ശിവപുരി ബാബ
ജയ് ഭാരത് ! ജയ് ജയ് കൈലാസ് !!
ശിവപുരി ബാബ --- 1826--1963
ബാബയെപ്പറ്റി കൂടുതല്‍ വിസ്തരിക്കുന്നില്ല. താല്പര്യമുള്ളവര്‍ക്ക് ഗൂഗ്ളില്‍ പോയാല്‍ ബാബയെ പറ്റി എത്ര വേണമെങ്കിലും വായിക്കാന്‍ ഉണ്ട്. ഫൈസ്ബു ക്കില്‍ ഗ്രൂപ്പ് കളും ഉണ്ട്. അദ്ദേഹവമായുള്ള സംഭാഷണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് റെകോര്‍ഡ് ചെയ്തതും കേള്‍ക്കാം. അതിന് ശേഷം സ്വയം വിലയിരുത്തി ഭള്ളാണോ തള്ളാണോ എന്നൊക്കെ തീരുമാനിക്കുക.
നേപ്പാളി ഭാഷയില്‍ ബിഷ്ണു പ്രസാദ് തിമില്സിന എഴുതിയ ബാബയുടെ ഉപദേശങ്ങളും ജീവിതവും അടങ്ങിയ പുസ്തകമാണ് 'സ്വധര്‍മ്മം' ഈ ഗ്രന്ഥത്തിനെ ആധാരമാക്കിയാണ് ശ്രീ രാജേന്ദു 'സ്വധര്‍മ്മം' അഥവാ 'സമ്യക് ജീവിതം' എന്ന പുസ്തകം രചിച്ചിട്ടുള്ളത്. ഇതില്‍ ബാബയുടെ ഉപദേശങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രാജേന്ദുവിന്‍റെ വാക്കുകള്‍--' അല്പം പോലും ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്ന ഇന്നത്തെ ഹൈന്ദവ സമൂഹത്തിന് ബാബയുടെ ജീവിതം ഒരു മാര്‍ഗ്ഗദീപമായിത്തീരുമെന്ന് ആശിക്കുന്നു. തലമുറയ്ക്ക് പ്രചോദനമായിത്തീരുമെന്നും കരുതുന്നു.' നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും നിഞ്ഞതായിരുന്നു ബാബയുടെ ജീവിതം. ഓരോര്രുത്തര്‍ക്കും ബാബ എളിയ രീതിയില്‍ മറുപടിയും നല്‍കുന്നു.
പുസ്തത്തിലെ ഒന്നാം അദ്ധ്യായം ആദ്യത്തെ ചോദ്യത്തോടുകൂടി ആരംഭിക്കുന്നു.----- ബാബ ! എന്തുകൊണ്ടാണ് നാം ദുഖിതരായിരിക്കുന്നത്?
പ്രസക്തമായ ചോദ്യത്തിന് ബാബയുടെ മറുപടി---കാരണം നിങ്ങള്‍ ശരിയായി ജീവിതം ജീവിക്കുന്നില്ല എന്നത് തന്നെ. ശരിയായ ജിവിതം അഥവാ 'സമ്യക്' ജീവിതം നയിക്കണം ജീവിതം പരിശുദ്ധമായിരിക്കണം. സ്വധര്‍മ്മം അഥവാ ആത്മസമര്‍പ്പണത്തോടെ ജീവിക്കണം. സ്വധര്‍മ്മം പാലിച്ച് ജീവിക്കുന്നവന് പരമാത്മാവിന്റെ സാമീപ്യം അനുഭവപ്പെടും. ആരാധനകൊണ്ട് മാത്രം ദൈവ സാമീപ്യം സാദ്ധ്യമാകുകയില്ല. സ്വന്തം കര്‍മ്മങ്ങള്‍ ഉപേക്ഷ കൂടാതെ അനുഷ്ഠിക്കുക. മനുഷ്യജീവിതത്തിന്റെ അടിത്തറ ഈശ്വരചിന്തയായിരിക്കണം. ഈ ചിന്തകളെ ഉയര്‍ത്തിക്കൊണ്ടുവരണ മെങ്കില്‍ ശാരീരികവും മാനസികവും ആന്തരികമായ ശുദ്ധി ഉണ്ടാവണം. അതിന് ശാരീരികവും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ശിക്ഷണം ലഭിയ്ക്കണം.
ശിവപുരിബാബയുടെ ഏറ്റവും പ്രധാന ആരാദ്ധ്യനായിരുന്നു ശ്രീ ഠാക്കുര്‍ ലാല്‍ മനന്ധര്‍ജി. ഏകദേശം 28 വര്‍ഷക്കാലം ബാബയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ശ്രീ മനന്ധര്‍ അദ്ദേഹത്തെ തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ചു.
1936 ഏപ്രില്‍ മാസത്തിലൊരുനാള്‍ അത്യധികം വിവശനായാണ് ബാബയെ ദര്‍ശിക്കാനായി നേപാളിലെ പശുപതിനാഥക്ഷേത്രസമീപത്തുള്ള വനത്തിലെ ആശ്രമത്തില്‍ മനന്ധര്‍ ജി എത്തിച്ചേരുന്നത്. കുടിലിന്റെ പിന്‍ഭാഗത്തുള്ള ജനല്‍ വഴി അകത്ത് കണ്ട തേജസ്സു മുറ്റി നില്‍ക്കുന്ന കണ്ണുകള്‍ തന്‍റെ കണ്ണുകളുമായി ഏറ്റു മുട്ടിയപ്പോള്‍ തന്‍റെ എല്ലാ പ്രശ്നങ്ങളും ബാബ മനസ്സിലാക്കിയതായി മനന്ധര്‍ അറിഞ്ഞു. കണ്ണുനീര്‍ ഒലിപ്പിച്ചു കൈകൂപ്പി നിന്ന അദ്ദേഹത്തോട് ബാബ ചോദിച്ചു. :- 'നിങ്ങളുടെ പോക്കറ്റില്‍ ഭഗവദ് ഗീതയില്ലേ,?'
