണ്ട് ചാവാനാണ് യോഗം!!"

ഒരു  പക്ഷെ, പൂർവ്വജന്മഫലമാകുമോ ഈ കാക്കകളെ ബഹ്റൈനിലെത്തിച്ചത് ???

എന്തായാലും മലയാളികളെപ്പോലെ ലോകത്തിന്റെ മുക്കിലും മൂലയിലും ചേക്കേറുന്ന ജീവി വേറെയും ഉണ്ടെന്ന് ഇപ്പോളാ അറിഞ്ഞത്. ഒരു കണക്കിന് അത് നന്നായി. ഇനി അഥവാ ഇവര് നാട്ടില്‍ അന്യം നിന്ന് പോയാല്‍ നമുക്ക് അവിടെ പോയി പിടിച്ച് കൊണ്ടുവരാമല്ലോ !

ബഹ്‌റൈന്‍ലെ കാക്കകള്‍

2018 ഏപ്രില്‍ 

അടുത്ത ഈയിടെ വായിച്ച ഒരു വാര്‍ത്ത വീണ്ടും കാക്കയെ പറ്റി എഴുതാന്‍ പ്രേരിപ്പിക്കുകയാണ്. 

സൗദി അറേബ്യയുടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ തീ​ര​ന​ഗ​ര​മാ​യ ജിസാ​​നി​ലും ഫ​റ​സാ​ൻ ദ്വീ​പി​ലും വി​രു​ന്നെ​ത്തി​യ ഇ​ന്ത്യ​ൻ കാ​ക്ക​ക​ൾ മ​ട​ങ്ങു​ന്നി​ല്ലത്രേ ! മാത്രമല്ല, അവയുടെ വംശം വര്‍ദ്ധിക്കുകയും അന്നാട്ടിലെ ജീവജാലങ്ങളുടെ  നിലനില്‍പ്പിനെത്തന്നെ അത് ബാധിച്ചു തുടങ്ങുകയും ചെയ്തുന്നുവത്രേ! ചെ​റു​പ്രാ​ണി​ക​ളെ മു​ഴു​വ​ൻ ഇന്ത്യന്‍ കാക്കകള്‍ ​അക​ത്താ​ക്കു​ന്ന​താ​യും ഇത്ത​ര​ത്തി​ലുള്ള മറ്റു പ​ല ജീ​വി​ക​ളും അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​താ​യും പ​രി​സ്ഥി​തി വ​കു​പ്പ് ക​ണ്ടെ​ത്തി​.​ സംഗതി നിയന്ത്രണാതീതമായപ്പോള്‍ അ​ധി​കൃ​ത​ർ വേണ്ട നടപടികള്‍ എടുക്കാന്‍ തുടങ്ങി. 

ആദ്യമാദ്യം മലയാളികള്‍ മാത്രമല്ല, മറ്റു തദ്ദേശവാസികളും കടല്‍ കടന്ന് വന്ന ആ വിരുന്നുകാരുടെ സാന്നിദ്ധ്യം ആസ്വദിച്ചിരുന്നു. എന്തായാലും കാക്കകള്‍ ആ നാട്ടില്‍ കൂടുകൂട്ടി സ്ഥിരതാമാസക്കാന്‍ ഭരണകൂടം അനുവദിക്കുമെന്ന കാര്യം സംശയകരമാണ്. പരിസ്ഥിതി, വനം വകുപ്പ് ജാഗ്രതയിലാണ്. എന്തായാലും പരദേശികളുടെ അംഗസംഖ്യ കൂടാന്‍ അവര്‍ അനുവദിക്കുകയില്ല. കടല്‍ കടന്ന് വന്നത് തങ്ങളുടെ  നാട്ടുകാര്‍ ആണെങ്കിലും രാജ്യദ്രോഹം ചെയ്യുന്നത്, തങ്ങളുടെ അന്നദാതാക്കളെ കഷ്ടത്തിലാക്കുന്നത് മലയാളികളും പൊറുക്കാന്‍ സാദ്ധ്യതയില്ല.  