'ഉവ്വ്, സര്‍'....,മനന്ധര്‍ മറുപടി പറഞ്ഞു. '16-ആം അദ്ധ്യായത്തിലെ ആദ്യത്തെ 3 ശ്ലോകങ്ങള്‍ വായിക്കൂ. അതില്‍പറഞ്ഞ 26 ഗുണങ്ങള്‍ അഭ്യസിയ്ക്കൂ.' ബാബ തുടര്‍ന്ന് സ്നേഹസ്വരൂപനായ ഒരു ഗുരുവിനെപ്പോലെ മനന്ധറിന് ആത്മോപദേശം നല്‍കി. ഏകദേശം 28 വര്‍ഷക്കാലം ബാബയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ശ്രീ മനന്ധര്‍ അദ്ദേഹത്തെ തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ചു. ബാബയുടെ ഏറ്റവും പ്രധാന ആരാദ്ധ്യനായിരുന്ന ശ്രീ മനന്ധര്‍ ജി 25th ഫെബ്രുവരി 2015-ല്‍ ഈ ലോകം വിട്ടു പോയി.
അങ്ങയുടെ ജീവിതവും സന്ദേശങ്ങളും ഒരു പുസ്തകരൂപത്തില്‍ ആക്കിക്കൂടെ എന്ന ചോദ്യത്തിന് ബാബ---'എന്റെ ഭാഷണങ്ങളും എഴുത്തുകളും ജനങ്ങളെ ഒന്നിനും സഹായിക്കുകയില്ല' എന്നാണ് തന്നെ ഇന്റര്‍വ്യൂ ചെയ്ത മിസ്റ്റര്‍ ജെ ജി ബെന്നെറ്റ്നോട് പറഞ്ഞത്.
ദാഹമുള്ളവന്‍ അരുവിയുടെ അടുത്തുപോയി ദാഹം തീര്‍ക്കണം. അല്ലാതെ അരുവി എന്നെത്തേടി വരും എന്ന് വിചാരിക്കരുത്. എന്റെ യാത്രകളെപ്പറ്റി, അനുഭവങ്ങളെക്കുറിച്ച് എഴുതിയത് നിങ്ങള്‍ വായിച്ചാല്‍ അത് നിങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുകയില്ല. നേരെമറിച്ച് സമയ നഷ്ടം സംഭവിക്കുകയും ചെയ്യും. 'long pilgrimage' ന്‍റെ കയ്യെഴുത്തു പ്രതി വായിച്ച ശേഷം ഏറെനാള്‍ ബാബ അത് മാറ്റി വെച്ചു. ഒടുവില്‍ അങ്ങയുടെ ഉപദേശങ്ങള്‍ എഴുതി വെച്ചില്ലെങ്കില്‍ എങ്ങിനെയാണ് മറ്റുള്ളവര്‍ക്ക് അത് അറിയാന്‍ കഴിയുക എന്ന ശ്രീ ബെന്നെറ്റിന്റെ സ്നേഹനിര്‍ഭരമായ അപേക്ഷ കേട്ടപ്പോള്‍ അംഗീകരിക്കുകയാണ് ഉണ്ടായത്.
നേപ്പാളിലെ അവസാനത്തെ 37 വര്‍ഷങ്ങളിലെ ബാബയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും അദ്ദേഹത്തിന്‍റെ ഭക്തര്‍ക്ക് ഹൃദിസ്ഥമാണ്. തന്നെ കാണാന്‍ വരുന്നവര്‍ രാജാവ് ആയിക്കോട്ടെ, ദരിദ്രനായിക്കോട്ടേ, ഗൃഹസ്ഥനോ സന്യാസിയോ ആവട്ടെ, എല്ലാവരെയും തുല്യതയോടെ സ്വീകരിച്ചു. പകല്‍ മുഴുവനും സന്ദര്‍ശകര്‍ക്കായി അദ്ദേഹം വിനിയോഗിച്ചു. ഒരുകൂട്ടം വീട്ടമ്മമാര്‍ ഒരിക്കല്‍ വന്ന് ബാബയോട് സങ്കടം പറഞ്ഞു--'വീട്ടിലെ തിരക്കിന്നിടയില്‍ ഞങ്ങള്‍ക്ക് ഒരുപ്രാവശ്യം കൂടി ഈശ്വരനെ ഓര്‍ക്കാന്‍ സമയം കിട്ടുന്നില്ല.' ബാബ പറഞ്ഞു--'സാരമില്ല. വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞ ശേഷം രാമനാമം ജപിക്കുക, അതേ വേണ്ടൂ.'
മഹാത്മാക്കള്‍ എന്ന് നടിക്കുന്ന പതിനായിരക്കണക്കിനു 'മഹാത്മാക്കള്‍' ഉള്ള ഭാരതത്തില്‍, ശിവപുരി ബാബ ഒരു അപൂര്‍വ പ്രതിഭ തന്നെ. 'ഭാരതത്തിന്‍റെ ഭാഗ്യമാണ് അദ്ദേഹം ഇവിടെ ജനിച്ചത്' എന്നാണ് ഓഷോ ബാബയെപ്പറ്റി പറഞ്ഞത്. ജീവിതത്തിന്റെ ലക്‌ഷ്യം, 'ഈശ്വര സാക്ഷാത്കാരമാണ്.അതിന് ആദ്ധ്യാത്മികവും, ധാര്‍മ്മികവും ബൌദ്ധികവും ആയ അടിത്തറയുള്ള ജീവിതം ആവശ്യമാണ്' എന്നും.
ഭൌതികജീവിതത്തിരക്കിന്നിടയിലും സ്വധര്‍മ്മം പരിപാലിക്കാനുള്ള സമയം കണ്ടെത്തണം. മനുഷ്യജീവനുകള്‍ക്ക് കര്‍മ്മഫലമനുസരിച്ച് ഉയര്‍ച്ച താഴ്ചകള്‍ അനുഭവിക്കേണ്ടതായി വരുന്നു. മഴ പെയ്യുമ്പോള്‍ കുടപിടിച്ചാലും ചില മഴത്തുള്ളികള്‍ ദേഹത്ത് വീണെന്ന് വരാം. അതുപോലെയാണ് സ്വധര്‍മ്മം അനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും ചില ദുഷിച്ച അനുഭവങ്ങള്‍ വന്ന് ചേരുന്നത്. നിത്യജീവിതത്തിലെ ഭൌതിക വിഷയങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. എന്നാല്‍, ആന്തരികമായി അതിന് സ്ഥലം കൊടുക്കരുത്. അതത്ര എളുപ്പമല്ല, കാമക്രോധമോഹാദികളില്‍ നിന്നും പരിപൂര്‍ണ്ണമായി വിട്ടു നില്‍ക്കല്‍ സാദ്ധ്യമല്ല. അത് മായയാണ്. അതില്‍ നിന്നും ഒഴിവാകണം. വിവേകപൂര്‍വ്വം ആ സമയങ്ങളില്‍ പ്രവര്‍ത്തിക്കണം. ദോഷങ്ങള്‍ ലോകത്തിലല്ല. നമ്മുടെ ഉള്ളിലാണ്. സംസാര വിഷയങ്ങളില്‍ നിന്നും കരകയറാനുള്ള ഏക മാര്‍ഗ്ഗം സ്വധര്‍മ്മം പാലിച്ച് ജീവിക്കുക എന്നതാണ്. ചെയ്യേണ്ട കര്‍മ്മങ്ങള്‍ വേണ്ടപോലെ ചെയ്തില്ലെങ്കില്‍ നമുക്ക് ഭ്രാന്തു വരും. ഒരു ദിവസത്തെ രണ്ടായി പകുത്ത് ഒരു ഭാഗം കര്‍മ്മാനുഷ്ടാനങ്ങള്‍ക്കും ബാക്കി പകുതി ഭാഗം ഈശ്വരചിന്തക്കുമായി ചെലവഴിക്കുക.
മനുഷ്യന്‍ ശ്വാസത്തിലൂടെയാണ് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നത്. അത് എല്ലാവര്ക്കും ഒരേ പോലെയല്ല. ഓരോ മനുഷ്യനും അവനവനു ആവശ്യമായ , എന്തുതരം ഊര്‍ജ്ജത്തിന്‍റെ തലമാണോ വേണ്ടത്, സ്വന്തം ചേതനക്കനുസരിച്ച് അത് അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നു. മറ്റൊന്ന്--പുസ്തകത്തില്‍ പറഞ്ഞപോലെ ശ്വസനക്രിയ അനുഷ്ടിക്കരുത്. അതറിയുന്ന ആളില്‍ നിന്നും മനസ്സിലാക്കുക. ആരോഗ്യകരമായ ശ്വസനക്രിയ ആര്‍ക്കും ചെയ്യാവുന്നതാണ്. വളരെ നീണ്ട ശ്വാസം അകത്തേക്ക് എടുക്കലും പുറത്തേക്ക് വിടലും....മൂന്ന് മുതല്‍ 6 സെക്കന്റുവരെ....ഒരു മനുഷ്യന്‍ നിരന്തരമായി ഇത് തുടര്‍ന്നാല്‍ ഒരു നൂറ് വയസ്സുവരെ ഒരു മനുഷ്യന് സുഖമായി ജീവിക്കാം.
ബാബ പറയുന്നു---നാലുതരത്തിലുള്ള ത്യാഗങ്ങള്‍ അനുഭവിക്കണം. മറ്റുള്ളവരുടെ കുറവുകളെ കുറിച്ച് ആലോചിക്കാതിരിക്കുക. മറ്റുള്ളവരെ വേദനിപ്പിക്കുന്നതായി ഒന്നും പറയാതിരിക്കുക. മറ്റുള്ളവരെ ആവതും ശരീരം കൊണ്ട് സഹായിക്കാനുള്ള അവസരം പാഴാക്കാതിരിക്കുക, സമ്പത്തും സ്വത്തുക്കളും അര്‍ഹിക്കുന്നവര്‍ക്ക് ദാനം ചെയ്യുക. ഒരു മനുഷ്യന്റെ ഒന്നാമത്തെ കര്‍മ്മം ശരീരത്തെ ശ്രദ്ധിച്ച് അതിന്റെ പ്രവര്‍ത്തികള്‍ നല്ല രീതിയില്‍ ആക്കുക. രണ്ടാമത്തേത് കുടുംബത്തോടും വീടിനോടും തന്റെ രാജ്യത്തോടുള്ള കടപ്പാടും ആകുന്നു.
ഇങ്ങിനെ സാധാരണക്കാരന് കൂടി മനസിലാകാന്‍ പറ്റുന്ന തരത്തിലാണ് ഉദാഹരണ സഹിതം ഓരോ സംശയങ്ങള്‍ക്കും ബാബ മറുപടി തരുന്നത്.
തന്നെ കാണാന്‍ വരുന്നവരോട് ബാബ ഒരിക്കല്‍ പറഞ്ഞു---"എന്റെ ഭൌതിക യാത്രക്ക് ശേഷം നിങ്ങള്‍ ഒത്തു കൂടണമെന്നില്ല....നിങ്ങള്‍ അവരവരുടെ പ്രവൃത്തികള്‍ അനുഷ്ഠിച്ച് ഈശ്വര ധ്യാനം ചെയ്ത് മുന്നോട്ട് പോവുക. മനസ്സിലെപ്പോഴും ഞാനൊന്നെ പഠിച്ചിട്ടുള്ളൂ, അതെനിക്കൊന്നുമറിഞ്ഞുകൂടാ, എനിക്കിനിയും പഠിക്കാനുണ്ട് എന്നതാവണം. സോക്രടിസ് പറഞ്ഞതുപോലുള്ള മാനസിക ഭാവം വളര്‍ത്തുക."