ഈ സന്ദര്‍ഭത്തില്‍ ആറ് വര്ഷം മുന്പ് ആഴ്ചപ്പതിപ്പില്‍ വന്ന 'ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്' ന്‍റെ ഒരു കഥ ഓര്‍മ്മ വന്നു. 

(താല്പര്യമുള്ളവര്‍ക്ക് ----മുന്പ് വായിക്കാത്തവര്‍ക്കായി ആ കഥ ഇവിടെ പോസ്റ്റ്‌ ചെയ്യട്ടേ....) 

പഴയ ആഴ്ചപ്പതിപ്പുകള്‍ ഒതുക്കി വെക്കുന്നതിന്നിടയിലാണ്  ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ബഹ്റൈനിലെ കാക്കകളേക്കുറിച്ചുള്ള ചെറുകഥ കണ്ണില്‍ പെട്ടത്. 

ചില കഥകൾ വായിച്ചാൽ വല്ലാതെ ഇഷ്ടപ്പെടും അപ്പോൾ ആരെഴുതി ആ കഥയിലെ ആകർഷണം എന്തായിരുന്നു എന്ന് കുറിച്ച് വെക്കും. ഈയിടെ തുടങ്ങിയ ശീലമാണ്. മകളുടെ കുട്ടിയ്ക്കുള്ള കുറിപ്പുകളാണ് അവ. നോട്ടുപുസ്തകങ്ങൾ നിറയുകയാണ്, പ്രതികരണങ്ങൾ, ആസ്വാദനങ്ങൾ..... അങ്ങിനെ......(സ്വാർത്ഥതയാണ് ഇതിനു പിന്നിൽ....സ്വന്തം മനസ്സുഖം. ക്ഷമിക്കുക )

 സ്വന്തം മുറ്റത്തു വരുന്ന കാക്കകളെപ്പറ്റി, കേദാറിലെ കാക്കകളെപ്പറ്റി, ഇപ്പോളിതാ, ബഹ്റൈനിലെ കാക്കകളെ അനുസ്മരിയ്ക്കുന്നു, ഷിഹാബുദ്ദീന്റെ കൂടെ ....

അല്ലെങ്കിലും കാക്കത്തമ്പുരാട്ടികള്‍ നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു കഥാപാത്രമായിരുന്നല്ലോ! കാക്കകളോട് എന്തോ പ്രത്യേകമായ 'ഒരിതു'  നമുക്ക് ഇപ്പോഴും തോന്നുന്നു, ഇല്ലേ? പൂർവ്വജന്മവുമായി ഇണക്കിയ ഭാരതീയ വിശ്വാസങ്ങളാകാം കാരണം. (ബലിച്ചോറു കൊത്താൻ വേറെ ആർക്കാണ് അർഹത!) അതുമല്ല----- രാവിലെ വിളിച്ചുണര്‍ത്താന്‍, വിരുന്നുകാര്‍ ഉണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിക്കാന്‍.....എത്രയെത്ര കാര്യങ്ങള്‍ക്കാണ് നമ്മ്ളിവരെ ആശ്രയിക്കുന്നത്! 

സാഹിത്യസമ്മേളനത്തായി കഥാകൃത്ത് ബഹ്റൈനിൽ എത്തുന്നു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അവധി ദിവസം. 25 കി.മീ. കടൽപ്പാലം കടന്നു ഹെറിറ്റേജ് വില്ലജ് സന്ദർശിച്ചു മടങ്ങി. പിന്നെ  തുറമുഖക്കാഴ്ച്ചകൾ കണ്ടുകണ്ടങ്ങിനെ നിൽക്കുകയായിരുന്നു. ആധുനികരീതിയിലുള്ള തുറമുഖം. നങ്കൂരമിട്ടു കിടക്കുന്ന കൂറ്റൻ കപ്പലിലെ ഗോഡൗണിന് ഒരു ടൌൺ ഹാളിന്റെ ആകൃതി.   