ശിവപുരി ബാബയെ കുറിച്ച് ആദ്യമായി കേട്ടറിഞ്ഞത് 2013 ജൂണ്‍ മാസത്തില്‍ കൈലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ആണെന്ന് മുന്പ് സൂചിപ്പിച്ചുവല്ലോ. ആ ആഴ്ചതന്നെ അപ്രതീക്ഷിതമായി ശ്രീ ജെ. ജി ബെന്നെറ്റ് എന്ന (പാശ്ചാത്യ ലോകത്തെ അറിയപ്പെട്ട എഴുത്തു കാരനും പത്രപ്രവര്‍ത്തകനും ആത്മീയ ചിന്തകനും മനോവിജ്ഞാനിയുമായിരുന്ന) ഇന്ഗ്ലീഷുകാരന്‍ ഠാക്കൂര്‍ ലാല്‍ മനന്ധര്‍ ജിയുമായി ചേര്‍ന്ന് എഴുതിയ 'The long Pilgrimage' എന്ന പുസ്തകത്തിന്റെ ശ്രീ ചെമ്മങ്ങാട്ട് നരസിംഹന്‍ ഭട്ടതിരിപാട് മലയാളത്തിലേക്ക് പരിഭാഷ ചെയ്ത 'ശിവപുരി ബാബ' എന്ന പുസ്തകം കയ്യില്‍ വന്ന് ചേര്‍ന്നു. വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത പുസ്തകം. ബാബയുടെ ജീവചരിത്രവും ലോകപര്യടനവും അദ്ദേഹത്തിന്‍റെ സന്ദേശങ്ങളും ലളിതവും മനോഹരവുമായ ഭാഷയില്‍ ബാബ ആഗ്രഹിച്ചപോലെ വളരെ ചെറിയ ആ പുസ്തത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ,
അധികം താമസിയാതെ ശ്രീ രാജേന്ദുവിന്‍റെ "സ്വധര്‍മ്മം അഥവാ സമ്യക് ജീവിതം" എന്ന പുസ്തകവും കിട്ടി. രാജേന്ദു കാഠ്‌മാണ്‍ഡുവില്‍ അദ്ധ്യാപകനായിരിക്കെ, പശുപതിനാഥ ക്ഷേത്രത്തിന്റെ തൊട്ടു കിഴക്കുള്ള ധൃവസ്ഥലിയിലെ കുന്നിന്മുകളില്‍ എല്ലാ ശനിയാഴ്ചകളിലും ഒത്തുകൂടുന്ന ബാബയെ ആരാധിക്കുന്ന അനേകം പേരുടെ കൂട്ടത്തില്‍ പോയിരിക്കുക പതിവാക്കിയിരുന്നു. ബാബയുടെ കൂടെ ജീവിച്ചിരുന്നവരുടെ അടുത്ത തലമുറകള്‍, ശ്രീ വിഷ്ണുപ്രസാദ് തിമില്‍ സീനയും സഹോദരനും, മനന്ധര്‍ജിയുടെ മകന്‍ തുടങ്ങിയവരും ബാബയുടെ ഓര്‍മ്മകള്‍ അയവിറക്കുന്നവരില്‍ ഉണ്ടായിരുന്നു.
നേപ്പാളി ഭാഷയില്‍ ബിഷ്ണു പ്രസാദ് തിമില്സിന എഴുതിയ ബാബയുടെ ഉപദേശങ്ങളും ജീവിതവും അടങ്ങിയ പുസ്തകമാണ് 'സ്വധര്‍മ്മം'. ഈ ഗ്രന്ഥത്തിനെ ആധാരമാക്കിയാണ് രാജേന്ദുവിന്റെ 'സ്വധര്‍മ്മം അഥവാ സമ്യക് ജീവിതം' എന്ന പുസ്തകത്തിലെ ബാബയുടെ ഉപദേശങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാജേന്ദുവിന്‍റെ വാക്കുകള്‍--' അല്പം പോലും ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്ന ഇന്നത്തെ ഹൈന്ദവ സമൂഹത്തിന് ബാബയുടെ ജീവിതം ഒരു മാര്‍ഗ്ഗദീപമായിത്തീരുമെന്നും വരും തലമുറയ്ക്കും പ്രചോദനമായിത്തീരുമെന്നും കരുതുന്നു.'
ഒന്നാം അദ്ധ്യായം ആദ്യത്തെ ചോദ്യത്തോടുകൂടി ആരംഭിക്കുന്നു.------ ബാബ ! എന്തുകൊണ്ടാണ് നാം ദുഖിതരായിരിക്കുന്നത്? ശരിയായ ജീവിതം അഥവാ സമ്യക്കായ ജീവിതം എന്നതുകൊണ്ട് അങ്ങെന്താണ് അര്‍ത്ഥമാക്കുന്നത് ?
പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ബാബയുടെ മറുപടി-- 'നമ്മള്‍ ശരിയായ ജീവിതം ജീവിക്കുന്നില്ല' എന്നത് തന്നെ. ശരിയായ ജിവിതം അഥവാ 'സമ്യക്' ജീവിതം നയിക്കണം. ജീവിതം പരിശുദ്ധമായിരിക്കണം. സ്വധര്‍മ്മം അഥവാ ആത്മസമര്‍പ്പണത്തോടെ ജീവിക്കണം. സ്വധര്‍മ്മം പാലിച്ച് ജീവിക്കുന്നവന് പരമാത്മാവിന്റെ സാമീപ്യം അനുഭവപ്പെടും. ആരാധനകൊണ്ട് മാത്രം ദൈവ സാമീപ്യം സാദ്ധ്യമാകുകയില്ല. സ്വന്തം കര്‍മ്മങ്ങള്‍ ഉപേക്ഷ കൂടാതെ അനുഷ്ഠിക്കുക. മനുഷ്യജീവിതത്തിന്റെ അടിത്തറ ഈശ്വരചിന്തയായിരിക്കണം. ഈ ചിന്തകളെ ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ ശാരീരികവും മാനസികവും ആന്തരികമായ ശുദ്ധി ഉണ്ടാവണം. അതിന് ശാരീരികവും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ശിക്ഷണം ലഭിയ്ക്കണം. '
അങ്ങയുടെ ജീവിതവും സന്ദേശങ്ങളും ഒരു പുസ്തകരൂപത്തില്‍ ആക്കിക്കൂടെ എന്ന ചോദ്യത്തിന് ബാബ---എന്റെ ഭാഷണങ്ങളും എഴുത്തുകളും ജനങ്ങളെ ഒന്നിനും സഹായിക്കുകയില്ല. ദാഹമുള്ളവന്‍ അരുവിയുടെ അടുത്തുപോയി ദാഹം തീര്‍ക്കണം. അല്ലാതെ അരുവി നമ്മളെത്തേടി വരും എന്ന് വിചാരിക്കരുത്. എന്റെ യാത്രകളെപ്പറ്റി, അനുഭവങ്ങളെക്കുറിച്ച് എഴുതിയത് നിങ്ങള്‍ വായിച്ചാല്‍ അത് നിങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുകയില്ല. നേരെമറിച്ച് സമയനഷ്ടം സംഭവിക്കുകയും ചെയ്യും.' 'long pilgrimage' ന്‍റെ കയ്യെഴുത്തു പ്രതി വായിച്ച ശേഷം ഏറെനാള്‍ ബാബ അത് മാറ്റി വെച്ചു. ഒടുവില്‍. 'അങ്ങയുടെ ഉപദേശങ്ങള്‍ എഴുതി വെച്ചില്ലെങ്കില്‍ എങ്ങിനെയാണ് മറ്റുള്ളവര്‍ക്ക് അത് അറിയാന്‍ കഴിയുക' എന്ന ശ്രീ ബെന്നെറ്റിന്റെ സ്നേഹനിര്‍ഭരമായ അപേക്ഷ കേട്ടപ്പോള്‍ പുസ്തകമാക്കുവാന്‍ അംഗീകരിക്കുകയാണ് ഉണ്ടായത്.
നേപ്പാളിലെ അവസാനത്തെ 37 വര്‍ഷങ്ങളിലെ ബാബയുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും അദ്ദേഹത്തിന്‍റെ ഭക്തര്‍ക്ക് ഹൃദിസ്ഥമാണ്. തന്നെ കാണാന്‍ വരുന്നവര്‍ രാജാവ് ആയിക്കോട്ടെ, ദരിദ്രനായിക്കോട്ടേ, ഗൃഹസ്ഥനോ സന്യാസിയോ ആവട്ടെ, എല്ലാവരെയും തുല്യതയോടെ സ്വീകരിച്ചു. പകല്‍ മുഴുവനും സന്ദര്‍ശകര്‍ക്കായി അദ്ദേഹം വിനിയോഗിച്ചു. ഒരുകൂട്ടം വീട്ടമ്മമാര്‍ ഒരിക്കല്‍ വന്ന് ബാബയോട് സങ്കടം പറഞ്ഞു--'വീട്ടിലെ തിരക്കിന്നിടയില്‍ ഞങ്ങള്‍ക്ക് ഒരുപ്രാവശ്യം കൂടി ഈശ്വരനെ ഓര്‍ക്കാന്‍ സമയം കിട്ടുന്നില്ല.' ബാബ പറഞ്ഞു--സാരമില്ല. വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞ ശേഷം രാമനാമം ജപിക്കുക, അതേ വേണ്ടൂ.'
മഹാത്മാക്കള്‍ എന്ന് നടിക്കുന്ന പതിനായിരക്കണക്കിനു 'മഹാത്മാക്കള്‍' ഉള്ള ഭാരതത്തില്‍, ശിവപുരി ബാബ ഒരു അപൂര്‍വ പ്രതിഭ തന്നെ. 'ഭാരതത്തിന്‍റെ ഭാഗ്യമാണ് അദ്ദേഹം ഇവിടെ ജനിച്ചത്' എന്നാണ് ഓഷോ ബാബയെപ്പറ്റി പറഞ്ഞത്. ജീവിതത്തിന്റെ ലക്‌ഷ്യം-- 'ഈശ്വര സാക്ഷാത്കാരമാണ്.അതിന് ആദ്ധ്യാത്മികവും, ധാര്‍മ്മികവും ബൌദ്ധികവും ആയ അടിത്തറയുള്ള ജീവിതം ആവശ്യമാണ്' എന്നും.