കടലിൽ നാട്ടിയ നീണ്ട കുറ്റികൾക്ക് മുകളിൽ ശീതക്കാറ്റ് സഹിക്കാനാകാതെ ചുരുണ്ട ചൂളിപ്പിടിച്ചിരിയ്ക്കുന്ന കറുത്ത പക്ഷികൾ. പാവം തോന്നി. അപ്പോള്‍ കൂടെയുള്ള ആരോ പറഞ്ഞു. ആ കറുത്ത പക്ഷികൾ നമ്മുടെ നാട്ടിലെ കാക്കകളാ.......

അമ്പരന്നുപോയി. 

നാട്ടിലെ കാക്കകളോ?

ഗുജറാത്തിൽ നിന്നും ഗോതമ്പുമായി വന്ന കപ്പൽ കൊച്ചിയിലെത്തി. കുറച്ചു ഗോതമ്പ് അവിടെയിറക്കി. നാട്ടിൽ നിന്നും അരിയും മറ്റു സാധനങ്ങളും കയറ്റി. ഗോഡൗണിൽ  കൊഴിഞ്ഞു വീഴുന്ന അരിയും ഗോതമ്പ് മണികളും കൊത്തിത്തിന്നാൻ നിരവധി കാക്കകൾ എത്തിച്ചേർന്നു. കപ്പൽ തുറമുഖം വിടാറായി. എത്ര ആട്ടിവിട്ടിട്ടും പറന്നുപോകാൻ കൂട്ടാക്കാതെ കാക്കകൾ.

ഒടുവിൽ ക്ഷമ നശിച്ച, ദേഷ്യം വന്ന ബംഗാളി പയ്യൻ ഷട്ടർ ഇട്ടു. 

അങ്ങിനെ ആർത്തിമൂത്ത് കപ്പലിൽ കുടുങ്ങി വന്ന കാക്കകളാണ് ഗതികേടിലായി തുറമുഖത്തെ കടൽക്കുറ്റികളിൽ കൂനിക്കൂടിയിരിയ്ക്കുന്നത്. .

സഹിക്കാൻ വയ്യാത്ത കാലാവസ്ഥ. കഴിക്കാനും ഒന്നും ഇല്ല. പാവം കാക്കകൾ!

അങ്ങിനെ  വിശപ്പ് സഹിയ്ക്കാന്‍ വയ്യാതെ അന്നാട്ടിലെ ദേശീയ പക്ഷികളായ ബുൾബുളുകളെ ആഹരിക്കാൻ തുടങ്ങി. കേറിക്കിടക്കാൻ ഇടമില്ലാത്ത കാക്കകൾ  തുറമുഖത്തെ  കുറ്റിത്തലക്കല്‍  കുത്തിയിരുപ്പായി. വേറെവിടെ പ്പോകാന്‍ ? 

ഇതിനിടെ സർക്കാർ ദേശീയ പക്ഷികളെ കൊന്നതിന്നുന്ന ശത്രുക്കളെ വെടിവെയ്ക്കാൻ ഓർഡർ ഇറക്കി. 

സ്വന്തം നാട്ടുകാരുടെ ദയനീയ സ്ഥിതി ഓർത്തു ദുഖിതനായ കഥാകാരന്‍റെ (ആത്മഗതം) ---കാക്കയാണെങ്കിലും മനിശനല്ലേ? 

കാക്കകൾക്ക് മനസ്സിലാകുന്നുണ്ടോ ആവോ നാട്ടുകാരനായ സ്നേഹഹൃദയമുള്ള കഥാകാരന്റെ ഉപദേശം !--'കപ്പലിന്റെ ഗോഡൗൺ തുറന്നാൽ മക്കളെ, വേഗം അതിൽപ്പോയ ഇരുന്നോളിൻ. ന്നാ, മ്മടെ കൊച്ചീത്തന്നെ തിരിച്ചെത്താം.' കഥാകൃത്ത് ആത്മഗതം--"എല്ലാ കാക്കമാരുടെയും അവസ്ഥ ഇത് തന്നെ. വെടികൊണ്ട് ചാവാനാണ് യോഗം!!"