ഭൌതികജീവിതത്തിരക്കിന്നിടയിലും സ്വധര്‍മ്മം പരിപാലിക്കാനുള്ള സമയം കണ്ടെത്തണം. മനുഷ്യജീവനുകള്‍ക്ക് കര്‍മ്മഫലമനുസരിച്ച് ഉയര്‍ച്ച താഴ്ചകള്‍ അനുഭവിക്കേണ്ടതായി വരുന്നു. മഴ പെയ്യുമ്പോള്‍ കുടപിടിച്ചാലും ചില മഴത്തുള്ളികള്‍ ദേഹത്ത് വീണെന്ന് വരാം. അതുപോലെയാണ് സ്വധര്‍മ്മ അനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും ചില ദുഷിച്ച അനുഭവങ്ങള്‍ വന്ന് ചേരുന്നത്. നിത്യജീവിതത്തിലെ ഭൌതിക വിഷയങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. എന്നാല്‍, ആന്തരികമായി അതിന് സ്ഥലം കൊടുക്കരുത്., കാമക്രോധമോഹാദികളില്‍ നിന്നും വിട്ടു നില്‍ക്കല്‍, അതത്ര എളുപ്പമല്ല. അത് മായയാണ്. പരിപൂര്‍ണ്ണമായി അതില്‍ നിന്നും ഒഴിവാകുക സാദ്ധ്യമല്ല. ആ സമയങ്ങളില്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കണം. ദോഷങ്ങള്‍ ലോകത്തിലല്ല...നമ്മുടെ ഉള്ളിലാണ്. സംസാര വിഷയങ്ങളില്‍ നിന്നും കരകയറാനുള്ള ഏക മാര്‍ഗ്ഗം സ്വധര്‍മ്മം പാലിച്ച് ജീവിക്കുക എന്നതാണ്. ചെയ്യേണ്ട കര്‍മ്മങ്ങള്‍ വേണ്ടപോലെചെയ്തില്ലെങ്കില്‍ നമുക്ക് ഭ്രാന്തു വരും.........ഒരു ദിവസത്തെ രണ്ടായി പകുത്ത് ഒരു ഭാഗം കര്‍മ്മാനുഷ്ടാനങ്ങള്‍ക്കും ബാക്കി പകുതി ഭാഗം ഈശ്വര ചിന്തക്കുമായി ചെലവഴിക്കുക.
മനുഷ്യന്‍ ശ്വാസത്തിലൂടെയാണ് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നത്. അത് എല്ലാവര്ക്കും ഒരേ പോലെയല്ല. ഓരോ മനുഷ്യനും അവനവനു ആവശ്യമായ , എന്തുതരം ഊര്‍ജ്ജത്തിന്‍റെ തലമാണോ വേണ്ടത്, സ്വന്തം ചേതനക്കനുസരിച്ച് അത് അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നു. മറ്റൊന്ന്--പുസ്തകത്തില്‍ പറഞ്ഞപോലെ ശ്വസനക്രിയ അനുഷ്ടിക്കരുത്. അതറിയുന്ന ആളില്‍ നിന്നും മനസ്സിലാക്കുക. ആരോഗ്യകരമായ ശ്വസനക്രിയ ആര്‍ക്കും ചെയ്യാവുന്നതാണ്. വളരെ നീണ്ട ശ്വാസം അകത്തേക്ക് എടുക്കലും പുറത്തേക്ക് വിടലും....മൂന്ന് മുതല്‍ 6 സെക്കന്റുവരെ....ഒരു മനുഷ്യന്‍ നിരന്തരമായി ഇത് തുടര്‍ന്നാല്‍ ഒരു നൂറ് വയസ്സുവരെ ഒരു മനുഷ്യന് സുഖമായി ജീവിക്കാം.
ബാബ പറയുന്നു---നാലുതരത്തിലുള്ള ത്യാഗങ്ങള്‍ അനുഭവിക്കണം. മറ്റുള്ളവരുടെ കുറവുകളെ കുറിച്ച് ആലോചിക്കാതിരിക്കുക. മറ്റുള്ളവരെ വേദനിപ്പിക്കുന്നതായി ഒന്നും പറയാതിരിക്കുക. മറ്റുള്ളവരെ ആവതും ശരീരം കൊണ്ട് സഹായിക്കാനുള്ള അവസരം പാഴാക്കാതിരിക്കുക, സമ്പത്തും സ്വത്തുക്കളും അര്‍ഹിക്കുന്നവര്‍ക്ക് ദാനം ചെയ്യുക. ഒരു മനുഷ്യന്റെ ഒന്നാമത്തെ കര്‍മ്മം ശരീരത്തെ ശ്രദ്ധിച്ച് അതിന്റെ പ്രവര്‍ത്തികള്‍ നല്ല രീതിയില്‍ ആക്കുക. രണ്ടാമത്തേത് കുടുംബത്തോടും വീടിനോടും തന്റെ രാജ്യത്തോടുള്ള കടപ്പാട് നിവര്‍ത്തിക്കലാണ്. ഇങ്ങിനെ സാധാരണക്കാരന് കൂടി മനസിലാകാന്‍ പറ്റുന്ന തരത്തിലാണ് ഉദാഹരണ സഹിതം ഓരോ സംശയങ്ങള്‍ക്കും ബാബ മറുപടി തരുന്നത്.
തന്നെ കാണാന്‍ വരുന്നവരോട് ബാബ ഒരിക്കല്‍ പറഞ്ഞു---"എന്റെ ഭൌതിക യാത്രക്ക് ശേഷം നിങ്ങള്‍ ഒത്തു കൂടണമെന്നില്ല....നിങ്ങള്‍ അവരവരുടെ പ്രവൃത്തികള്‍ അനുഷ്ഠിച്ച് ഈശ്വര ധ്യാനം ചെയ്ത് മുന്നോട്ട് പോവുക. മനസ്സിലെപ്പോഴും ഞാനോന്നെ പഠിച്ചിട്ടുള്ളൂ, അതെനിക്കൊന്നുമറിഞ്ഞുകൂടാ, എനിക്കിനിയും പഠിക്കാനുണ്ട് എന്നതാണ്. സോക്രടിസ് പറഞ്ഞതുപോലുള്ള മാനസിക ഭാവം വളര്‍ത്തുക."
ബാബയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ ഭാഗ്യം ചെയ്തവര്‍ !
അപൂര്‍ണ്ണമായ കുറിപ്പ് തല്‍ക്കാലം നിര്‍ത്തുന്നു. എഴുത്തിലെ പോരായ്മകള്‍ ബാബതന്നെ പൊറുക്കട്ടെ!
ജയ് ഗുരുദേവ്!
ഏതൊരു വിശ്വാസിക്കും അവിശ്വാസിക്കും ഒരേപോലെ പിന്തുടരാവുന്ന / പ്രാവര്‍ത്തികമാക്കാവുന്നതാണ് ശിവപുരി ബാബയുടെ ഉപദേശങ്ങള്‍. പ്രധാനമായും അദ്ദേഹം ഊന്നല്‍ കൊടുക്കുന്നത് ഓരോരുത്തരും സ്വധര്‍മ്മം അനുഷ്ഠിക്കണം അഥവാ പരിശുദ്ധ ജീവിതം നയിക്കണം എന്നതാണ്.
കാലത്തിനും സമയത്തിനും ദേശത്തിനും മാറ്റമില്ലാതെ അല്ലെങ്കില്‍ ഏതൊരുവനും ഏതുകാലത്തും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് സ്വധര്‍മ്മം അഥവാ പരിശുദ്ധ ജീവിതം. അതിന്റെ പ്രായോഗിക രീതി ഒരു പക്ഷേ സ്ഥലകാലത്തിനനുസരിച്ച് മാറിയെന്നിരിക്കാം.
കുടുംബത്തിനോടുള്ള ബാദ്ധ്യതകള്‍ക്കു വീഴ്ച വരുത്തരുത്. അതേപോലെ അയല്‍പക്കക്കാരോട് സ്നേഹത്തില്‍ പെരുമാറുകയും സഹായിക്കുകയും വേണം. സമൂഹത്തോടും രാജ്യത്തോടും ഓരോ മനുഷ്യരോടും അങ്ങിനെത്തന്നെ വേണം. അതാണ് പരിശുദ്ധ ജീവിതം.
ജീവിതത്തില്‍ മോഹം കുറയ്ക്കുക. സുഖവും ദുഖവും മാറി മാറി വരും. അതാര്‍ക്കും മാറ്റാന്‍ കഴിയില്ല. സുഖമോ ദുഖമോ വന്നോട്ടെ, നമ്മള്‍ അതിനോട് വിമുഖത കാണിക്കുക. നമ്മുടെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുക.
ശരിയായ ജീവിത പന്ഥാവില്‍ എത്തിച്ചേരാന്‍ ഒരു ആത്മീയ ഗുരുവോ, ഗ്രന്ഥമോ, ആരാധനാമൂര്‍ത്തിയിലുള്ള വിശ്വാസമോ സഹായകരമായേക്കും. ചിന്തകന്മാര്‍, തത്വജ്ഞാനികള്‍, മഹത്തുക്കള്‍ എന്നിവരെക്കുറിച്ച് അറിയുമ്പോള്‍ അകത്തുള്ള വിവേകശക്തി ഉണരുകയും സ്വയം വിശകലനം ചെയ്യാന്‍ പ്രാപ്തി നേടുകയും ചെയ്യും. ശാസ്ത്രത്തിന്‍റെ അര്‍ത്ഥം ശരിയായി ഉള്‍ക്കൊണ്ടില്ലെങ്കില്‍ വഴിതെറ്റാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണ് സാധകന് ഒരു 'ജീവന്മുക്തഗുരു' വഴികാട്ടിയായി വേണം എന്ന് ബാബ പറയുന്നത്.
ശരീരം, മനസ്സ്, ആത്മീയത--ഈ മൂന്നെണ്ണത്തിന്റെയും അടിസ്ഥാനാവശ്യം ഏതു മനുഷ്യനും ഒരുപോലെത്തന്നെയാണ് എന്ന് ബാബ ആവര്‍ത്തിച്ച് പറയുന്നു. ഞാന്‍ ആരാണ്? പരമാത്മാവ് എന്നാല്‍ എന്താണ്? ഈശ്വരന്‍ എങ്ങിനെയാണ്? എന്തിനായാണ് ഞാന്‍ ഈ ലോകത്തില്‍ ജന്മമെടുത്തത്? സ്വധര്‍മ്മം അനുഷ്ടിച്ചുതുടങ്ങുമ്പോള്‍ നിരന്തരമായ സാധനകൊണ്ട് ഈ അന്വേഷണങ്ങള്‍ക്ക് ഒരുനാള്‍ ഉത്തരം ലഭിക്കും.
ഒരു രാജ്യത്ത് ജീവിക്കുന്നവര്‍ ആ സര്‍ക്കാരിന്റെ എല്ലാ നിയമങ്ങളും പാലിക്കണം. ഇല്ലെങ്കില്‍ ജയില്‍ ശിക്ഷ കിട്ടും. ഈ ശരീരത്തില്‍ ജീവിക്കുമ്പോഴും ചില നിയമങ്ങളും വ്യവസ്ഥകളും സ്വീകരിക്കണം. അവ ലംഘിച്ചാല്‍ കഷ്ടപ്പെടും. ഭക്ഷണം കൂടുതല്‍ കഴിച്ചാലും കുറച്ച് കഴിച്ചാലും വേണ്ടാത്തത് ഭക്ഷിച്ചാലും രോഗം വരും. അതുതന്നെയാണ് കഷ്ടപ്പാട്. എന്നാല്‍ ചിട്ടയോടെ പരിശുദ്ധ ജീവിതം നയിച്ചാല്‍ കഷ്ടപ്പാടുകള്‍ വളരെ കുറയും.
അല്പായുസ്സായ ഈ ജീവിതത്തില്‍ എപ്പോഴും കൂടെയുണ്ട് മൃത്യു എന്നോര്‍ത്താല്‍ ആത്മസാക്ഷാത്കാരം എളുപ്പത്തില്‍ നേടാം.
താന്‍ ഒന്നുമല്ലെന്നും തന്റെ സന്ദേശങ്ങള്‍ക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്നും അദ്ദേഹം വീണ്ടും വീണ്ടും പറയുന്നു. താന്‍ എവിടെയെല്ലാം സഞ്ചരിച്ച്, ആരെയൊക്കെ കണ്ടുമുട്ടി എന്നതും അദ്ദേഹത്തിനെ സംബന്ധിച്ചേടത്തോളം അപ്രധാനമാണ്.