ഒരു  പക്ഷെ, പൂർവ്വജന്മഫലമാകുമോ ഈ കാക്കകളെ ബഹ്റൈനിലെത്തിച്ചത് ???

എന്തായാലും മലയാളികളെപ്പോലെ ലോകത്തിന്റെ മുക്കിലും മൂലയിലും ചേക്കേറുന്ന ജീവി വേറെയും ഉണ്ടെന്ന് ഇപ്പോളാ അറിഞ്ഞത്. ഒരു കണക്കിന് അത് നന്നായി. ഇനി അഥവാ ഇവര് നാട്ടില്‍ അന്യം നിന്ന് പോയാല്‍ നമുക്ക് അവിടെ പോയി പിടിച്ച് കൊണ്ടുവരാമല്ലോ !

കാക്കപുരാണം

2017  ഏപ്രില്‍ 

കേദാര്‍നാഥിലെ കാക്കകള്‍ 

മിനിഞ്ഞാന്ന് പേരക്കുട്ടിയുടെ കൂടെ പുസ്തകങ്ങള്‍ വാങ്ങാനായി തൃശൂരില്‍ പോയി.
കുട്ടി, അവള്‍ക്കുവേണ്ട പുസ്തകങ്ങള്‍ അമ്മയുടെ സഹായത്തോടെവാങ്ങി.. വായനയില്‍ ഓരോരുത്തര്‍ക്കും ഓരോ രുചി. ഞാനെടുത്തപുസ്തകം, 'ധ്യാന്‍ തര്‍പ്പണ്‍' എഴുതിയ 'കേദാര്‍നാഥിലെ കാക്കകള്‍'. പേരിലെ വ്യത്യസ്തതയും, പേജ് മറിച്ചപ്പോള്‍ ശിവപുരിബാബയെപ്പറ്റി എഴുതിയതും ആണ് ആ പുസ്തകം വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്.
പുസ്തകത്തിനു132 പേജുകള്‍, 9 അദ്ധ്യായങ്ങള്‍. ആദ്യം തന്നെ ബാബയെപ്പറ്റി എന്താണ് എഴുതിയതെന്നു നോക്കി. പിന്നെ കേദാറിലെ കാക്കകള്‍ക്ക് എന്താണിത്ര പ്രത്യേകത എന്ന് ചിന്തിച്ചു വായന തുടങ്ങി.

കേദാര്‍നാഥക്ഷേത്രത്തിനു കുറച്ചപ്പുറത്ത്‌ കാവല്‍നായകനായ, ശിവഭൂതങ്ങളില്‍ ഒരാളായ കാലഭൈരവന്റെ പ്രതിഷ്ഠയുണ്ട്. തൊട്ടപ്പുറത്തുള്ള പാറയില്‍ വിടര്‍ത്തിപ്പിടിച്ച ചിറകുകളുമായി, കാലഭൈരവനെ നോക്കി, ഈറന്‍ ശരീരവുമായി ശാന്തരായി വെറുതെയിരിയ്ക്കുന്ന കാക്കകള്‍. ബലിക്കാക്കകള്‍. അന്തരീക്ഷത്തിലെ കുളിര്‍മ്മ അവയുടെ ശബ്ദത്തെയും ബാധിച്ചിരിയ്ക്കുന്നു. എഴുത്തുകാരന്‍ പറയുന്നു, 3 കാലങ്ങളേയും മറികടന്നുകൊണ്ടുള്ള ഒരു സ്വനസംക്രമണം അദ്ദേഹത്തിനു കാക്കകളുടെ ശബ്ദത്തില്‍ അനുഭവപ്പെടുന്നു എന്ന്. അതല്ലെങ്കില്‍ കാക്കകളുടെ കരച്ചിലിന് 'കാലഭൈരവത്വം' ഉണ്ട്, എന്ന്. നമ്മുടെ വിചാര- വികാരങ്ങളുടെ ഭിത്തി ഭേദിച്ച് കടക്കാന്‍ കഴിയുന്ന ശബ്ദത്തിനുടമ. ഒരു'അതീതത്വ' സ്വഭാവമുള്ള പക്ഷി. ചിരഞ്ജീവി.
അങ്ങിനെ കേദാര്‍നാഥിലെ കാലഭൈരവനെ നോക്കിയിരിയ്ക്കുന്ന ശാന്തരായ കാക്കക്കൂട്ടം എഴുത്തുകാരനെ ജീവന്റെ നിഗൂങ്ങളായ തലങ്ങളിലേയ്ക്ക് എത്തിയ്ക്കുകയാണ്.