കര്‍മ്മപഥം ഏതു ദിശയിലേക്കു നീങ്ങുന്നു എന്നത് പരമപ്രധാനമാണ്. നന്മയിലെക്കോ തിന്മയിലെക്കോ, ശാന്തിയിലേക്കോ അശാന്തിയിലെക്കോ..... ഏതുവഴിക്കു തിരിഞ്ഞ് പോകണം എന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് മാത്രമേ ലഭിച്ചിട്ടുള്ളൂ. പരമാത്മ ദര്‍ശനത്തിനായി ശ്രമിക്കുന്ന വ്യക്തി ഒരിക്കലും വര്‍ണ്ണാശ്രമ ധര്‍മ്മങ്ങള്‍ പാലിക്കേണ്ടതില്ല എന്നും ബാബ പറയുന്നു.
മനുഷ്യന്‍ ആനന്ദത്തിന് മാത്രമായി ജീവിക്കരുത്. ആനന്ദം ലഭിച്ചാല്‍ അത് തിരസ്കരിക്കുകയും അരുത്. സ്വീകരിക്കണം. തേടിപ്പോകാതെ ലഭിക്കുന്ന ആനന്ദം നമ്മളില്‍ സംതൃപ്തിയുണ്ടാക്കും. ജീവിതത്തിന്റെ ഉദ്ദേശം അറിയുക. ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വഴങ്ങാതിരിക്കുക. ജീവിതം ജീവിച്ച് മനസ്സിലാക്കുക. ഈശ്വരനെ കണ്ടെത്തുക. ഇതായിരിക്കണം പ്രധാന ആഗ്രഹം. അപ്പോള്‍ ക്രോധം തുടങ്ങിയ അധമവികാരങ്ങള്‍ മനസ്സില്‍ ഉണ്ടാവില്ല. മനസ്സില്‍ ഉത്തമ വിചാരങ്ങള്‍ വളര്‍ത്തുക. മനസ്സിരുത്തി ജീവിക്കുക. എല്ലാ ജീവജാലങ്ങലെയും ദൈവത്തിന്റെ പ്രതിരൂപങ്ങളായി കാണാന്‍ സാധിക്കണം. അതിനുമുന്നില്‍ നമ്ര ശിരസ്കരും വിനീതരുമാകണം. വിതച്ച ധാന്യം മുളക്കുമ്പോള്‍ കളകള്‍ കൂടെ വളരും. അപ്പോള്‍ നാം അവയെ പറിച്ചു മാറ്റുന്നു. അതേപോലെ പ്രകൃത്യാ വരുന്ന അധമ വിചാരങ്ങളെ ഉന്മൂലനം ചെയ്യണം.
ഇന്നലെയെ നിരീക്ഷിച്ചാല്‍ ഇന്നിനെ നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയും. ഇന്നിനെ മാറ്റിയാല്‍ നാളെ വെറൊന്നായിരിക്കും.
ബാബ തന്റെ സിദ്ധാന്തത്തിനെ പറ്റി വീണ്ടും പറയുന്നു---ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങിനെയാണെന്നും എല്ലാവരും അറിയണം. ഇതൊന്നും അറിയില്ലെങ്കില്‍ നന്നായി ജീവിക്കാന്‍ സാദ്ധ്യമല്ല. അതിനായി ആദ്യം വേണ്ടത് ദൈവത്തെ അറിയുകയാണ്. ഏതൊരാളുടെയും പ്രഥമ ലക്‌ഷ്യം ദൈവ ദര്‍ശനമായിരിക്കണം. ദൈവ ദര്‍ശനത്തിന് ദൈവീകമായ ഒരുപായം തന്നെ സ്വായത്തമാക്കണം. അതുണ്ടെങ്കിലേ ധ്യാനിക്കാന്‍ കഴിയൂ. അശുദ്ധമായ മനസ്സുകൊണ്ട് ധ്യാനിക്കാന്‍ സാദ്ധ്യമല്ല. അതുകൊണ്ട് സാത്വിക വിചാരം കൂടിയെ കഴിയൂ. പരിശുദ്ധമായ ദേഹമുണ്ടെന്ങ്കിലേ ആത്മ ശുദ്ധീകരണം സാദ്ധ്യമാകൂ. വേണ്ടപോലെ സദ് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള ബുദ്ധി ഉണ്ടാകണം. സാത്വികത ശീലിച്ചാല്‍ ഏകാഗ്രത കിട്ടുകയും അവനവന്റെ ശൈലിയില്‍ ധ്യാനിക്കാന്‍ സാധ്യമാകുകയും ചെയ്യും. കഴിയുന്നത്ര സമയം ധ്യാനത്തിനായി ചെലവഴിക്കണം.
ജീവിതമെന്ന നടപ്പാതയില്‍ പാതകള്‍ തിരിയേണ്ടിടത്ത് നിയമാവലികളേക്കാള്‍ ചൂണ്ടുപലകകളാണ് നാട്ടിയിരിക്കുന്നത്. മതത്തിനും സമൂഹത്തിനും ഒരാളുടെ സ്വഭാവരൂപീകരണത്തിന് ഒരളവുവരെയേ സ്വാധീനം ചെലുത്താനാകൂ.
താന്‍ ഒന്നുമല്ലെന്നും തന്റെ സന്ദേശങ്ങള്‍ക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്നും അദ്ദേഹം വീണ്ടും വീണ്ടും പറയുന്നു. താന്‍ എവിടെയെല്ലാം സഞ്ചരിച്ച്, ആരെയൊക്കെ കണ്ടുമുട്ടി എന്നതും അദ്ദേഹത്തിനെ സംബന്ധിച്ചേടത്തോളം അപ്രധാനമാണ്. അറിവുതേടി, ശാന്തിതേടി തന്റെ അടുക്കല്‍ വന്നവരെയെല്ലാം ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിനോട് സംസാരിച്ചവരെല്ലാം ജ്ഞാനത്തോടുകൂടിയേ മടങ്ങിയിട്ടുള്ളൂ.
No comments:
Post a Comment