ഓഷോയുടെ മെഡിറ്റേഷന്‍ റിസോര്‍ട്ടില്‍ ശബ്ദതരംഗങ്ങള്‍ കടന്നുവരാത്ത പിരമിഡില്‍ ധ്യാനാവസ്ഥയില്‍ ഇരിയ്ക്കുമ്പോള്‍, മൌനത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ ആണ്ടിരിക്കുംപോള്‍ കാക്കയുടെ ശബ്ദം തനിയ്ക്കുള്ളില്‍ നിന്നും കേള്‍ക്കാന്‍ സാധിയ്ക്കുന്നു വന്നു ധ്യാന്‍ തര്പ്പണ്‍ പറയുന്നു.
ഈ പുസ്തകം ഹിമാലയന്‍ യാത്രാനുഭൂതി പങ്കുവെക്കുന്ന ഒന്നാണ്. 12000 അടി മുകളിലേയ്ക്ക് നമ്മള്‍ എത്തുമ്പോള്‍, അതിലും ഉയരങ്ങളിലേയ്ക്ക് നമ്മുടെ മാനസിക നില ഉയര്‍ത്താന്‍ കഥാകാരന് സാധിയ്ക്കുന്നു. കാരണം അദ്ദേഹത്തിനുള്ള ദാര്‍ശനികപരമായ കാഴ്ചപ്പാടുകള്‍ അറിഞ്ഞോ അറിയാതെയോ നമ്മളിലും എന്തൊക്കെയോ അനുഭൂതി നിറയ്ക്കുന്നുണ്ട്. ഖലീല്‍ ജിബ്രാനെയും, ഓഷോവിനെയും,സ്മരിച്ചുകൊണ്ട്, സെന്‍ കഥകളുമായി കഥാകാരന്‍ നമ്മളെ പുതിയൊരു മാനസികനിലയിലെയ്ക്ക് ഉയര്‍ത്തുന്നു. ബാവുളിന്റെ വേഷമണിഞ്ഞ് പൌര്‍ണ്ണമി രാവില്‍ നിറകണ്ണുകളോടെ ആനന്ദിച്ചു നില്‍ക്കുമ്പോള്‍ ധ്യാന്‍ ഓര്‍ത്തു, ഒരു 'ഏക്‌ താര' ഉണ്ടായിരുന്നെങ്കില്‍! ചുണ്ടുകളില്‍ ബാവുള്‍ സംഗീതം ഉണ്ടായിരുന്നെങ്കില്‍!!

തീര്‍ത്ഥാടകരെ ചുമക്കുന്ന നിസ്സഹായരായ കുതിരകളുടെ അവസ്ഥ ഓര്‍ത്ത് പരിതപിച്ചു. ഏതുകാലത്തും പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിയ്ക്കപ്പെട്ടവര്‍. പേശി ബലം ശാപമായിക്കിട്ടിയവര്‍! ഹരിദ്വാര്‍ മുതല്‍ മുകളിലേയ്ക്ക് പോകുന്തോറും അതിമനോഹരങ്ങളായ ഉരുണ്ട വിവിധ നിറത്തിലും,വലുപ്പത്തിലുമുള്ള പാറക്കല്ലുകള്‍ കാണാം. ഇതിനുള്ള കാരണം ഗംഗാസാഗറിലെ കപിലമുനി ആശ്രമത്തിലെ സനാതന ദാസ് പറഞ്ഞു കൊടുക്കന്നു- 'പത്ഥര്‍ ഭാഷാ ഹെ'. മനുഷ്യര്‍ കല്ലുകളില്‍ കവിത വിരിയ്ക്കുന്ന പോലെ പ്രകൃതി ഇവിടെ പാറക്കല്ലുകളില്‍ മനോഹര സൃഷ്ടി നടത്തിയിരിയ്ക്കുന്നു.

ഇന്ത്യയില്‍ മാത്രമല്ല, ചൈന, തിബറ്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കാക്കകളും മനുഷ്യാത്മാക്കളുമായി ബന്ധപ്പെട്ട വിശ്വാസം നിലനില്‍ക്കുന്നു. തിബറ്റിലെ ബുദ്ധമതക്കാര്‍ കാക്കകള്‍ ബോധോദയത്തിലെ ആത്മാക്കളാണെന്നും രക്ഷകരായി തിരിച്ചെത്തുമെന്നും വിശ്വസിയ്ക്കുന്നു.
ബോധോദയം കിട്ടിയ ശേഷം ഭാരതം മാത്രമല്ല, ലോകം മുഴുവനും സഞ്ചരിച്ച ഋഷി തുല്യനായ, 137--ആം വയസ്സില്‍ ദേഹത്യാഗംചെയ്ത ശിവപുരി ബാബയെപ്പറ്റി ഒരദ്ധ്യായത്തില്‍ വിസ്തരിച്ചിരിയ്ക്കുന്നു.

തിബത്തന്‍ ബുദ്ധമതക്കാര്‍ക്ക് രക്ഷകരും, ബോധോദയത്തിലെ ആത്മാക്കളുമാണ് കാക്കകള്‍. നമ്മള്‍ 27 ജന്മനാളുകള്‍ക്ക് നക്ഷത്രമൃഗവും, നക്ഷത്ര വൃക്ഷവും സംകല്‍പ്പിയ്ക്കുന്നപോലെ ഷെമിനിസക്കാര്‍ ഓരോ മനുഷ്യനും ഓരോ ജീവിയുണ്ട് എന്നു വിശ്വസിയ്ക്കുന്നവരാണ്. കാക്കകളെ ആത്മ-മുഗമായി ലഭിയ്ക്കുന്നവര്‍ പുണ്യം ചെയ്തവരാണ് എന്നവര്‍ വിശ്വസിയ്ക്കുന്നു. കാക്കകള്‍, ഇഹത്തെയും പരത്തെയും ജയിച്ചവര്‍.

ഇക്കിയു എന്ന സെന്‍ഗുരുവിന്റെ കഥയും ധ്യാന്‍ വിവരിയ്ക്കുന്നുണ്ട്. സെന്‍ ബുദ്ധിസത്തില്‍ കാക്ക ഒരു മൌന സാന്നിധ്യമാണ്.
സെന്‍ കവി ബാഷോ കുറിച്ചിട്ട ഹൈക്യൂ -
ഉണങ്ങിയ ചുള്ളിക്കമ്പിലിരിയ്ക്കുന്ന
കാക്ക
ശരല്‍ക്കാലത്തെ
ഒരു സന്ധ്യ
ഏതു നിമിഷവും ഒടിഞ്ഞു വീഴാവുന്ന ഉണങ്ങിയ ചില്ലയിലിരിയ്ക്കുന്ന കാക്ക. ദുര്ബ്ബലമായിരിയ്ക്കുന്ന അവസാനത്തെ പിടിവള്ളിയും വിട്ടാല്‍ ഏതു നേരവും ഉയര്‍ന്നു പൊങ്ങാന്‍ തയാറായി നില്‍ക്കുകയാണ് മനസ്സ്.
ധ്യാന്‍ തര്‍പ്പണ്‍ ലളിതവും, മനോഹരവുമായ ഭാഷയിലൂടെ വായനക്കാരെ ഹിമാലയത്തിന്റെ ഉന്നതിയിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അറിഞ്ഞോ അറിയാതെയോ കാലാതീതമായി ചിന്തിയ്ക്കാനുള്ള പ്രേരണ കിട്ടുന്നു.

ഒരു നല്ല വായന, നല്ല അനുഭൂതി! ധ്യാന്‍ തര്‍പ്പണിനു നന്ദി!